കൊൽക്കത്തയിൽ നടന്ന പീഡനക്കേസിലെ പ്രതിഷേധങ്ങളെ തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഡ്യൂറൻഡ് കപ്പ് ഡർബി റദ്ദാക്കി. കൊൽക്കത്ത പൊലീസും ടൂർണമെന്റ് സംഘാടകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. രണ്ട് ക്ലബ്ബുകൾക്കും ഒരു പോയിന്റ് വീതം ലഭിക്കും. ടിക്കറ്റ് എടുത്ത ആരാധകർക്ക് പണം തിരിച്ചുകിട്ടുമെന്ന് അറിയിച്ചു. മത്സരം റദ്ദാക്കിയതിനെ തുടർന്ന് കൊൽക്കത്തയിൽ നടക്കുന്ന മറ്റ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ ജംഷെഡ്പൂരിലെക്ക് മാറ്റാനുള്ള സാധ്യതയുണ്ട്. മോഹൻ ബാഗാനും ഈസ്റ്റ് ബംഗാളും മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി നോക്കൗട്ട് ഘട്ടത്തിലെത്തിയിരുന്നു. ഡർബി മത്സരത്തിന് മുമ്പ് രണ്ട് ടീമുകളും തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ രണ്ടും ജയിച്ചിരുന്നു. ഓഗസ്റ്റ് 9-ന് ആർ.ജി. കാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയായ ഡോക്ടറെ പീഡനം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്.
Author: Rizwan Abdul Rasheed
ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ട്രാൻസ്ഫർ വിദഗ്ധൻ മാറ്റിയോ മൊറെട്ടോയുടെ റിപ്പോർട്ട് പ്രകാരം, നാപ്പോളി ജിറോണയിലെ മിഡ്ഫീൽഡർ ഇവാൻ മാർട്ടിനെ തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. മാർട്ടിന്റെ കരാറിൽ ഈ സമ്മറിൽ 12 മില്യൺ യൂറോയ്ക്ക് മറ്റൊരു ക്ലബ്ബിലേക്ക് പോകാനുള്ള ക്ലോസ് ഉണ്ട്. റിലീവോയുടെ റിപ്പോർട്ട് അനുസരിച്ച്, അടുത്ത ആഴ്ചകളിൽ നാപ്പോളി മാർട്ടിന് വേണ്ടി ഓഫർ നൽകിയേക്കാം. മാർട്ടിന്റെ കരാർ ജിറോണയുമായി ഇനിയും രണ്ട് വർഷം കൂടിയുണ്ട്. ഈ ട്രാൻസ്ഫർ പൂർത്തിയായാൽ, മാർട്ടിന്റെ മുൻ ക്ലബ്ബായ വില്ലാറിയൽ ഈ ഡീലിന്റെ 30% തുക സ്വീകരിക്കും. Also read: ഇജ്ജാതി പ്ലയെർ! സാലിബയ്ക്ക് പുതിയ റെക്കോർഡ് പിറന്നു! നാപ്പോളി ഇതിനകം അലസാണ്ട്രോ ബുവോൺഗോ, ലിയോനാർഡോ സ്പിനസോള, റാഫ മാരിൻ എന്നിവരെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഇനിയും നിരവധി മിഡ്ഫീൽഡർമാരെയും ഒരു പുതിയ വിങ്ങറേയും തേടുകയാണ്. ചെൽസിയിൽ നിന്ന് റോമേലു ലുക്കാകുവിനെ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. എന്നാൽ നാപ്പോളിയുടെ ഭാവി ഡീലുകളിൽ ഭൂരിഭാഗവും…
ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ വോൾവ്‌സിനെതിരെ ആഴ്‌സണൽ 2-0 ഗോൾ വ്യത്യാസത്തിൽ വിജയിച്ചു. ബുക്കായോ സാകയും കായ് ഹാവെർട്സുമാണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്. ആഴ്‌സണലിന്റെ പ്രതിരോധ കോട്ടയായ വില്ല്യം സാലിബ മുഴുവൻ മത്സരവും കളിച്ചു. ഇതോടെ താരത്തിന്റെ പേര് ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു. പ്രീമിയർ ലീഗിൽ 50 വിജയങ്ങൾ പൂർത്തിയാക്കാൻ ഏറ്റവും കുറവ് മത്സരങ്ങൾ എടുത്ത ആഴ്‌സണൽ താരമായി സാലിബ മാറി. 