സഞ്ജുവിന് പരിക്ക്


അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വിക്കറ്റ് കാക്കുന്നതിനിടെ ചെന്നൈ സൂപ്പർ കിങ്സ് സൂപ്പർ താരം സഞ്ജു സാംസണിന് പരിക്കേറ്റു. രണ്ടാം ഓവറിൽ സ്പെൻസർ ജോൺസൺ പന്തെറിയവെയാണ് സംഭവം. പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്ത് ഗ്ലൗസിൽ അടിക്കുകയായിരുന്നു. ഇടതുകൈയിലെ ചെറിയ വിരലിനാണ് പരിക്കേറ്റത്. സഞ്ജു മടങ്ങിയതോടെ ഉർവിൽ പട്ടേൽ വിക്കറ്റ് കീപ്പറായി. സ്കാനിങ്ങിനും മെഡിക്കൽ പരിശോധനകൾക്കും ശേഷമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ.

© Madhyamam