എൻസോ മരെസ്കയെ നോട്ടമിട്ട് ടോട്ടനം, റയൽ മാഡ്രിഡ്, എസി മിലാൻ; റിപ്പോർട്ടുകൾ പുറത്ത്


മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകനായി എൻസോ മറെസ്ക; മൂന്ന് വർഷത്തെ കരാർ

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകനായി എൻസോ മറെസ്കയെ നിയമിക്കാൻ ക്ലബ്ബ് ധാരണയിലെത്തി. മൂന്ന് വർഷത്തേക്കാണ് കരാർ. ചെൽസിയുമായുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച നടപടികൾ പൂർത്തിയായി വരികയാണ്. മറെസ്ക ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഇരുപക്ഷവും പ്രതീക്ഷിക്കുന്നു.

പുതുവത്സര രാവിലാണ് മറെസ്ക ചെൽസി വിട്ടത്. ഇഗോർ ടുഡോർ പുറത്തുപോയതിന് പിന്നാലെ ടോട്ടൻഹാമും, സാബി അലോൺസോ മടങ്ങിയതിനെത്തുടർന്ന് റയൽ മാഡ്രിഡും ഈ വർഷം എസി മിലാനും അദ്ദേഹത്തെ സമീപിച്ചിരുന്നു.

ക്ലബ്ബിന്റെ ആശയങ്ങളോടും നേതൃത്വത്തോടും ചേർന്ന് നിൽക്കുന്നതുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങാനായിരുന്നു മറെസ്കയുടെ താൽപ്പര്യം. പെപ് ഗാർഡിയോള ഈ നിയമനത്തെ പിന്തുണച്ചു. സ്‌പോർട്ടിംഗ് ഡയറക്ടർ ഹ്യൂഗോ വിയാനയോടൊപ്പം ഗാർഡിയോളയും നിയമനത്തിൽ പങ്കുവഹിച്ചു.

ചെൽസിയിലും ലെസ്റ്ററിലും ഡ്രസ്സിംഗ് റൂമിൽ മികച്ച ബന്ധം സ്ഥാപിച്ച മറെസ്കയ്‌ക്കൊപ്പം പ്രവർത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ആവേശത്തിലാണ്. സമ്മർ ട്രാൻസ്ഫർ വിപണിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ മറെസ്കയും പങ്കാളിയാകും. ഒരു റൈറ്റ്-ബാക്കിനെയും സെൻട്രൽ മിഡ്‌ഫീൽഡറെയും ടീമിലെത്തിക്കാനാണ് സിറ്റി ലക്ഷ്യമിടുന്നത്. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ എലിയട്ട് ആൻഡേഴ്സന്റെ പേര് ഇതിനായി പരിഗണിക്കുന്നുണ്ട്.

© Madhyamam