Author: Rizwan Abdul Rasheed

ലിവർപൂളിന്‍റെ ലെഫ്റ്റ് വിങ് ബാക്കായ ആൻഡി റോബോർട്സൺ ആൻഫീൽഡ് വിട്ടേക്കുമെന്ന് സൂചനകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ തങ്ങളുടെ കൂടാരെത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. എന്നാൽ ലിവർപൂൾ താരത്തെ ഒറ്റയടിക്ക് കൈവിടാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. വലിയ പ്രാധാന്യത്തോടെ തന്നെ താരത്തെ ക്ലബ്ബിലെത്തിക്കാൻ വേണ്ടി അത്ലറ്റിക്കോ ഒരുക്കമാണെന്നും റോബോർട്സന് അതിൽ താൽപര്യമുണ്ടെന്നും ഫബ്രീസിയോ റിപ്പോർട്ട് ചെയ്തു. 31 വയസ്സുകാരനായ സ്കോട്ടിഷ് താരത്തിന് ആൻഫീൽഡിൽ ഒരു വർഷത്തെ കരാർ മാത്രമാണ് അവശേഷിക്കുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മിലോസ് കെർക്കെസിനെ ലിവർപൂൾ സ്വന്തമാക്കുകയാണെങ്കിൽ അടുത്ത സീസണിൽ റോബർട്സണ് കൂടുതൽ ശക്തമായ മത്സരം നേരിടേണ്ടി വന്നേക്കാം. അത്‌ലറ്റിക്കോയുടെ നിലവിലെ ടീമിൽ ജാവി ഗാലൻ മാത്രമാണ് ലെഫ്റ്റ് ബാക്കായിട്ടുള്ളത്. ഡീഗോ സിമിയോണിയുടെ ടീം ഇടതുവശത്ത് മറ്റൊരു വിശ്വസതനെ കൂടി തിരയുകയാണ്. എ.സി മിലാനിലെ തിയോ ഹെർണാണ്ടസിനായി അത്‌ലറ്റിക്കോ മുമ്പ് ശ്രമിച്ചിരുന്നുവെങ്കിലും, ഇപ്പോൾ റോബർട്സണാണ് അവരുടെ പ്രധാന ലക്ഷ്യം. 2017-ൽ ലിവർപൂളിൽ…

Read More

മിയാമി ഗാർഡൻ : ഫിഫ ക്ലബ് ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങി. ഞായറാഴ്ച പുലർച്ചെ 5.30 ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിലെ അൽ അഹ്‌ലി എഫ്.സിയും ആതിഥേയരായ ഇന്റർ മയാമിയും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരുടീമുകളും ഗോളുകളടിക്കാതെ സമനില പാലിച്ചു. കളിയുടെ ആദ്യ പകുതിയിൽ മെസ്സിയും സംഘവും ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ അൽ അഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്‍റർ മിയാമിക്കായി ഗോൾകീപ്പർ ഓസ്കാർ ഉസ്താരി നടത്തിയ പെനാൽറ്റിയിലുൾപ്പെടെയുള്ള മിന്നും സേവുകളാണ് ഗോൾവീഴാതെ മയാമിയെ കാത്തത്. എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്‍റർ മയാമി നടത്തിയ ആക്രമണങ്ങളെ അൽ അഹ്‌ലി ഗോൾ കീപ്പർ മുഹമ്മദ് അൽ ഷെനായി തടഞ്ഞുനിർത്തി. കളിയുടെ അവസാന നിമിഷത്തിൽ ബോക്സിന് പുറത്തുനിന്നും മെസ്സിയെടുത്ത ഗോളെന്നുറച്ച ഷോട്ട് ഷെനായി തട്ടിയകറ്റി. ഇന്‍റർ മയാമി ഗോൾ കീപ്പർ ഒസ്കാർ ഉസ്താരിയാണ് കളിയിലെ താരം യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം,…

