അർജന്റീന ഫോർവേഡ് ഡി മരിയ പോർച്ചുഗൽ ക്ലബ് ബെനിഫിക്കയിൽ നിന്നും വിടപറയുന്നു. 2023ൽ യുവന്റസ് വിട്ടതിന് പിന്നാലെയാണ് ഡി മരിയ ബെനിഫിക്കക്കൊപ്പം ചേർന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈകാരിക കുറപ്പിലാണ് ബെനിഫിക്ക വിടുകയാണെന്ന സൂചനകൾ ഡി മരിയ നൽകിയത്. ഈ സീസണോടെ ക്ലബിൽ നിന്ന് ഡി മരിയ വിടപറയുമെന്നാണ് സൂചന. ഡി മരിയ കരിയറിന്റെ അവസാനത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗികമായി ഫുട്ബാളിൽ നിന്ന് വിരമിക്കുകയാണെന്ന് ഡി മരിയ അറിയിച്ചിട്ടില്ല. നേരത്തെ ലീഗിൽ പരിക്ക് മൂലം ഡി മരിയക്ക് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. എങ്കിലും ബെനിഫിക്കയുടെ മുന്നേറ്റത്തിലെ കുന്തമുനയായി ഇപ്പോഴും ഡി മരിയ തുടരുകയാണ്. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഡി മരിയ അഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കിയ പി.എസ്.ജി ടീമിലും അംഗമായിട്ടുണ്ട്. ഒളിമ്പിക് ഗോൾഡ് മെഡലിന് പുറമേ 2022 ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം അംഗമായി. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി, റയൽ…
Author: Rizwan Abdul Rasheed
എഫ്.എ കപ്പുമായി ക്രിസ്റ്റൽ പാലസ് ടീംലണ്ടൻ: വീറുറ്റ പോരാട്ടങ്ങളുടെ ചരിത്രങ്ങളേറെ പിറന്ന വെംബ്ലിയുടെ മണ്ണിൽ അതിശയവിജയത്തിന്റെ ഒരു ക്രിസ്റ്റൽ ക്ലിയർ ചിത്രം. മാഞ്ചസ്റ്റർ സിറ്റിയെന്ന അതികായരെ വെംബ്ലിയിലെ കലാശക്കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ക്രിസ്റ്റൽ പാലസ് എഫ്.എ കപ്പ് ഫുട്ബാൾ കിരീടം ചൂടി. കളിചരിത്രത്തിലാദ്യമായി പാലസിനൊരു കിരീടനേട്ടം. 1905 മുതൽ കിരീടജയത്തിനായി കാത്തുകാത്തിരുന്ന പാലസിന്റെ സ്വപ്നങ്ങളിലേക്ക് 16-ാം മിനിറ്റിൽ എബെറെച്ചി എസെയുടെ ബൂട്ടിൽനിന്നായിരുന്നു വിധിനിർണായക ഗോൾ. മത്സരത്തിൽ അസാമാന്യമാംവിധം പിടിമുറുക്കിയിട്ടും ‘കൊട്ടാരസംഘ’ത്തിന്റെ കോട്ടകൊത്തളങ്ങൾ തകർക്കാൻ കഴിയാതെ സിറ്റി ഉഴറുന്ന കാഴ്ചയായിരുന്നു വെംബ്ലിയിൽ. ഗോളി ഡീൻ ഹെൻഡേഴ്സണിന്റെ അപാരമായ മെയ്‍വഴക്കവും മനസ്സാന്നിധ്യവുമാണ് കപ്പ് പാലസിലേക്കെത്തിച്ചത്. 79 ശതമാനം സമയത്തും പന്തിന്റെ നിയന്ത്രണം കാലിലൊതുക്കിയ സിറ്റി 23 ഷോട്ടുകൾ ക്രിസ്റ്റൽ പാലസ് വല ലക്ഷ്യമിട്ട് പായിച്ചിട്ടും ഫലമുണ്ടായില്ല. 𝐅𝐀 𝐂𝐔𝐏 𝐖𝐈𝐍𝐍𝐄𝐑𝐒Crystal Palace win their first ever major trophy 🏆@CPFC pic.twitter.com/ZzwA5buLQi— Premier League India (@PLforIndia) May 17,…
