ഫിലാഡെൽഫിയ: ബ്രസീലിയൻ ടീമുകൾ ഏറ്റുമുട്ടിയ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടർ പോരിൽ ബോട്ടാഫോഗോക്കെതിരെ പാൽമിറാസിന് ജയം. എക്സ്ട്രാ ടൈമിൽ നേടിയ ഒരേയൊരു ഗോളിനാണ് പാൽമിറാസിന്‍റെ ജയം. നൂറാം മിനിറ്റിൽ പൗളിഞ്ഞോയാണ് പാൽമിറാസിനായി ഗോൾ നേടിയത്. മുഴുവൻ സമയവും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 116ാം മിനിറ്റിൽ പാൽമിറാസിന്റെ ഗുസ്താവോ ഗോമസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായി പൊരുതിയാണ് ജയം പിടിച്ചെടുത്തത്. 𝐆𝐎𝐎𝐃 𝐆𝐀𝐌𝐄, 𝐆𝐔𝐘𝐒! 👀O #PrimeiroCampeãoMundial VENCE, avança às quartas de final da #FIFACWC e mantém os 💯% de aproveitamento atuando contra clubes brasileiros no exterior! O QUE TEMOS DE HISTÓRIA PRA CONTAR É A FAMOSA SACANAGEM! 😎🏆 Palmeiras 1×0 Botafogo⚽… pic.twitter.com/8Tzz8xx2s0— SE Palmeiras (@Palmeiras) June 28, 2025 ക്വാർട്ടർ ഫൈനലിൽ ചെൽസിയാവും പാൽമിറാസിന്റെ എതിരാളികൾ.…
Author: Rizwan Abdul Rasheed
അറ്റ്ലാന്റ (യു.എസ്): ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിൽ ഞായറാഴ്ച സൂപ്പർ പോരാട്ടങ്ങൾ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ന് പ്രീക്വാർട്ടറിൽ എതിരാളികളായി ഇറങ്ങുന്നത് സാക്ഷാൽ ലയണൽ മെസ്സിയും സംഘവും. കരിയറിൽ ആദ്യമായാണ് ഒരു മുൻ ക്ലബിനെതിരെ മെസ്സി പന്ത് തട്ടുന്നതെന്ന പ്രത്യേകത ഇന്നത്തെ കളിക്കുണ്ട്. മറ്റൊരു മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ബ്രസീലിയൻ കരുത്തുമായെത്തുന്ന ഫ്ലമെംഗോയും നേരിടും. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് ഇന്റർ മയാമി-പി.എസ്.ജി കളി. മെസ്സിയുടെയും മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നിവരുടെയും മുൻ പരിശീലകനായ ലൂയിസ് എൻറിക്വാണ് പി.എസ്.ജിയുടെ കോച്ചെന്ന സവിശേഷതയമുണ്ട്. നാല് പേരും ബാഴ്സലണോയിൽ എൻറിക്വിന് കീഴിൽ കളിച്ചവരാണ്. പി.എസ്.ജിക്ക് ചരിത്രത്തിലാദ്യമായി ട്രെബിൾ (ചാമ്പ്യൻസ് ലീഗ്, ലിഗ് വൺ, ഫ്രഞ്ച് കപ്പ് കിരീടങ്ങൾ) സമ്മാനിച്ചാണ് അദ്ദേഹം ക്ലബ് ലോകകപ്പിനായി യു.എസിലെത്തിയിരിക്കുന്നത്. എൻറിക്വിനെ ഇയ്യിടെ ആൽബ വിശേഷിപ്പിച്ചത് പ്രതിഭാസമെന്നാണ്. ക്ലബ് ലോകക പ്പുകൂടി…
വാഷിങ്ടൺ: ആവേശം പരകോടിയിലെത്തിച്ചും നേരെ മറിച്ച് തീർത്തും ഏകപക്ഷീയമായുമടക്കം നടന്ന ഗ്രൂപ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ ഫിഫ ക്ലബ് ലോകകപ്പിൽ പ്രീ ക്വാർട്ടർ ചിത്രമായി. പാൽമീറാസ്, ബൊട്ടാഫോഗോ, ബെൻഫിക്ക, ചെൽസി, പി.എസ്.ജി, ഇന്റർ മിയാമി, ഫ്ലാമിംഗോ, ബയേൺ മ്യൂണിക്ക്, ഇന്റർ മിലാൻ, ഫ്ലൂമിനെൻസ്, മാഞ്ചസ്റ്റർ സിറ്റി, അൽഹിലാൽ, റയൽ മഡ്രിഡ്, യുവൻറസ്, ബൊറൂസിയ ഡോർട്മുണ്ട്, മോണ്ടർറി എന്നിവയാണ് ഗ്രൂപ് ഘട്ടം കടന്ന ടീമുകൾ. ഇന്ന് മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ആദ്യ കളിയിൽ ഇന്ന് രാത്രി 9.30ന് പാൽമീറാസ് ബൊട്ടാഫോഗോയെ നേരിടും. ഇത്തവണ ആദ്യമായി 32 ടീമുകളെ ഉൾപ്പെടുത്തി നാലു ടീമുകളുള്ള എട്ട് ഗ്രൂപ്പുകളിലായിട്ടായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ടിലെത്തി. ബ്രസീൽ ക്ലബായ ഫ്ലാമിംഗോ ചെൽസിയെ വീഴ്ത്തിയും മറ്റൊരു സാംബ ടീം ബൊട്ടാഫോഗോ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ അട്ടിമറിച്ചും ശ്രദ്ധയാകർഷിച്ച ക്ലബ് ലോകകപ്പിൽ ബയേണിനെ ബെൻഫിക്ക മുട്ടുകുത്തിച്ചതും റയൽ മഡ്രിഡിനെ സൗദി ക്ലബായ അൽഹിലാൽ സമനിലയിൽ പിടിച്ചതും വേറിട്ട…
