കലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ മെക്സിക്കൻ ക്ലബ്ബായ മൊണ്ടേറക്കെതിരെ ഇന്‍റർ മിലാന് സമനില. ആദ്യം ഗോൾ നേടിയ മൊണ്ടേറെ ഇറ്റാലിയൻ കരുത്തരെ വിറപ്പിച്ചെങ്കിലും ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ച് ഇന്‍റർ മിലാൻ സമനില നേടുകയായിരുന്നു. Lautaro 🤝 Ramos#FIFACWC pic.twitter.com/hO0qUrBfqa— FIFA Club World Cup (@FIFACWC) June 18, 2025 25ാം മിനിറ്റിൽ സെർജിയോ റാമോസാണ് മൊണ്ടേറെക്ക് വേണ്ടി ഗോൾ നേടിയത്. 42ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനെസ് ഇന്‍ററിന്‍റെ മറുപടി ഗോൾ നേടി. മത്സരത്തിലുടനീളം ആധിപത്യമുണ്ടായിട്ടും ഇന്‍ററിന് വിജയഗോൾ നേടാനായില്ല. Another day at the #FIFACWC draws to a close. 🌅— FIFA Club World Cup (@FIFACWC) June 18, 2025 മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ഫ്ലുമിനെൻസിക്ക് ഗോൾരഹിത സമനില. ന്യൂജേഴ്സിയിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ടീം കളിയിൽ ആധിപത്യം പുലർത്തുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഡോർട്മുണ്ട് ഗോൾകീപ്പർ ഗ്രെഗർ കോബലിന്റെ മികച്ച…
Author: Rizwan Abdul Rasheed
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒപ്പിനൊപ്പം ”To President Donald J Trump, Playing for Peace” എന്ന സന്ദേശവും ജേഴ്സിയിൽ ഉണ്ടായിരുന്നു. കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി 7 ഉച്ചകോടിക്കിടെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. ട്രംപ് സമ്മാനം സ്വീകരിക്കുന്നതും റൊണാൾഡോയ്ക്ക് മറുപടി നൽകുന്നതും വീഡിയോയിലുണ്ട്. 51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഞായറാഴ്ച നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ന്യൂസീലൻഡ് ക്ലബ്ബായ ഓക്‌ലൻഡ് സിറ്റിയെ തോൽപ്പിച്ചത് ഏകപക്ഷീയമായ പത്ത് ഗോളുകൾക്കാണ്. പ്രഫഷണൽ ക്ലബ് എന്നു കഷ്ടിച്ചു വിശേഷിപ്പിക്കാൻ മാത്രം കഴിയുന്നൊരു ക്ലബ്ബിനെതിരെ ബയേണിന് ഇനിയുമനേകം ഗോളുകൾ നേടാമായിരുന്നു. എന്നാൽ ബയേൺ അത് വേണ്ടന്ന് വെച്ചതാണെന്ന് കളി കണ്ട ഏതൊരാൾക്കും മനസ്സിലാകും. എന്നാൽ ജയപരാജയങ്ങൾക്കപ്പുറം ഓക്‌ലൻഡ് സിറ്റി ഫുട്‍ബോൾ ലോകത്തിന്റെ കൈയടികൾ അർഹിക്കുന്നുണ്ട്. പരിമിതികളുടെയും കഷ്ടപാടിന്‍റെയും നടുവിൽ നിന്നും കളിയോടും ടീമിനോടുമുള്ള പ്രതിബദ്ധതയും കൊണ്ട് മാത്രം ക്ലബ്ബ് ലോകകപ്പ് മൈതാനത്ത് പന്ത് തട്ടാനിറങ്ങിയവരാണ് ഓക്‌ലൻഡ് സിറ്റി താരങ്ങൾ. ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ, ഇൻഷുറൻസ് ബ്രോക്കർ, സലൂൺ തൊഴിലാളി, കോള കമ്പനിയിലെ സെയിൽസ്മാൻ, കാർ വിൽപനക്കാരൻ, പിന്നെ, കുറച്ചു വിദ്യാർഥികളും. അതിലൊരാളായ നേഥൻ ലോബോയ്ക്ക് ഈ ടൂർണമെന്റിനിടെ ഓൺലൈനായി യൂണിവേഴ്സിറ്റി പരീക്ഷയും എഴുതാനുണ്ട്. ആദ്യ ഇലവനിൽ ഉള്ള പല താരങ്ങൾക്കും മത്സരത്തിന് എത്താനായില്ല. അത് തങ്ങൾ നേരിടുന്ന എതിരാളികൾ വമ്പന്മാരായതുകൊണ്ടോ…