66 മത്സരം കളിച്ച സാലിബ 30 മത്സരങ്ങളും ക്‌ളീൻ ഷീറ്റോടെയാണ് ഈ റോക്കോർഡിൽ എത്തിയത്. 🔴⚪️🇫🇷 William Saliba, the fastest player in Arsenal history to reach 50 PL wins.It happens in 66 games and with 30 (!) clean sheets.Fantastic player. pic.twitter.com/yIeS5Y6HcN— Fabrizio Romano (@FabrizioRomano) August 17, 2024 കഴിഞ്ഞ സീസണിൽ സാലിബ അതിശയകരമായ ഒരു റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഒരു മിനിറ്റ് പോലും ഇടവേളയില്ലാതെ…
സൗദി സൂപ്പർ കപ്പിൽ അൽ നാസറിന് വലിയ തിരിച്ചടി. അൽ ഹിലാലിനോട് 1-4ന് തോറ്റു. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ മുന്നേറിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ മുന്നേറ്റത്തിൽ അൽ നാസറിന് പിടിച്ച് നിൽക്കാനായില്ല. സെർഗെജ് മിലിങ്കോവിച്ച് സാവിച്ച്, മാൽക്കം, അലക്സാണ്ടർ മിത്രോവിച്ച് (രണ്ടു ഗോൾ) എന്നിവരാണ് അൽ ഹിലാലിന് വേണ്ടി വല കുലുക്കിയത്. ഓഗസ്റ്റ് 22ന് അൽ റാഡിനെതിരെയാണ് അൽ നസ്റിന്റെ ലീഗ് പോരാട്ടം ആരംഭിക്കുക. അൽ ഹിലാൽ ഓഗസ്റ്റ് 24ന് അൽ അഖ്ദൂദിനെ നേരിടും. It’s the final whistle 🔚4-1 at the end of the final ⚽️Congratulations 💙 #AlHilal 🔝 #AlHilalvAlNassr pic.twitter.com/vvZyCvxivS— AlHilal Saudi Club (@Alhilal_EN) August 17, 2024 Saudi Super Cup FinalAl-Nassr – Al-Hilal – 1:4
പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണും ബ്രൈറ്റണും തമ്മില്‍ പോരടിച്ചപ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു. 38 വയസുള്ള വെറ്ററന്‍ താരം ജെയിംസ് മില്‍നര്‍ ബ്രൈറ്റണ്‍ നിരയില്‍ ഇറങ്ങിയതോടെയാണ് ഈ ചരിത്ര നേട്ടം. പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതല്‍ സീസണ്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് മിൽനറിന് ലഭിച്ചത്. താരം ഇപ്പോള്‍ തന്റെ 23-ആം പ്രീമിയര്‍ ലീഗ് സീസണിലാണ്. ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് റയന്‍ ഗിഗ്സിന്റെ പേരിലായിരുന്നു. ഏറ്റവും കൂടുതല്‍ സീസണ്‍ കളിച്ച താരങ്ങള്‍: ജെയിംസ് മില്‍നര്‍ – 23 സീസണ്‍റയന്‍ ഗിഗ്സ് – 22 സീസണ്‍ഗാറെത്ത് ബാരി – 21 സീസണ്‍റിയോ ഫെര്‍ഡിനാന്‍ഡ് – 20 സീസണ്‍ഫ്രാങ്ക് ലാംപാര്‍ഡ് – 20 സീസണ്‍ മില്‍നര്‍ ഇതുവരെ 633 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഗാറെത്ത് ബാരിയുടെ 653 മത്സരങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മില്‍നറിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം. Read Also: ഹാവെർട്സ്-സാക കോംബോ; ആഴ്‌സനലിന് വിജയം ഇതിൽ രസകരമായ…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ ആഴ്‌സനലിന് തകർപ്പൻ വിജയം. ആഴ്‌സണൽ ഗ്രൗണ്ടായ എമിറേറ്റ്‌സിൽ നടന്ന കളിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതി മന്ദഗതിയിലാണെങ്കിലും പന്തടക്കത്തിൽ ആതിഥേയർ മുൻതൂക്കം നിലനിർത്തി. ഇതിന്റെ ഫലമായി പന്തിന്റെ 25-ആം മിനിറ്റിൽ ആഴ്‌സനൽ ലീഡ് നേടി. ബുക്കായോ സാകയുടെ പാസിൽ കായ് ഹാവെർട്സിന്റെ ഹെഡറിലൂടെയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലും ആഴ്‌സനലിന്റെ ആക്രമണം തുടർന്നു. ഇതോടെ, 74-ആം മിനിറ്റിൽ സാകയുടെ തകർപ്പൻ ഗോളിൽ ലീഡ് 2-0 ആക്കി ഉയർത്തി. ഈ ഗോളിന് അസിസ്റ്റ് ചെയ്തത് ജർമൻ താരം ഹാവെർട്സായിരുന്നു. Starting as we mean to go on 💪 pic.twitter.com/Jfs5vUAZK8— Arsenal (@Arsenal) August 17, 2024 ഈ വിജയത്തോടെ ആഴ്‌സനൽ പുതിയ സീസണിന് മികച്ച തുടക്കമാണ് നൽകിയത്. അടുത്ത മത്സരം ആഴ്‌സണലിന് വെല്ലുവിളിയാണ്. ആഗസ്റ്റ് 24-ന് നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ വില്ല പാർക്കിൽ വെച്ച് നേരിടും. കഴിഞ്ഞ…
22 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഇപ്സിച്ചിനെതിരെയായിരുന്നു ലിവർപൂളിന്റെ പുതിയ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. അർനെ സ്ലോട്ടിന്റെ കീഴിലുള്ള ലിവർപൂളിന് ആദ്യ പകുതിയിൽ നന്നായി കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. രണ്ടാം പകുതിയിലാണ് കളി മാറിയത്. മുഹമ്മദ് സലാഹിന്റെ പാസിൽ നിന്ന് ഡിയോഗോ ജോട്ടയാണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. പിന്നീട് സലാഹ് തന്നെ വല കുലുക്കി ലിവർപൂളിന്റെ ജയം ഉറപ്പിച്ചു. Read Also: ഇപ്സിച്ച് ടൗണിന്റെ ഓഹരി വാങ്ങി ഗായകൻ എഡ് ഷീരൻ! A winning start to our @premierleague campaign 🙌🔴 pic.twitter.com/TOii0Uat8p— Liverpool FC (@LFC) August 17, 2024 ഈ ഗോളോടെ സലാഹ് പ്രീമിയർ ലീഗ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ലീഗിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് മുൻ താരങ്ങളായ അലൻ ഷീറർ, ഫ്രാങ്ക് ലാംപാർഡ്,…
ലാ ലിഗയുടെ പുതിയ സീസൺ തുടങ്ങിയിരിക്കുകയാണ്. ടൂർണമെന്റിലെ മുൻനിരക്കാരായ ബാർസലോണ ഇന്ന് വലൻസിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. എന്നാൽ ടീമിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മധ്യനിര താരം ഇൽക്കായ് ഗുണ്ടോഗൻ പരിക്കേറ്റ് മത്സരത്തിൽ നിന്ന് പുറത്തായി. മോണാക്കോയ്ക്കെതിരായ ജുവാൻ ഗാംപർ ട്രോഫി മത്സരത്തിൽ ആയിരുന്നു പരിക്ക്. തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ക്ലബ് താരത്തിന് പ്രത്യേക ശ്രദ്ധ പുലർത്തുകയാണ്. Read Also: റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്! റോബർട്ട് ലെവൻഡോസ്കിയ്ക്ക് ഒപ്പം ആരെ കളിപ്പിക്കുമെന്ന ആശങ്കയിലാണ് കോച്ച് ഹാൻസി ഫ്ലിക്ക്. പെഡ്രിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താരം കളിക്കാൻ സാധ്യത കുറവാണ്. ഗുണ്ടോഗനെ പോലെ തന്നെ പെഡ്രിയെയും പൂർണമായും ഫിറ്റാക്കി മാത്രമായിരിക്കും മത്സരത്തിൽ ഇറക്കുക. Touchdown! 