Read More

സ്പാനിഷ് താരം നിക്കോ വില്യംസ് എഫ്.സി ബാഴ്സലോണയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. 2024 യൂറോ കിരീട ജേതാവായ നിക്കോ വില്യംസിനെ എഫ്‌.സി ബാഴ്‌സലോണ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യവുമായി ധാരണയിലെത്തിയതായി ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ കൂടാരത്തിലെത്തിക്കാൻ കാറ്റാലൻ കബ്ബ് ശ്രമിച്ചിരുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. രണ്ട് തവണ ജർമൻ ക്ലബ്ബായ ബയേണുമായി മീറ്റിംഗ് നടത്തിയ ശേഷമാണ് താരം ബാഴ്സയുമായി കൂടിക്കാഴ്ച നടത്തിയത്.ബാഴ്സയുടെ യുവതാരം ലാമിൻ യമാൽ നിക്കോ വില്യംസിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതും താരം ബാഴ്സെയിലെത്തുന്നതിന്‍റെ സൂചനയാണെന്ന് ആരാധകർ പങ്കുവെക്കുന്നത്. എന്നാൽ നിക്കോയെ ബയേൺ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബാഴ്സ, ബയേൺ എന്നിവർക്കു പുറമേ ഇംഗ്ലീഷ് ക്ലബ്ബായ ആഴസണലും താരത്തിനായി രംഗത്തുണ്ട്. എന്നാൽ താരത്തിന്‍റെ നിലവിലെ ക്ലബ്ബായ അത്ലറ്റിക്ക് ബിൽബാവോ പുതിയ ഓഫർ നൽകാൻ നേരത്തെ തന്നെ തയ്യാറായിരുന്നു. from Madhyamam: Latest Malayalam news,…

Read More

കൊച്ചി: യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്. 2028 വരെയുള്ള മൂന്നുവർഷത്തെ കരാറാണ് ഒപ്പുവെച്ചത്. കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽനിന്നാണ് ഈ യുവതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, എ.എഫ്‌.സി കപ്പ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയുൾപ്പെടെ പ്രധാന ടൂർണമെന്റുകളിൽ മോഹൻ ബഗാനുവേണ്ടി കളിച്ച പരിചയം അർഷിനുണ്ട്. ഛത്തീസ്ഗഢിൽനിന്നുള്ള അർഷ് വളർന്നുവരുന്ന മികച്ച യുവ ഗോൾകീപ്പർമാരിൽ ഒരാളാണ്. ഗോൾ പോസ്റ്റിൽ വേഗതയാർന്ന പ്രതികരണങ്ങൾ, സമ്മർദ ഘട്ടങ്ങളിൽപോലും ശാന്തമായി നിൽക്കാനുള്ള കഴിവ്, പ്രതിരോധനിരയെ മികച്ച രീതിയിൽ നിയന്ത്രിക്കാനുള്ള പാടവം എന്നിവയെല്ലാം അർഷിന്റെ സവിശേഷതകളാണ്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

മയാമി: പുതുമോടിയിൽ ഒരുങ്ങുന്ന ക്ലബ് ലോകകപ്പ് ഫുട്ബാളിന് തുടക്കമാവുന്നു. അമേരിക്കയിലെ വിവിധ സ്റ്റേഡിയങ്ങളിലായി ഒരുമാസം നീളുന്ന ലോകകപ്പ് മാതൃകയിലുള്ള ടൂർണമെന്റിന് ഇന്നാണ് (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 5.30ന്) കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ കൂടിയായ യു.എസ് ക്ലബ് ഇന്റർ മയാമിയും ആഫ്രിക്കൻ പ്രതിനിധികളായ ഈജിപ്ഷ്യൻ ടീം അൽ അഹ്‍ലിയും ഏറ്റുമുട്ടും. ലോകകപ്പ് മാതൃകയിൽ ടൂർണമെന്റ് ആദ്യം ജൂൺ 14 മുതൽ ജൂലൈ 14 വരെ അമേരിക്കയിലെ 12 സ്റ്റേഡിയങ്ങളിൽ ഉദ്ഘാടന മത്സരം ഇന്റർ മയാമിയും അൽ അഹ്‍ലിയും തമ്മിൽ ഇന്ത്യൻ സമയം നാളെ പുലർച്ച 5.30ന് ഫൈനൽ ജൂലൈ 14ന് പുലർച്ച 12.30ന് 32 ടീമുകൾ എട്ട് ഗ്രൂപ്പുകൾ 63 മത്സരങ്ങൾ ക്ലബുകൾക്കും ഒരു ‘യഥാർഥ’ ലോകകപ്പ് ക്ലബ് ലോകകപ്പ് നേരത്തേ തന്നെയുണ്ടെങ്കിലും ഇത്രയും കാലം അതിനൊരു പൊലിമയുണ്ടായിരുന്നില്ല. എല്ലാ വൻകരകളിലെയും ചാമ്പ്യന്മാർ മാത്രം അണിനിരക്കുന്ന ടൂർണമെന്റിന് കുറഞ്ഞ ടീമുകളാണ് എന്നതിനാൽതന്നെ കളിക്കമ്പക്കാരും കാര്യമായ വില കൽപിച്ചിരുന്നില്ല. യൂറോപ്പിലെയോ ലാറ്റിനമേരിക്കയിലെയോ…

