മാഞ്ചസ്റ്റർ സിറ്റി വീണ്ടും പ്രീമിയർ ലീഗിനെതിരെ കോടതിയിൽ
മാഞ്ചസ്റ്റർ സിറ്റിയും പ്രീമിയർ ലീഗും തമ്മിലുള്ള നിയമയുദ്ധം അവസാനിക്കുന്നില്ല. സ്പോൺസർഷിപ്പ് ഇടപാടുകൾ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മാഞ്ചസ്റ്റർ സിറ്റി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷം സമാനമായ ഒരു കേസിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി കോടതി വിധി വന്നിരുന്നു. എന്നാൽ, പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ സിറ്റി വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ്.
ഈ നിയമങ്ങൾ ക്ലബ്ബുകളുടെ ഉടമകളുമായി ബന്ധമുള്ള കമ്പനികളുമായുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നതിനാണ് പ്രീമിയർ ലീഗ് കൊണ്ടുവന്നത്. എന്നാൽ, ഇത് ക്ലബ്ബുകളുടെ വരുമാനത്തെ ബാധിക്കുമെന്നും നിയമവിരുദ്ധമാണെന്നുമാണ് സിറ്റിയുടെ വാദം.
ഈ തർക്കം പരിഹരിക്കാൻ വീണ്ടും ഒരു ട്രൈബ്യൂണലിനെ നിയമിക്കാൻ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
ഇരു ഭാഗങ്ങളും ഇതിനകം ലക്ഷക്കണക്കിന് പൗണ്ട് നിയമ ചെലവുകൾക്കായി ചിലവഴിച്ചിട്ടുണ്ട്. 100 ലധികം സാമ്പത്തിക നിയമലംഘനങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സിറ്റി നേരിടുന്ന മറ്റൊരു കേസും കോടതിയിൽ നിലവിലുണ്ട്.