🛬#ValenciaBarça pic.twitter.com/57Z298nPCg— FC Barcelona (@FCBarcelona) August 17, 2024 ഈ സാഹചര്യത്തിൽ പാബ്ലോ ടോറെ അല്ലെങ്കിൽ പൗ വികറ്ററോ ആയിരിക്കും ഫ്ലിക്കിന് ആശ്രയം. കഴിഞ്ഞ ദിവസമാണ് പൗ…
ഇന്ത്യൻ U20 ഫുട്ബോൾ ടീം സാഫ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നു. നേപ്പാളിലെ കാഠ്മാണ്ഡുവിലാണ് സാഫ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 16 മുതൽ 28 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ ടീമിന്റെ കോച്ച് രഞ്ജൻ ചൗധുരിയാണ് 23 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആറ് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. മാലിദ്വീപ്, ഭൂട്ടാൻ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് എയിൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഉള്ളത്. Read Also: ഇന്ത്യൻ U-17 ഫുട്ബോൾ ടീം ഇന്തോനേഷ്യയെ നേരിടും ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് ഭൂട്ടാനെതിരെയാണ്. തുടർന്ന് ഓഗസ്റ്റ് 23ന് മാലിദ്വീപിനെ നേരിടും. സെമിഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 25, 26 തീയതികളിലും ഫൈനൽ 28ന് നടക്കും. The squad: Goalkeepers: Lionel Daryl Rymmei, Sahil, Priyansh Dubey. Defenders: Ricky Meetei Haobam, Surajkumar Singh Ngangbam, Malemngamba Singh Thokchom, Dhanajit Ashangbam, Manabir…
ഇന്ത്യൻ U-17 ഫുട്ബോൾ ടീം സെപ്തംബറിലെ SAFF U-17 ചാമ്പ്യൻഷിപ്പിനും ഒക്ടോബറിലെ AFC U-17 ഏഷ്യൻ കപ്പ് ക്വാളിഫയറുകൾക്കുമായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്തോനേഷ്യ U-17 ടീമുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. ഓഗസ്റ്റ് 25, 27 തീയതികളിൽ ബാലിയിലെ കാപ്റ്റൻ ഇ വയൻ ദിപ്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇന്ത്യൻ U-17 ടീമിന്റെ കോച്ച് ഇഷ്ഫാഖ് അഹമ്മദ് 24 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നടക്കുന്ന SAFF ചാമ്പ്യൻഷിപ്പിലും തായ്‌ലൻഡിലെ ഏഷ്യൻ കപ്പ് ക്വാളിഫയറിലും മികച്ച പ്രകടനം കാഴ്ചവെച്ച് യോഗ്യത നേടുകയാണ് ലക്ഷ്യം. തായ്‌ലൻഡ്, ബ്രൂണൈ, തുർക്മെനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ടീമുകൾ. പത്ത് ഗ്രൂപ്പ് വിന്നേഴ്‌സും മികച്ച അഞ്ചു രണ്ടാം സ്ഥാനം നേടിയ ടീമുകൾ അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.