ഇന്ത്യ-അഫ്ഗാൻ മൂന്നാം ട്വന്റി20 ഇന്ന്



ന്യൂഡൽഹി: ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും. ആദ്യ രണ്ട് കളികളും അനായാസം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ ഇന്നത്തെ പ്ലേയിങ് ഇലവനിൽ പരീക്ഷണങ്ങൾക്ക് സാധ്യത‍യുണ്ട്. രണ്ടുമാസം മുമ്പ് ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ച കൗമാര ഓപണർ വൈഭവ് സൂര്യവംശി സ്വന്തം മണ്ണിൽ ആദ്യ മത്സരത്തിന് ഇറങ്ങുമോ എന്നതിലാണ് പ്രധാന ആകാംക്ഷ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 15കാരൻ വൈഭവിന് സ്വന്തമാകും. വെടിക്കെട്ട് ബാറ്ററെ ഇറക്കിയാൽ ഓപണർമാരായ അഭിഷേക് ശർമ, സഞ്ജു സാംസൺ എന്നിവരിലൊരാളോ ഇഷാൻ കിഷനോ ബെഞ്ചിലിരിക്കും.

പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം രവി ബിഷ്ണോയ് സ്പിൻ നിരയിൽ സ്ഥാനം നിലനിർത്തിയേക്കും. പേസ് നിരയിൽ യാഷ് താക്കൂറിനെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.

അവസാന മത്സരത്തിൽ ആശ്വാസജയം നേടി ഏഷ്യൻ ഗെയിംസിനുമുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് അഫ്ഗാൻ ലക്ഷ്യം. ബാറ്റിങ് തകർച്ചയാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇവർക്ക് തിരിച്ചടിയായത്. ഓപണർ റഹ്മാനുല്ല ഗുർബാസ് ഫോമിലേക്ക് ഉയരേണ്ടതുണ്ട്. അസ്മതുല്ല ഉമർസായിയെ ബാറ്റിങ് ഓർഡറിൽ മുന്നോട്ട് ഇറക്കിയേക്കും. പേസർ നവീനുൽ ഹഖ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ അഫ്ഗാൻ നിരയിൽ മാറ്റങ്ങൾ കണ്ടേക്കാം. റാഷിദ് ഖാൻ-മുജീബുർ റഹ്മാൻ-നൂർ അഹമ്മദ് സ്പിൻ ത്രയത്തിലാണ് പ്രതീക്ഷ.



© Madhyamam