അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബാൾ കിരീടം ചൂടിയ കേരള ടീം മന്ത്രി വി. ശിവൻകുട്ടിക്കൊപ്പംതിരുവനന്തപുരം: ‘ഞങ്ങളുടെ വിജയം പൂർണമാക്കിത്തന്നത് മന്ത്രിയാണ്. ട്രെയിൻ ടിക്കറ്റ് കൺഫേം ആക്കിത്തരാമോയെന്ന് ചോദിച്ചപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് തന്നെ ശരിയാക്കിത്തന്നു. ശ്രീനഗറിൽ നിന്നുള്ള മടക്കയാത്ര ശരിക്കും ആഘോഷമാക്കി’-അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബാൾ കിരീടം ചൂടിയ കേരള ടീം ക്യാപ്റ്റൻ അദ്വൈത് മടക്കയാത്രയുടെ ആവേശം പ്രകടമാക്കി. കിരീടനേട്ടവുമായി എത്തിയ ടീമിന് മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ ഒരുക്കിയ സ്വീകരണത്തിലാണ് ക്യാപ്റ്റനും ടീമംഗങ്ങളും സന്തോഷം പങ്കുവെച്ചത്. സ്വർണക്കപ്പുമായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ടീം നേരെ മന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു. കുട്ടികൾക്ക് മധുരം നൽകി മന്ത്രി സ്വീകരിച്ചു. ടീം മന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടർച്ചയായി ആറ് മത്സരങ്ങളും വിജയിച്ച് ഫൈനലിൽ മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. © Madhyamam
Author: Madhyamam
ലാഹോർ: ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യ ദിനം. ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം, ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദ് (76) ഉത്തരവാദിത്തത്തോടെ ടീം ടോട്ടൽ പതിയെ മുന്നോട്ട് നയിക്കുകയാണ്. സ്കോർ 160 കടന്നതിനു പിന്നാലെ പ്രനെലൻ സുബ്രയെന്റെ പന്തിൽ ഷാൻ മസൂദിനെതിരെ അപ്പീൽ ഉയരുന്നു. ഡി.ആർ.എസ് വിളിച്ച എൽ.ബി അപ്പീലിനൊടുവിൽ ഔട്ട് എന്ന് തെളിഞ്ഞ നിമിഷം. ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾ നിറഞ്ഞ ഗാലറിയിൽ ക്യാപ്റ്റൻ പുറത്താകുമ്പോൾ സ്റ്റേഡിയം നിശബ്ദമാകും. ഇതാണ് കളിക്കളത്തിലെ പതിവ്. എന്നാൽ, ശനിയാഴ്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൽ അതായിരുന്നില്ല കണ്ടത്. സ്വന്തം ക്യാപ്റ്റൻ പുറത്തായെന്ന് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഗാലറി സന്തോഷത്താൽ അലറി. എതിർ ടീം അംഗം പുറത്തായ ആഘോഷം പോലെ ഗാലറി തുള്ളിച്ചാടുന്നത് കണ്ട് കമന്ററി മൈകിന് മുന്നിലിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്കും ഞെട്ടി. ക്യാപ്റ്റന്റെ പുറത്താവലിനേക്കാൾ,…