Read More

ലിവർപൂൾ: ബയർ ലെവർകൂസന്റെ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്. താരത്തെ കൈമാറുന്നതിന് ഇരു ക്ലബുകളും 11.65 കോടി പൗണ്ടിന് (ഏകദേശം 1350 കോടി രൂപ) കരാറിലെത്തിയതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി വ്യക്തിഗത നിബന്ധനകളും വൈദ്യ പരിശോധനയും പൂർത്തിയാവുന്നതോടെ കൈമാറ്റക്കരാർ പൂർണമാവും. ഇതോടെ പ്രീമിയർ ലീഗിലെ റെക്കോഡ് കൈമാറ്റത്തുകയാവും വിയർട്സിന്റേത്. മോയ്സസ് കൈസീഡോയെ ടീമിലെത്തിക്കാൻ ചെൽസി ബ്രൈറ്റണ് നൽകിയ 11.50 കോടി പൗണ്ടാണ് നിലവിലെ റെക്കോഡ്. 22കാരനായ വിയർട്സ് ലെവർകൂസനായി 197 കളികളിൽ 57 ഗോളുകളും 65 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.  from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

മഡ്രിഡ്: അർജന്റീനയുടെ കൗമാര താരോദയം ഫ്രാങ്കോ മസ്റ്റാന്റുവോനോയെ അണിയിലെത്തിച്ച് റയൽ മഡ്രിഡ്. 45 ദശലക്ഷം യൂറോക്കാണ് (ഏകദേശം 448 കോടി രൂപ) അർജന്റീനയിലെ മുൻനിര ഫുട്ബാൾ ക്ലബായ റിവർേപ്ലറ്റിൽനിന്ന് മസ്റ്റാന്റുവോനോ മഡ്രിഡിലേക്ക് വിമാനം കയറുന്നത്. 17കാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ അർജന്റീനയുടെ ഭാവിവാഗ്ദാനമായി പേരെടുത്ത താരമാണ്. ഒരു കോംപറ്റീറ്റിവ് ഗെയിമിൽ അർജന്റീനക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഫ്രാങ്കോ സ്വന്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന ചിലിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച മത്സരത്തിൽ അവസാന ഘട്ടത്തിൽ പകരക്കാരനായി കളത്തിലെത്തിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. 🚨 OFFICIAL: Franco Mastantuono joins Real Madrid from River Plate, 𝐝𝐞𝐚𝐥 𝐜𝐨𝐦𝐩𝐥𝐞𝐭𝐞𝐝 🤍🇦🇷$45m release clause paid in installments, six year deal for Mastantuono who turned down several proposals……as his absolute 𝒅𝒓𝒆𝒂𝒎 was Real Madrid. 💭 pic.twitter.com/cQaKtWUTht—…