ന്യൂയോർക്ക്: ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിനും അയവുവന്നു. അമേരിക്കകൂടി സംഘർഷത്തിൽ പങ്കാളിയായതോടെ കൈവിട്ടു പോകുമെന്ന് കരുതിയ സംഘർഷത്തിനാണ് താൽക്കാലികമായെങ്കിലും അവസാനമായത്. അമേരിക്ക ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന്, ഖത്തറിലെ യു.എസ് സൈനിക താവളത്തിലേക്ക് മിസൈൽ തൊടുത്തായിരുന്നു ഇറാൻ മറുപടി നൽകിയത്. പിന്നാലെയാണ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ ഖത്തറിന്‍റെ സഹായത്തോടെ വെടിനിർത്തൽ നടപ്പാക്കിയത്. ഇനി ഏവരും ഉറ്റുനോക്കുന്നത് അടുത്ത വർഷം അമേരിക്ക വേദിയാകുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിലേക്കാണ്. കാനഡ, മെക്സികോ രാജ്യങ്ങൾക്കൊപ്പമാണ് അമേരിക്കയും ലോകകപ്പിന് സംയുക്ത വേദിയാകുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ഏഷ്യയിലെ കരുത്തരായി ഇറാൻ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. തുടർച്ചയായ നാലാം തവണയാണ് ഇറാൻ ലോകകപ്പ് കളിക്കാനെത്തുന്നത്. നിലവിൽ ഇറാന് ലോകകപ്പിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. അതേസമയം, ഇറാനിലെ ജനങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിരോധനം വലിയ തിരിച്ചടിയാകും. ഇറാൻ ടീമിലെ താരങ്ങൾക്കും സ്റ്റാഫിനും പരിശീലക സംഘത്തിനും ലോകകപ്പ് സമയത്ത് ഇതിൽ ഇളവ് ലഭിക്കുമെങ്കിലും ടീമിന്‍റെ…
റിയാദ്: പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബിൽ നിലനിർത്താനായി അൽ നസ്ർ കോടികളാണ് വാരിക്കോരി നൽകുന്നത്. സൗദി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വ്യാഴാഴ്ച താരം ക്ലബുമായി രണ്ടു വർഷത്തെ കരാർ പുതുക്കിയത്. 42 വയസ്സുവരെ താരം സൗദി പ്രോ ലീഗിൽ പന്തുതട്ടും. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കരാറുകളിലൊന്നാണിത്. കരാറിന് 5779.53 കോടി രൂപ മൂല്യം വരും. കരാര്‍ പ്രകാരം ഒരു വര്‍ഷം ക്രിസ്റ്റ്യാനോക്ക് 2000 കോടി രൂപ (178 മില്ല്യണ്‍ പൗണ്ട്) ലഭിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. അതായത് താരത്തിന്‍റെ ഒരു ദിവസത്തെ ശമ്പളം 5.73 കോടി രൂപ വരും. ക്ലബില്‍ 15 ശതമാനം ഓഹരിയും താരത്തിനുണ്ടാകും. 387.44 കോടി രൂപ (33 മില്ല്യണ്‍ പൗണ്ട്) മൂല്യം വരുന്നതാണിത്. കരാറിലെ ആദ്യ വർഷം സൈനിങ് ബോണസായി 287.71 കോടി (24.5 മില്ല്യണ്‍ പൗണ്ട്). രണ്ടാം വര്‍ഷം ഇത് 446.23 കോടി രൂപയാകും (38 മില്ല്യണ്‍ പൗണ്ട്). സ്വകാര്യ വിമാനം ഉപയോഗിക്കാൻ…