ദുബൈ: ലോകകപ്പ് ഫുട്‌ബാള്‍ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ യു.എ.ഇ പ്രതീക്ഷയോടെ മുന്നേറുന്നു. കഴിഞ്ഞദിവസം ഒമാനെ 2-1 തകര്‍ത്ത യു.എ.ഇ ലോകപ്പ് സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഖത്തറുമായി നടക്കുന്ന അവസാന മത്സരത്തില്‍ സമനില നേടിയാല്‍ യു.എ.ഇ യോഗ്യത നേടും. അതേസമയം പരാജയപ്പെട്ടാല്‍ പുറത്താവും. യു.എ.ഇക്ക് വേണ്ടി 76 ാം മിനിറ്റില്‍ മര്‍ക്കസ് മെലോണിയും 83ാം മിനിറ്റില്‍ കെയ്ഓ ലൂക്കാസുമാണ് ഗോളുകള്‍ നേടിയത്. യു.എ.ഇ പ്രതിരോധ താരം കൗമേ ഓട്ടന്റെ ദാന ഗോളാണ് ഒമാന്റെ പരാജയ ഭാരം കുറച്ചത്. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഒമാന്റെ മുന്നേറ്റത്തിനാണ് തിങ്ങിനിറഞ്ഞ കാണികള്‍ തുടക്കത്തില്‍ സാക്ഷികളായത്. ഒമാന്‍ ലീഡ് നേടുകയും ചെയ്തു. 12ാം മിനിറ്റില്‍ ഒമാന്റെ മുന്നേറ്റം തടയുന്നതിനിടെ കൗമേ ഓട്ടന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറി(1-0). ഈ ഞെട്ടലില്‍ നിന്നും കരകയറാന്‍ യു.എ.ഇക്ക് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ മധ്യനിരയില്‍ നിന്നും ഫാബിയോ ലിമ,…
വിശാഖപട്ടണം: വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കടുത്ത പരീക്ഷണം. നിലവിലെ ജേതാക്കളായ ആസ്ട്രേലിയയെ ആണ് ആതിഥേയർക്ക് എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തിൽ നേരിടേണ്ടത്. ആദ്യ രണ്ടു മത്സരങ്ങളിൽ ജയം നേടിയ ഇന്ത്യ മൂന്നാം കളിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. ആസ്ട്രേലിയ മൂന്നു കളികളിൽ രണ്ടു വിജയം സ്വന്തമാക്കിയപ്പോൾ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. ഓസീസിനെതിരെ ഇറങ്ങുമ്പോൾ സൂപ്പർ താരം സ്മൃതി മന്ദാനയുടെ ഫോം ആയിരിക്കും ഇന്ത്യ ഉറ്റുനോക്കുന്ന ഘടകം. ലോകകപ്പിന് തൊട്ടുമുമ്പുവരെ തകർപ്പൻ ഫോമിലോയിരുന്ന ഇടംകൈയൻ ബാറ്റർ ലോകകപ്പിൽ പക്ഷേ ഇതുവരെ തിളങ്ങിയിട്ടില്ല. ലോകകപ്പിന് മുമ്പുള്ള 14 ഇന്നിങ്സുകളിൽ 66 റൺ ശരാശരിയിൽ 928 റൺസടിച്ച സ്മൃതി ലോകകപ്പിലെ മൂന്നു കളികളിൽ 18 റൺ ശരാശരിയിൽ 54 റൺസ് മാത്രമാണ് സ്കോർ ചെയ്തത്. എന്നാൽ, ഓസീസിനെതിരെ സ്മൃതിയുടെ റെക്കോഡ് മികച്ചതാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്ന കാര്യമാണ്. 48.21 റൺ ശരാശരിയിൽ നാലു സെഞ്ച്വറിയടക്കം 916 റൺസുണ്ട് ആസ്ട്രേലിയക്കെതിരെ താരത്തിന്റെ അക്കൗണ്ടിൽ. സ്മൃതിക്കൊപ്പം നായിക ഹർമൻപ്രീത്…
കൊച്ചി: കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെൻറർ ഗ്രൗണ്ടിൽ നടന്ന വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിൽ അർജൻറീന കിരീടം ചൂടി. ഇംഗ്ലണ്ടിനെതിരെ 2-0ത്തിനായിരുന്നു വിജയം. യോഹാന അഗ്വിലർ, ഗ്രേസിയ സോസ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ജപ്പാൻ മൂന്നാം സ്ഥാനം നേടി. ഗോൾ വേട്ടക്കാരിൽ ഒന്നാമതെത്തിയ ഗ്രേസിയ സോസ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ ഗ്രിംമോണ്ട അലിസിയയാണ് മികച്ച ഗോൾ കീപ്പർ. © Madhyamam