Read More

ബ്രസീൽ സൂപ്പർതാരം നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസ് വിട്ട് യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം. തുർക്കിഷ് ക്ലബായ ഫെനെർബാഷെയാണ് 33കാരനായി ചരടുവലിക്കുന്നത്. ജോസ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന തുർക്കിഷ് ക്ലബ് നെയ്മറിനെ ടീമിലെത്തിക്കുന്നത് കാര്യമായി പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒരു വർഷത്തെ കരാറാണ് നെയ്മറിന് വാഗ്ദാനം ചെയ്തത്. ഇതോടൊപ്പം ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും നൽകും. ആറുമാസമായി ബ്രസീൽ ക്ലബ് സാന്‍റോസിനൊപ്പമാണ് നെയ്മർ. താരത്തിന് എപ്പോൾ വേണമെങ്കിലും സൗജന്യ ട്രാൻസ്ഫറിൽ യൂറോപ്യൻ ക്ലബിലേക്ക് പോകാനുള്ള ക്ലോസ് സന്‍റോസ് കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഓപ്ഷൻ നെയ്മർ വിനിയോഗിക്കുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. ബാല്യകാല ക്ലബിലേക്ക് മടങ്ങിയെത്തിയിട്ടും നെയ്മറിന് പഴയ ഫോമിലേക്ക് മടങ്ങിയെത്താനായിട്ടില്ല. സീസണിൽ 14 മത്സരങ്ങൾ കളിച്ചെങ്കിലും മൂന്നു ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. മൂന്നു ഗോളുകൾക്ക് അസിസ്റ്റ് നൽകി. നെയ്മറിന്‍റെ അന്താരാഷ്ട്ര പ്രശസ്തിയും കളി മികവും തുർക്കിഷ് സൂപ്പർ ലീഗിന് ലോക ശ്രദ്ധ നേടികൊടുക്കുമെന്നതിൽ സംശയമില്ല. അതേസമയം,…

Read More

മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര ഫുട്ബാൾ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സൂപ്പർ ലീഗ് കേരള തെരഞ്ഞെടുത്ത കുട്ടികൾകൊച്ചി: സൂപ്പർ ലീഗ് കേരളയും ആന്ദ്രസ് ഇനിയേസ്റ്റ സ്‌കൗട്ടിങ്ങും ചേർന്ന് ട്രയൽസിലൂടെ തെരഞ്ഞെടുത്ത 12 കൗമാര ഫുട്ബാൾ പ്രതിഭകൾ അന്താരാഷ്ട്ര ഫുട്ബാൾ പരിശീലനത്തിനായി മലേഷ്യയിലേക്ക് പറന്നു. സ്പാനിഷ് ലാ ലിഗ ക്ലബായ വിയ്യ റയൽ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യ റയൽ അക്കാദമിയിൽ നടക്കുന്ന 12 ദിവസത്തെ പരിശീലനത്തിനായാണ് വിവിധ ജില്ലക്കാരായ വിദ്യാർഥികൾ കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. ഹൃഷുബ് കോയോന്‍, പി. അല്‍ത്താഫ് റഹ്മാന്‍, പ്രയാഗ് എം. മറോളി (കണ്ണൂര്‍), ആരോണ്‍ അരൂജ (തൃശൂര്‍), അഫ്രാദ് നിഹാല്‍ മച്ചിങ്കല്‍, സി. മുഹമ്മദ് നിഹാല്‍ (മലപ്പുറം), ജൊഹാന്‍ ജിയോ മാത്യു, ഈവ് ആന്റണി, സിയോണ്‍ മാര്‍ട്ടിന്‍, അഭിനവ് ഷാജി, പി. എശ്വന്ത് മൂണ്‍ (എറണാകുളം), കെ.വി. ഫലാഹ് ലത്തീഫ് (പാലക്കാട്) എന്നിവരാണ് ടീമിലുള്ളത്. 15, 16, 17 വയസ്സുള്ളവരാണ് ഇവരെല്ലാം. ഗ്രാസ്‌റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്‌ബാൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള…

Read More

2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയെരെന്ന നിലയിൽ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ലാറ്റിനമേരിക്കയിൽ നിന്നും ചാമ്പ്യൻമാരായ അർജന്‍റീനക്ക് പുറമേ ബ്രസീലും എക്വഡോറും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യയിൽ നിന്നും ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജോർഡൻ, ഉസ്ബെകിസ്താൻ എന്നീ ടീമുകളും ഓഷ്യാനയിൽ നിന്ന് ന്യൂസിലൻഡും ലോകകപ്പിൽ പന്ത് തട്ടും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ 48 രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. ഇനി 35 ടീമുകള്‍ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക. യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നുമാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക. 16 ടീം. നിലവില്‍ ഒരു ടീമും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More