പിഎസ്‌ജിയിലെ കാലം; ഈ നിലയിലെത്താൻ ഏറെ കഷ്ടപ്പെട്ടെന്ന് മാർക്കിഞ്ഞോസ്


തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ: അനുഭവങ്ങൾ പങ്കുവെച്ച് മാർക്കിഞ്ഞോസ്

യൂറോപ്പിലെ വമ്പൻ ക്ലബ്ബായി മാറാൻ താനും പിഎസ്ജിയും നടത്തിയ നീണ്ട പോരാട്ടങ്ങളെക്കുറിച്ച് പിഎസ്ജി പ്രതിരോധ താരം മാർക്കിഞ്ഞോസ് മനസ്സ് തുറന്നു. തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ബ്രസീലിയൻ താരം തന്റെ അനുഭവങ്ങൾ വ്യക്തമാക്കിയത്.

Speaking after securing a place in the Champions League final for the second time in a row, PSG defender Marquinhos has reflected on his and the club’s long struggle to become a juggernaut in Europe.

“Do I realise it? Yes, I realize what we’re doing. After all the years I’ve spent here, I know how hard it is to get to this point,” said the Brazilian defender.

“The younger players might not fully realise it because they’ve only experienced these three years, and therefore one semi-final and two finals.

“But for me, with the whole journey, I realise it. This was my 5th semi-final in 13 years, my 3rd final now. I know how difficult this journey is; we’ve played against very high-level teams.”

ഞങ്ങൾ എന്താണ് നേടിയതെന്ന് എനിക്ക് കൃത്യമായി അറിയാം. ഈ ക്ലബ്ബിൽ വർഷങ്ങളോളം ചിലവഴിച്ച തനിക്ക്, ഈ നിലയിലേക്ക് ഉയരാൻ എത്രത്തോളം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് നന്നായി അറിയാമെന്ന് മാർക്കിഞ്ഞോസ് പറഞ്ഞു.

പുതിയ താരങ്ങൾക്ക് ഇതിന്റെ ഗൗരവം പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു സെമിഫൈനലും രണ്ട് ഫൈനലുകളും മാത്രമാണ് അവർ അനുഭവിച്ചിട്ടുള്ളത്. എന്നാൽ തന്റെ പതിമൂന്ന് വർഷത്തെ കരിയർ പരിശോധിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇതുവരെ അഞ്ച് സെമിഫൈനലുകളും മൂന്ന് ഫൈനലുകളുമാണ് താൻ കളിച്ചത്. വളരെ ഉയർന്ന നിലവാരമുള്ള ടീമുകൾക്കെതിരെയാണ് തങ്ങൾ പോരാടിയതെന്നും, ഈ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© Madhyamam