എമിലിയാനോ മാർട്ടിനെസ്ലണ്ടൻ: അർജന്റീനയുടെ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. സൗദി അറേബ്യൻ ലീഗിൽനിന്നും യൂറോപ്യൻ ക്ലബുകളിൽ നിന്നും വമ്പൻ ഓഫറുകൾ ലഭിച്ചതിനാലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ടീമായ ആസ്റ്റൺ വില്ലയിൽ നിന്ന് എമിലിയാനോ കൂടുമാറ്റത്തിനൊരുങ്ങുന്നത്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ വിശ്വവിജയികളായ അർജന്റീന ടീമിലെ നിർണായക താരമായിരുന്നു എമിലിയാനോ മാർട്ടിനെസ്. ഫ്രാൻസിനെതിരായ കലാശക്കളിക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ ചാമ്പ്യൻ പട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത് എമിയുടെ മനസ്സാന്നിധ്യവും അത്യുഗ്രൻ സേവുകളുമായിരുന്നു. വെള്ളിയാഴ്ച ടോട്ടൻഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചുകയറിയ മത്സരം വില്ല പാർക്കിൽ മാർട്ടിനെസിന്റെ അവസാനത്തേതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 37 കളികളിൽ 66 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ് ക്ലബ്. ഈമാസം 25ന് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുശെനറ്റഡിനെതിരെയാണ് പ്രീമിയർ ലീഗിൽ വില്ലയുടെ സീസണിലെ അവസാന മത്സരം. 2024 -25 വർഷത്തെ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിലും എമിലിയാനോ മാർട്ടിനെസ് ഉണ്ടായിരുന്നു. ക്വാർട്ടർ ഫൈനൽ…
തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാർ കരാർ തുക അടക്കാത്തതിനാൽ ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാൻ അർജന്‍റീന ഫുട്ബാൾ ടീമും മെസ്സിയും വരില്ലെന്നായിരുന്നു വാർത്തകൾ. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി സ്പോൺസർമാർ നൽകേണ്ടിയിരുന്നത്. എന്നാൽ, തുക നൽകാതിരുന്നതോടെ, ഒക്ടോബറിൽ ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. ‘സംസ്ഥാന കായിക വകുപ്പാണ് അര്‍ജന്റീന ടീമുമായി ചര്‍ച്ച നടത്തിയത്. ഇത്രയും വലിയ പണംമുടക്കാൻ സർക്കാറിനെ നിലവിലെ അവസ്ഥ അനുവദിക്കുന്നില്ല. ടീമിനെ കൊണ്ടുവരാനുള്ള സ്പോൺസറെ കണ്ടെത്തുകയാണ് ആദ്യം സർക്കാർ ചെയ്തത്. രണ്ടു കമ്പനികളെയാണ് ഇതിനുവേണ്ടി നമ്മൾ തയാറാക്കിയത്. അതിൽ ആദ്യത്തെ ടീമിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചില്ല. രണ്ടാമതു വന്നത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ചെൽസിയോടും തോറ്റതോടെ യുനൈറ്റഡ് പതിനാറാം സ്ഥാനത്തേക്ക് വീണു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്‍റെ തോൽവി. യൂറോപ്പ ലീഗ് ഫൈനലിൽ ബുധനാഴ്ച ടോട്ടൻഹാമിനെ നേരിടാനിരിക്കെയാണ് യുനൈറ്റഡ് തോൽവി. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി. ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെ, നിലവിൽ 37 മത്സരങ്ങളിൽനിന്ന് 66 പോയന്‍റുമായി നാലാം സ്ഥാനത്താണ് നീലപ്പട. മൂന്നാമതുള്ള ന്യൂകാസിലിനും അഞ്ചാമതുള്ള ആസ്റ്റൺ വില്ലക്കും 66 പോയന്‍റാണ്. സ്പാനിഷ് താരം മാര്‍ക്ക് കുക്കുറെല്ലയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 71ാം മിനിറ്റിലായിരുന്നു ചെൽസിയുടെ വിജയഗോൾ. റീസ് ജെയിംസിന്റെ അസിസ്റ്റില്‍നിന്ന് കുക്കുറെല്ല ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ഹാരി മഗ്വയറിന്‍റെ കിടിലൻ വോളിയിലൂടെ യുനൈറ്റഡ് വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. ചെൽസി താരം ജെയിംസിന്‍റെ ഒരു ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ 62ാം മിനിറ്റിൽ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും വാര്‍ പരിശോധനയില്‍…