ന്യൂഡൽഹി: അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്. റീജണിയൽ സ്പോൺസർഷിപ്പ് കരാറിലാണ് ലുലു ഗ്രൂപ്പിന്റെ ഭാഗമായുള്ള ലുലു ഫിനാൻഷ്യൽഹോൾഡിങ്സും അർജന്റീന ഫുട്ബാൾ അസോസിയേഷനും തമ്മിൽ ഇന്ത്യയിലേയും മിഡിൽ ഈസ്റ്റിലേയും സ്പോൺസർഷിപ്പ് കരാറിലാണ് ഒപ്പിട്ടത്. ഇൻസൈഡ് വേൾഡ് ഫുട്ബാൾ എന്ന വെബ്സൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിയാദിൽ അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഒഫീഷ്യൽ ടൂറിനിടെയാണ് കരാറിൽ ഒപ്പിട്ടത്. സ്റ്റോറുകളിലെ ആക്ടിവിറ്റികൾ, കോ ബ്രാൻഡ് കാമ്പയിൻ, ആരാധകരുടെ പരിപാടികൾ, ടീമിനെ ആരാധക പരിപാടികളുടെ ഭാഗമാക്കൽ എന്നിവയെല്ലാം കരാറിന്റെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. 2017 മുതലാണ് ആഗോളതലത്തിൽ പാർട്ണർഷിപ്പ് വ്യാപിപ്പിക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചത്. 60ഓളം കമ്പനികളുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്പനികളുമായി കരാറിൽ ഒപ്പിടുന്നതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻപ്രസിഡന്റ് ക്ലൗഡിയോ താപിയ പറഞ്ഞു. വൻകിട ബ്രാൻഡുകളുമായി കരാറിൽ ഒപ്പിടുന്നത് വഴി സ്വധീനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ…
ഫിലാഡൽഫിയ: ഫിഫ ക്ലബ് ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സൗദി ക്ലബായ അൽഹിലാൽ നോക്കൗട്ട് റൗണ്ടിൽ. ഗ്രൂപ്പ് എച്ചിൽ മെക്സിക്കൻ ക്ലാബായ പച്ചുകയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടുഗോളിനാണ് ജയം. ആദ്യമായാണ് ഒരു ഏഷ്യൻ-അറബ് ടീം ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. 22ാം മിനിറ്റിൽ സലീം അൽദൗസരിയും അന്തിമ വിസിലിന് തൊട്ടുമുൻപ് മാർക്കസ് ലിയർനാഡോയുമാണ് ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ അഞ്ചു പോയിന്റുമായി രണ്ടാമതായാണ് അൽഹിലാൽ ഫിനിഷ് ചെയ്തത്. ഏഴ് പോയിന്റുള്ള റയലാണ് ഒന്നാം സ്ഥാനത്ത്. അടുത്ത റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് അൽ ഹിലാൽ നേരിടുക. ഇന്ന് നടന്ന ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ആസ്ട്രിയൻ ക്ലബായ ആർ.ബി സാൽസ്ബർഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് (3-0) തകർത്തു. 40ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെഡറികോ വാൽവർഡെയും 84ാം മിനിറ്റിൽ ഗോൺസാലോ ഗാർസിയയുമാണ് റയലിനായി ഗോൾ നേടിയയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫിനിഷ് ചെയ്ത റയലിന്റെ നോക്കൗട്ട് റൗണ്ടിലെ…
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്‍റസിനെ 5-2 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പിൽ സിറ്റിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇരു ടീമുകളും മികച്ച റെക്കോർഡുകളോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ ക്യാമ്പിങ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ പെപ് ഗാർഡിയോളയുടെ ടീം ആധിപത്യം സ്ഥാപിച്ച് ജയം സ്വന്തമാക്കി. ഒമ്പതാം മിനിറ്റില്‍ ജെറമി ഡോകുവിലൂടെ ഗോളടിച്ച് സിറ്റിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ സിറ്റിയുടെ ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍റെ പിഴവ് മുതലെടുത്ത ട്യൂൺ കൂപ്‌മൈനേഴ്‌സ് തിരിച്ചടിച്ച് മത്സരം 1-1ന് സമനിലയിലാക്കി. 