വിന്‍ഡ്‌ഹോക്ക്: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാൾ വെസ്റ്റിൻഡീസിനെ കീഴടക്കിയതിന്‍റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പേ, ട്വന്‍റി20 ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു! ഇത്തവണ നമീബിയയാണ് പുതുചരിത്രമെഴുതിയത്, അട്ടിമറിച്ചത് കരുത്തരായ ദക്ഷിണാഫ്രിക്കയെ. ട്വന്‍റി20 ക്രിക്കറ്റില്‍ ഒരു അസോസിയേറ്റ് രാജ്യത്തോട് ഇതാദ്യമായാണ് പ്രോട്ടീസ് പരാജയപ്പെടുന്നത്. നാലുവിക്കറ്റിനാണ് നമീബിയയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് നബീമിയ എത്തിപിടിച്ചത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ്. നമീബിയ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്. ട്വന്‍റി20യിൽ നമീബിയ പരാജയപ്പെടുത്തുന്ന നാലാമത്തെ ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. അയര്‍ലന്‍ഡ്, സിംബാബ്വെ, ശ്രീലങ്ക എന്നീ ടീമുകളെ നേരത്തെ കീഴടക്കിയിരുന്നു. ക്രിക്കറ്റിൽ ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. നമീബിയൻ തലസ്ഥാനമായ വിൻഡ്ഹോക്കിലെ വാണ്ടറേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നതും ആദ്യമായാണ്. സൂപ്പർ താരങ്ങളായ ക്വിന്‍റൺ ഡി കോക്ക്, ജെറാൾഡ് കോട്സീ, നന്ദ്രെ ബർഗർ, ലുവാൻ ഡ്രി…
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് 518 റൺസിൽ ഡിക്ലയർ ചെയ്തു. ഓപണർ യശസ്വി ജയ്സ്വാളിനു പുറമെ നായകൻ ശുഭ്മൻ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ അനായാസം 500 പിന്നിടുകയായിരുന്നു. ധ്രുവ് ജുറേൽ പുറത്തായതിനു പിന്നാലെ അഞ്ചിന് 518 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിക്കുകയായിരുന്നു. വിൻഡീസിനായി ജോമൽ വാരികൻ മൂന്ന് വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ സ്കോറിനൊപ്പം രണ്ട് റൺസ് മാത്രം ചേർത്ത താരം അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞു. ഇരട്ട സെഞ്ച്വറി നേടാനുള്ള അസുലഭാവസരം ജയ്സ്വാൾ നഷ്ടപ്പെടുത്തി. 258 പന്തിൽ 22 ബൗണ്ടറികളുടെ അകമ്പടിയോടെ 175 റൺസ് നേടിയാണ് താരം പുറത്തായത്. നയകന് മികച്ച പിന്തുണ നൽകിയ നിതാഷ് കുമാർ റെഡ്ഡി 54 പന്തിൽ 43 റൺസ് നേടി. ഇടയ്ക്ക്…
ലണ്ടൻ: യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ അടുത്ത ചാമ്പ്യന്മാരെ പ്രവചിച്ച് ചാറ്റ് ജി.പി.ടി. നൂറു വർഷത്തിനടുത്ത പരമ്പര്യമുള്ള ലോകകപ്പിൽ നിർമിത ബുദ്ധി സജീവ സാന്നിധ്യമായ കാലത്താണ് 2026 ലോകകപ്പിന് അമേരിക്ക-കാനഡ, മെക്സികോ മണ്ണിൽ പന്തുരുളുന്നത്. അപ്പോൾ, പതിവു പ്രവചന വിദഗ്ധരായ നീരാളിയും മുതലയും പൂച്ചയും ഉൾപ്പെടെ ജീവജാലങ്ങൾക്കു പകരം, ഡാറ്റകൾ വിശകലനം ചെയ്തുകൊണ്ട് ചാറ്റ് ജി.പി.ടി തന്നെ പ്രവചനവുമായി എത്തിയപ്പോൾ ഞെട്ടുന്നത് ആരാധക ലോകം.96 വർഷത്തെ ചരിത്രമുള്ള ലോകകപ്പിൽ പുതിയ ജേതാക്കളാവും 2026 ജൂലായ് 19ന് ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ പിറക്കുന്നതെന്ന് ചാറ്റ് ജി.