ആസ്റ്റൺ വില്ല 30 വർഷത്തെ ട്രോഫി വരൾച്ച അവസാനിപ്പിച്ചു; അഞ്ചാം തവണയും യൂറോപ്പ ലീഗ് കിരീടം നേടി ഉനായ് എമറി


തന്റെ പ്രിയപ്പെട്ട ടീം 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രധാന കിരീടം നേടുന്നത് കാണാൻ ആസ്റ്റൺ വില്ലയുടെ ആരാധകനായ പ്രിൻസ് വില്യം തുപ്രാസ് സ്റ്റേഡിയത്തിൽ നേരിട്ടെത്തിയിരുന്നു. യൂറോപ്പ ലീഗിൽ മികച്ച റെക്കോർഡുള്ള എമറി പരിശീലകനായിരിക്കെ ടീമിന്റെ വിജയം ഉറപ്പായിരുന്നു.

Also Read: ISL: East Bengal frontrunners among five in fray for title

തന്റെ പരിശീലന കരിയറിൽ പേരിൽ ‘വില്ല’ എന്നുള്ള മൂന്നാമത്തെ ടീമിനെയും കിരീടത്തിലേക്ക് നയിക്കാൻ എമറിക്കായി.

ആദ്യ പകുതിയിൽ യൂറി ടിലമാൻസും എമിലിയാനോ ബ്യുൻഡിയയും നേടിയ മികച്ച ഗോളുകളിലൂടെ ആസ്റ്റൺ വില്ല 2-0 എന്ന നിലയിൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ മോർഗൻ റോജേഴ്സ് മൂന്നാം ഗോളും നേടി.

1996-ൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ശേഷം ആസ്റ്റൺ വില്ല നേടുന്ന ആദ്യ പ്രധാന ട്രോഫിയാണിത്. 1982-ൽ യൂറോപ്യൻ കപ്പും സൂപ്പർ കപ്പും നേടിയതിന് ശേഷം ടീമിന്റെ ആദ്യത്തെ കോണ്ടിനെന്റൽ കിരീട നേട്ടമാണിത്.

പത്ത് വർഷം മുമ്പ് രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ജർമ്മൻ ടീമായ ഫ്രീബർഗ്, തങ്ങളുടെ ആദ്യ യൂറോപ്യൻ ഫൈനലിൽ വ്യക്തമായ പരാജയം ഏറ്റുവാങ്ങി.

© Madhyamam