മലപ്പുറം: ലയണൽ മെസ്സിയെ കേരളത്തിലേക്കു കൊണ്ടുവരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന് പ്രഖ്യാപിച്ചതു മുതല്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയായിരുന്നു ഫുട്ബാൾ ആസ്വാദകർ. കേരളത്തിലെ പുല്‍ത്തകിടിയില്‍ മെസ്സി പന്തുതട്ടുന്നത് മലയാളികൾ എത്ര തവണ സ്വപ്നം കണ്ടുവെന്നതിനു കണക്കില്ല. പ്രഖ്യാപനം മുതലേ ഒരുപാട് അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ഭീമമായ ചെലവും സാങ്കേതിക കാരണങ്ങളും ചർച്ചയായപ്പോഴെല്ലാം കായികമന്ത്രി തന്റെ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ അർജന്റീന ടീമിന്റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിനില്ലെന്ന് ഉറപ്പായി. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് കാരണം. 200 കോടി സ്വരൂപിക്കാനും അതിൽ 120 കോടി അർജന്റീന ടീമിന് അപ്പിയറൻസ് തുകയായി നൽകാനും ബാക്കിയുള്ള 80 കോടി എതിർടീമായി പരിഗണിച്ചിരുന്ന ഖത്തറിനോ ജപ്പാനോ വേണ്ടി ചെലവഴിക്കാനുമായിരുന്നു പദ്ധതി. 45 ദിവസത്തിനുള്ളിൽ ആദ്യഘട്ട തുകയായ 60 കോടി നൽകണമെന്നായിരുന്നു അർജന്‍റീനൻ ഫുട്ബാൾ അസോസിയേഷനും സ്പോൺസർമാരും തമ്മിലുള്ള കരാർ. എന്നാൽ ഇത് നൽകാൻ കഴിയാതായതോടെ മന്ത്രിയുടെ…
കൊച്ചി: ലയണൽ മെസ്സിയേയും അർജന്‍റീന ടീമിനേയും നേരിൽ കാണാമെന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച മെസ്സിയും സംഘവും ഇതേസമയത്ത് ചൈനയിൽ കളിക്കുമെന്ന് ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമായത്. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് അർജന്‍റീനയുടെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. എച്ച്.എസ്.ബി.സിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങളാണ് അർജന്‍റീന സംഘം കളിക്കുന്നത്. ഒന്നില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികളാകും. ഖത്തറില്‍ അര്‍ജന്റീന നേരിടുന്നത് അമേരിക്കയെയാണ്. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്ത് അർജന്റീന ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സർക്കാർ തലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി…
ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ താരം തുടർച്ചയായി അഞ്ചാം വർഷവും ഒന്നാമതെത്തിയത്. കഴിഞ്ഞ 12 മാസത്തെ താരത്തിന്‍റെ വരുമാനം 2356 കോടി രൂപയാണ് (275 മില്യൺ ഡോളർ). കളിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ, പരസ്യങ്ങളുൾപ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഫുട്ബാളിൽനിന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഭൂരിഭാഗം വരുമാനവും. ഓൺ ഫീൽഡിൽനിന്ന് 225 മില്യൺ ഡോളറാണ് താരത്തിന്‍റെ വരുമാനം. പരസ്യം ഉൾപ്പെടെയുള്ള വരുമാനമായി 50 മില്യൺ ഡോളറും ലഭിച്ചു. അർജന്‍റീനൻ ഇതിഹാസം ലയണൽ മെസ്സിയേക്കാൾ ഇരട്ടിയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. പട്ടികയിൽ അഞ്ചാമതുള്ള മെസ്സിയുടെ വാർഷിക വരുമാനം 135 മില്യൺ ഡോളറാണ്. ഇതിൽ ഓൺ ഫീൽഡിൽനിന്ന് 60 മില്യൺ ഡോളറും ഓഫ് ഫീൽഡിൽനിന്ന് 75 മില്യൺ ഡോളറും വരും. അമേരിക്കയുടെ ബാസ്ക്കറ്റ് ബാൾ താരം സ്റ്റീഫൻ കറി…
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി ബന്ധപ്പെട്ടവരുമായി സജീവ ചർച്ച നടത്തുന്നുണ്ട്. ഉചിതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും അതിന്‍റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എത്രയും വേഗം പരിഹരിക്കാനും വരാനിരിക്കുന്ന സീസണിൽ പ്രശ്നങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ℹ️ An UpdateDue to certain compliance requirements which are regrettably beyond the Club’s control, KBFC has not been granted clearance under the Club Licensing process for the 2025–26 season.We are in active discussions with the relevant authorities and…
ഫിറോസ് കളത്തിങ്ങലും അബ്ദുസമദുംമഞ്ചേരി: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) കേരള പൊലീസിനെ തോൽപ്പിച്ച് മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ജേതാക്കളായപ്പോൾ ആശാനെ വീഴ്ത്തി കിരീടത്തിൽ മുത്തമിട്ടത് ശിഷ്യൻ. മഞ്ചേരി പുല്ലൂർ സ്വദേശി ഫിറോസ് കളത്തിങ്ങൽ പൊലീസിനായി കളത്തിലിറങ്ങിയപ്പോൾ ഫിറോസ് ബ്രാൻഡ് അംബാസഡറായ ഏറനാട് ഫുട്ബാൾ അക്കാദമിയിലൂടെ വളർന്ന അബ്ദുസ്സമദ് മുത്തൂറ്റിനായും ജഴ്സിയണിഞ്ഞു. ഫൈനൽ മത്സരം ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടമായി മാറി. 40 പിന്നിട്ടിട്ടും ഫിറോസ് പൊലീസിന്റെ മിന്നുംതാരമാണ്. യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസ് നിലനിർത്തി കളിമുറ്റത്ത് സജീവം. 10 വർഷത്തിനുശേഷം കേരള പൊലീസ് വീണ്ടും കെ.പി.എല്ലിൽ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് ഫിറോസിന്റെ കൂടി കരുത്തിലാണ്. മുമ്പ് 2015ലാണ് പൊലീസ് അവസാനമായി ഫൈനലിന് യോഗ്യത നേടിയത്. അന്നും ഫിറോസ് ടീമിൽ അംഗമായിരുന്നു. 14 വർഷമായി പൊലീസിനായി പന്ത് തട്ടുന്നു. നിലവിൽ പാണ്ടിക്കാട് ഐ.ആർ.ബി ക്യാമ്പിൽ സബ് ഇന്‍സ്പെക്ടറാണ്. ഏറനാട് സോക്കർ അക്കാദമിയിലൂടെയാണ് അബ്ദുസ്സമദ് പന്തുതട്ടി തുടങ്ങിയത്. നാല് വർഷം അക്കാദമിയുടെ ഭാഗമായി. 2022-23ലെ വൈ.എസ്.എൽ ചാമ്പ്യൻഷിപ്പിൽ…