പി.ടി പ്രവചിക്കുന്നു. അത്, മറ്റാരുമല്ല നൂറ്റാണ്ടിലെ ഫുട്ബാൾ ഇതിഹാസങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ തന്നെ. സൂപ്പർതാരത്തിന്റെ പരിചയ സമ്പത്തും, സുവർണ തലമുറയുടെ കളിമികവിന്റെയും മിടുക്കിൽ പോർചുഗൽ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുമെന്നാണ് പ്രവചനം. ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ, ജോ ഫെലിക്സ്, ബെർണാർഡോ സിൽവ എന്നിവർ അണിനിരക്കുന്ന മുന്നേറ്റം…
ശുഭ്മൻ ഗിൽ ബാറ്റിങ്ങിനിടെന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം 111 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 419 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 72 റൺസുമായി നായകൻ ശുഭ്മൻ ഗില്ലും ഒരു റണ്ണുമായി വിക്കറ്റ് കീപ്പിങ് ബാറ്റർ ധ്രുവ് ജുറേലുമാണ് ക്രീസിൽ. രണ്ടിന് 318 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ ഓപണർ യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ സ്കോറിനൊപ്പം രണ്ട് റൺസ് മാത്രമാണ് ജയ്സ്വാളിന് കൂട്ടിച്ചേർക്കാനായത്. 258 പന്തുകൾ നേരിട്ട്, 22 ബൗണ്ടറികൾ സഹിതം 175 റൺസ് നേടിയ താരം അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ സ്കോർ മൂന്നിന് 325 എന്ന നിലയിലായി. പിന്നീടെത്തിയ നിതീഷ് റെഡ്ഡി നായകന് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ നായകനൊപ്പം ടീം സ്കോർ 400 കടത്തിയാണ് നിതീഷ് മടങ്ങിയത്. 54…
ദുബൈ: ഏഷ്യ കപ്പ് ജയിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ ടീമിന് ഇതുവരെ വിജയികൾക്കുള്ള കിരീടം കിട്ടിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‌വിയിൽനിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എ.സി.സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് കിരീടം എടുത്തുമാറ്റി. പിന്നാലെ കിരീടവും മെഡലുമായി നഖ്‌വി അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഒടുവിൽ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തിയത്. ഇതിനിടെ ദുബൈ സ്പോർട്സ് സിറ്റിയിലുള്ള എ.സി.സി ആസ്ഥാനത്തേക്ക് കിരീടം കൊണ്ടുവരാൻ നഖ്‌വിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. ഇതോടെ കിരീടം തിരിച്ചുപിടിക്കാൻ എ.സി.സിയിലെ മറ്റു അസോസിയേഷൻ രാജ്യങ്ങളുടെ സഹായത്തോടെ ഇംപീച്ച്മെന്‍റിനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. എ.സി.സി ആസ്ഥാനത്തെത്തി തന്‍റെ കൈയിൽനിന്ന് ഇന്ത്യൻ ടീമിന് കിരീടം സ്വീകരിക്കാമെന്ന് നഖ്‌വി അറിയിച്ചിരുന്നു. അതും ഇന്ത്യക്ക് സ്വീകാര്യമല്ലായിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എ.സി.സി ആസ്ഥാനത്താണ് ഏഷ്യ കപ്പ് ജേതാക്കൾക്കുള്ള കിരീടമുള്ളതെന്നാണ്…