അറ്റ്ലാന്‍റ: ക്ലബ് ലോകകപ്പിൽ ജയത്തോടെ തുടങ്ങി ചെൽസി. ലോസ് ഏഞ്ചൽസ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്‍സി ജയം പിടിച്ചത്. കളിയുടെ 34ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 79ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി പട്ടിക തികച്ചു. Off to a great start. 🙌 pic.twitter.com/l4t0MhLMle— Chelsea FC (@ChelseaFC) June 16, 2025 ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക പോരാട്ടം 2-2ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ മൂന്ന് റെഡ് കാർഡുകളാണ് കണ്ടത്. 45ാം മിനിറ്റില്‍ ബൊക്കയുടെ ആന്റര്‍ ഹെരേരയും 88ാം മിനിറ്റില്‍ ജോര്‍ജ് ഫിഗലുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ബെന്‍ഫിക്കയുടെ ആന്‍ഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാര്‍ഡ് വാങ്ങി. ബൊക്ക ജൂനിയേഴ്‌സിന് വേണ്ടി മിഗ്വേല്‍ മെരെന്റിയല, റോഡ്രോഗോ ബറ്റാഗ്ലിയ എന്നിവർ ഗോൾ നേടി. ബെന്‍ഫിക്കക്ക് വേണ്ടി ഏഞ്ചൽ ഡിമരിയ (45+3 മിനിറ്റ്) പെനാൽറ്റിയിലൂടെ…
ന്യൂഡൽഹി: തജികിസ്താനും കിർഗിസ്താനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബാൾ ടീമിനെ പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ചു. മലയാളികളായ വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് സഹീഫ്, ജോസഫ് സണ്ണി, ലക്ഷദ്വീപുകാരൻ മുഹമ്മദ് അയ്മൻ എന്നിവർ ഇടംപിടിച്ചു. തജികിസ്താനിൽ ജൂൺ 18ന് ആതിഥേയരെയും 21ന് കിർഗിസ്താനെയും ഇന്ത്യ നേരിടും. ടീം: ഗോൾകീപ്പർമാർ -മുഹമ്മദ് അർബാസ്, പ്രിയാൻഷ് ദുബെ, സാഹിൽ, ഡിഫൻഡർമാർ- ബികാഷ് യുംനാം, ദീപേന്ദു ബിശ്വാസ്, മുഹമ്മദ് സഹീഫ്, നിഖിൽ ബർല, പ്രംവീർ, ശുഭം ഭട്ടാചാര്യ, അഭിഷേക് സിങ്, മിഡ്ഫീൽഡർമാർ- ആയുഷ് ഛേത്രി, ശിവാൽഡോ സിങ്, ലാൽറെംത്ലുവാംഗ ഫനായി, ലാൽറിൻലിയാന ഹനാംതെ, മക്കാർട്ടൺ ലൂയിസ് നിക്സൺ, മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ, വിനീത് വെങ്കിടേഷ്, ഫോർവേഡുകൾ- ജോസഫ് സണ്ണി, മുഹമ്മദ് സനൻ, പാർഥിബ് സുന്ദർ ഗൊഗോയ്, സുഹൈൽ അഹമ്മദ് ഭട്ട്, തിങ്കുജം കോറൂ സിങ്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഒമാനെതിരായ മത്സരത്തിനു ശേഷം ഗ്രൗണ്ട് വിടുന്ന ഫലസ്തീൻ താരങ്ങൾക്ക് കൈയടിച്ച് ആദരമർപ്പിക്കുന്ന കാണികൾഅമ്മാൻ (ജോർഡൻ): ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒമാനെതിരേ അവസാന മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതോടെ ഫലസ്തീന്റെ സ്വപ്നങ്ങൾക്ക് വിരാമം. ഇസ്രായേൽ അധിനിവേശംമൂലം സ്വന്തം മണ്ണിൽ പരിശീലന സൗകര്യംപോലുമില്ലാത്ത ഫലസ്തീനി താരങ്ങൾ മികച്ച പ്രകടനവുമായാണ് മൂന്നാം റൗണ്ടിലെത്തിയത്. അമ്മാനിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ ഒമാനെതിരായ ഇവർ കളിയുടെ അവസാന നിമിഷം ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് വിവാദ തീരുമാനത്തിലൂടെ റഫറി പെനാൽറ്റി അനുവദിച്ചത്. ഇതിനെതിരെ ഫിഫക്ക് പരാതി നൽകിയിട്ടുണ്ട് ഫലസ്തീൻ ടീം.കണ്ണീരണിഞ്ഞാണ് താരങ്ങൾ മൈതാനം വിട്ടത്. മൂന്നാം റൗണ്ട് ഗ്രൂപ്പ് ബിയിൽനിന്ന് ദക്ഷിണ കൊറിയയും (22) ജോർഡനും (16) ആദ്യ രണ്ട് സ്ഥാനക്കാരെന്നനിലയിൽ നേരിട്ട് യോഗ്യത നേടി. മൂന്നും നാലും സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ സാധ്യതയുണ്ടായിരുന്നു. ഒമാനെതിരെ ജയിച്ചാൽ 12 പോയന്റുമായി ഇറാഖിന് (15) പിന്നിൽ നാലാമതെത്താനുള്ള അവസരമാണ് ഫലസ്തീന് (10) നഷ്ടമായത്. നാലാംസ്ഥാനക്കാരായി ഒമാൻ (11) പ്ലേ ഓഫിൽ…
സിൻസിനാറ്റി(യു.എസ്): ഫിഫ ക്ലബ് ലോകകപ്പിൽ ഗോൾമഴയോടെ വരവറിയിച്ച് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്. ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിൽ ഒക്ലാൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളുകൾക്കാണ് ബയേൺ തകർത്തത്. ജമാൽ മുസ്‌ലിയാല ഹാട്രിക്കും കിങ്‌സ്‌ലി കോമാൻ, മൈക്കിൾ ഒലീസ, തോമസ് മുള്ളർ എന്നിവർ ഇരട്ട ഗോളുകളുമാണ് ഓക്ലാൻഡ് സിറ്റിയെ മുക്കിയത്. സാച്ച ബോയി ഒരു ഗോളും നേടി. ഫിഫ ക്ലബ് വേൾഡ് കപ്പിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയമായിരുന്നു ഇത്. ഗ്രൂപ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി എതിരില്ലാത്ത നാലുഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി. ഫാബിയൻ റൂയിസ്, വിറ്റിഞ്ഞ, സെനി മയൂലു, ലീ കാങ്-ഇൻ എന്നിവരാണ് പി.എസ്.ജി.ക്ക് വേണ്ടി ഗോൾ നേടിയത്. ജൂൺ 19-ന് ബൊട്ടാഫോഗോക്കെതിരെയാണ് പി.എസ്.ജി.യുടെ അടുത്ത ഗ്രൂപ്പ് മത്സരം. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫ്ലോറൻസ്: ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ മിഡ്ഫീൽഡർ ജെന്നാരോ ഇവാൻ ഗട്ടൂസോയെ നിയോഗിച്ചു. അടുത്തിടെ പുറത്താക്കിയ ലൂസിയാനോ സ്പല്ലറ്റിക്ക് പകരക്കാരനായാണ് നിയമനം. 2006ൽ ലോകകിരീടമുയർത്തിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്നു ഗട്ടൂസോ. പ്രമുഖ ക്ലബ്ബുകളായ എ.സി മിലാൻ, നാപ്പോളി, വലൻസിയ, മാഴ്സെ തുടങ്ങിയവയുടെ പരിശീലകനായിരുന്നു. മിലാന് വേണ്ടി 468 മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്. താരമെന്ന നിലയിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും മുത്തമിട്ടു. ഇറ്റാലിയൻ ജഴ്സിയിൽ 73 മത്സരങ്ങളിലും ഇറങ്ങി. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇറ്റലി 0-3ന് നോർവേയോട് തോറ്റിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിനും അസൂറികൾ യോഗ്യത നേടില്ലെന്ന ആശങ്ക ഉയർന്നു. കഴിഞ്ഞ യൂറോ കപ്പിലും ടീമിന്റെ പ്രകടനം മോശമായി. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് സ്പല്ലറ്റിയെ പുറത്താക്കിയത്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന്‍റെ മലയാളി താരം ആഷിഖ് കുരുണിയൻ തന്‍റെ പഴയ തട്ടകത്തിലേക്ക്. അടുത്ത സീസണിൽ തന്റെ പഴയ കൂടാരമായ ബെംഗളൂരു എഫ്.സിക്ക് വേണ്ടി താരം പന്ത് തട്ടും. ഫ്രീ ഏജന്റായിട്ടാണ് താരം ടീമിലെത്തിയത്. മറ്റ് പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ തയ്യാറായിരുന്നെങ്കിലും ആഷിഖ് ബെംഗളൂരു തിരഞ്ഞെടുക്കുകയായിരുന്നു. 2019-2022 സീസൺ വരെയായിരുന്നു ആഷിഖ് കുരുണിയന്‍ ഇതിന് മുൻപ് ബംഗളുരുവിന് വേണ്ടി കളിച്ചത്. പിന്നീട് മോഹൻ ബഗാൻ ജയന്റ്സിലേക്ക് ചേക്കേറി മികച്ച പ്രകടനം കാഴ്ച വെച്ചു. 2022 ലും 2025 ലും ഐ.എസ്.എൽ കിരീടം ചൂടിയ മോഹൻ ബഗാന്‍റെ പകരം വെക്കാനില്ലാത്ത താരമായിരുന്നു ആഷിഖ്. ഇപ്പോൾ മൂന്ന് വർഷത്തേക്കാണ് ബെംഗളൂരു എഫ്.സിയുമായുള്ള പുതിയ കരാർ. മലപ്പുറം പാണക്കാട് പട്ടർക്കടവ് സ്വദേശിയായ ഈ 28 കാരൻ നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ്. from Madhyamam: Latest Malayalam news, Breaking news |…
ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് അരങ്ങേറുന്നത് വീറുറ്റ അങ്കങ്ങൾ. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി.എസ്.ജിയും സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഹൈലൈറ്റ്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ഉസ്മാൻ ഡെംബലെ ഇല്ലാതെയാണ് പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ ജർമൻ ബുണ്ടസ് ലീഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് ഓക്ലന്‍റ് സിറ്റിയെ നേരിടും. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസും പോർച്ചുഗീസ് വമ്പൻമാരായ പോർട്ടോയും തമ്മിലാണ് മറ്റൊരു പോരാട്ടം. ബോട്ടാഫോഗോസും സെറ്റിൽ സൗണ്ടേർസും തമ്മിലുള്ള പോരാട്ടവും നടക്കും. യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്കയിൽ നിന്ന് ആറ്, വടക്കെ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച്, ഓഷ്യാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് പ്രാതിനിധ്യം. ഫൈനൽ ജൂലൈ 13 നടക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ. സമയക്രമം (ഇന്ത്യൻ സമയം) ഗ്രൂപ്പ് – സി ബയേൺ മ്യൂണിക്ക് vs ഓക് ലാൻഡ് സിറ്റി (ഞായറാഴ്ച…