26-ാം മിനിറ്റിൽ പിയറി കലുലു സെൽഫ് ഗോൾ നേടിയതോടെ സിറ്റി വീണ്ടും ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ പകരക്കാരനായ എർലിംഗ് ഹാലാൻഡ് ക്ലബിന്‍റെ മൂന്നാം ഗോൾ സ്വന്തമാക്കി. തുടർന്ന് കളത്തിലിറങ്ങിയ ഫിൽ ഫോഡൻ മൂന്ന് മിനിറ്റിനുള്ളിൽ വലകുലുക്കുകയും തുടർന്ന് സാവിഞ്ഞോയുടെ ലോങ് റേഞ്ച് സ്ട്രൈക്കും പിറന്നതോടെ സിറ്റി വിജയം ഉറപ്പിച്ചു. മത്സരത്തിനിടെ…
റിയാദ്: പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസറിൽ തുടരും. ക്ലബുമായി രണ്ടു വർഷത്തെ പുതിയ കരാറിൽ താരം ഒപ്പിട്ടു. താരം ഇത്തവണ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2022ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് നസറിലെത്തിയ താരത്തിന്റെ കരാര്‍ കാലാവധി ഈ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് 2027 വരെ കരാർ നീട്ടിയത്. സൗദി പ്രോ ലീഗ് സീസണ്‍ അവസാന ഘട്ടത്തിലെത്തിയതിനു പിന്നാലെ താരം ഇൻസ്റ്റഗ്രാമിൽ ‘അധ്യായം അവസാനിച്ചു’ എന്ന് കുറിപ്പിട്ടതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ‘ഈ അധ്യായം അവസാനിച്ചു. കഥയോ? അതിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതോടൊപ്പം അല്‍ നസറിന്റെ ജഴ്‌സിയണിഞ്ഞ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. സൗദി പ്രോ ലീഗില്‍ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിന് സീസണില്‍ ഒരു കിരീടം പോലും നേടാനായില്ല. A new chapter…
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാവാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. നിലവില്‍ ആറ് ഗോളുമായി മെസി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് ഗോളടിച്ച ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. വരും മത്സരത്തിൽ ഒരൊറ്റ ഗോൾ സ്വന്തമാക്കിയാല്‍ റൊണാള്‍ഡോക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ മെസ്സിക്കാവും. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിക്ക് വേണ്ടിയാണ് താരം പന്ത് തട്ടുന്നത്. ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മയാമി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയിട്ടുണ്ട്. തന്‍റെ പഴയ ടീമായ പി.എസ്.ജിയെയാണ് മെസിക്കും സംഘത്തിനും പ്രീക്വാർട്ടറിൽ നേരിടാനുള്ളത്. ജൂണ്‍ 29ന് മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. പി.എസ്.ജിക്കെതിരെ റെക്കോഡ് കുറിക്കുന്ന തന്‍റെ ഗോളിലൂടെ മെസ്സി ടീമിനെ അവസാന എട്ടിലെത്തിക്കുമെന്നാണ് മയാമി ആരാധകരുടെ കണക്കുക്കൂട്ടൽ. മയാമിയെ പ്രീക്വാർട്ടറിലെത്തിച്ചതോടെ മറ്റൊരു റെക്കോഡും മെസി തന്റെ പേരില്‍ കുറിച്ചിരുന്നു. സീനിയര്‍ കരിയറില്‍ ഒറ്റ മേജര്‍ ടൂര്‍ണമെന്റിന്റെ പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന…