അറ്റലാൻഡ്: ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഇന്റർമയാമിക്ക് ജയം. സ്കോർ, 2-1. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിലാണ് മയാമി ജയിച്ച് കയറിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ടടിച്ച് പോർട്ടോയെ വീഴ്ത്തിയത്. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് പോർട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. കിക്കെടുത്ത സ്ട്രൈക്കർ സാമു അഗെഹോവ പന്ത് അനായാസം മയാമിയുടെ വലയിലെത്തിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള മയാമിയുടെ ശ്രമങ്ങളെല്ലാം പോർട്ടോ സമർത്ഥമായി ചെറുത്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്നു മയാമി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മയാമി ഒപ്പമെത്തി. 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയാണ് സമനില ഗോൾ നേടിയത്. 54ാം മിനിറ്റിലാണ് ഇതിഹാസ താരം ലയണൽ മെസ്സിയുടെ മാജിക്കൽ ഗോളെത്തിയത്. ഇടങ്കാലൻ ഫ്രീക്കിക്ക് പോർട്ടോ ഗോൾ കീപ്പർക്ക് പ്രതിരോധിക്കാനുള്ള ഒരു പഴുതും നൽകാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ വന്നിറങ്ങി (2-1). മെസ്സിയുടെ 68ാമെത്തെ ഫ്രീക്കിക്ക് ഗോളായിരുന്നു. This angle of Messi’s…
Author: Rizwan Abdul Rasheed
മയാമി: വയർ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂലം വിശ്രമത്തിലായ എംബാപ്പെ കഴിഞ്ഞ ദിവസം അഹ്‌ലിക്കെതിരായ മത്സരത്തിൽ കളച്ചിരുന്നില്ല. കടുത്ത ഛർദ്ദിയും വയറിളക്കവും ബാധിച്ച താരത്തെ വിവിധ പരിശോധനങ്ങൾക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
Representational imageന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ 2025-26ലെ മത്സര കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തെ ഒന്നാംനിര ഫ്രാഞ്ചൈസി ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് പട്ടികയിൽനിന്ന് പുറത്ത്. ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി ഫെഡറേഷനുണ്ടാക്കിയ കരാർ ഡിസംബറിൽ അവസാനിക്കുകയാണ്. ഇതു പുതുക്കുന്നതിന് എ.ഐ.എഫ്.എഫ് എട്ടംഗ ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും തീരുമാനമാവാത്തതിനാലാണ് ഐ.എസ്.എൽ ഇല്ലാത്ത മത്സര കലണ്ടർ പുറത്തുവിട്ടിരിക്കുന്നത്. ഡ്യൂറൻഡ് കപ്പ് ജൂലൈ 15നും സൂപ്പർ കപ്പ് സെപ്റ്റംബർ ഒന്നിനും ഐ ലീഗ് സീസൺ ഒക്ടോബർ 19നും ആരംഭിക്കും. സന്തോഷ് ട്രോഫി ഗ്രൂപ് റൗണ്ട് ഡിസംബർ അഞ്ചിന് തുടങ്ങും. ഫൈനൽ റൗണ്ട് 2026 ജനുവരി ഒന്നു മുതലായിരിക്കും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
സ്പാനിഷ് ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ സ്വന്തമാക്കി ലാലീഗ ചാമ്പ്യൻമാരായ ബാഴ്സലോണ. 25 മില്യൺ യൂറോ റിലീസ് ക്ലോസ് കൊടുത്താണ് ബാഴ്സ താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. 2031 ജൂൺ 31 വരെയുള്ള അടുത്ത ആറ് സീസണുകളിലേക്കാണ് 24 കാരാനായ താരത്തെ ബാഴ്സ സൈൻ ചെയ്യുന്നത്. നേരത്തെ തന്നെ താരം ബാഴ്സയിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ബാഴ്സ സൈനിങ് വിവരം ഔദ്യോഗികമായി അറിയിച്ചത്. അണ്ടർ – 17 മുതൽ അണ്ടർ – 21 വരെ സ്പെയിനിന്‍റെ ദേശീയ ടീമിനായി വല കാത്ത ഗാർഷ്യ സ്പാനിഷ് ക്ലബ്ബായ ആർ.സി.ഡി എസ്പാൻയോളിന്‍റെ ഗോൾകീപ്പറായിരുന്നു. 2024 ലെ പാരീസിലെ ഒളിംപിക്സിൽ സ്വർണം നേടിയ സ്പാനിഷ് ടീമിന്‍റെ വല കാത്തതും ഗാർഷ്യയായിരുന്നു. നിലവിൽ ജർമൻ ഗോൾകീപ്പറായ ടെർസ്റ്റഗനും പോളണ്ടുകാരനായ വോയ്ചെക്ക് ഷെസ്നിയുമാണ് ബാഴ്സയുടെ ഗോൾവല കാക്കുന്നത്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫിഫ ക്ലബ് ലോകകപ്പിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസിന്‍റെ ഗോളടി മേളം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് യു.എ.ഇ ക്ലബ്ബായ അൽ ഐനെ യുവന്‍റസ് തകർത്തത്. ഗ്രൂപ്പ് ജി യിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ യുവന്‍റസ് കളിയിലുടെനീളം ആധിപത്യം തുടർന്നു. കളിയുടെ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകളാണ് യുവന്‍റസ് അടിച്ചുക്കൂട്ടിയത്. കളിയുടെ 11 -ാം മിനിറ്റിൽ തന്നെ ഫ്രഞ്ച് താരം റാൻഡൽ കോലോ മുവാനി അൽ ഐന്‍റെ വല കുലുക്കി. 21 മിനിറ്റിൽ പോർച്ചുഗൽ യുവതാരം കൻസീസോ ലീഡ് ഇരട്ടിയാക്കി ഉയർത്തി. 31 മിനിറ്റിൽ കെനൻ യിൽഡിസും ഗോളടിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വുറി ടൈമിൽ മുവാനി തന്‍റെ തന്‍റെ രണ്ടാം ഗോൾ നേടി യുവന്‍റസിന്‍റെ ലീഡ് നാലിലെത്തിച്ചു. 58 -ാം മിനിറ്റിൽ കൻസീസോ തന്‍റെ രണ്ടാം ഗോൾ നേടിയതോടെ ഗോൾ നില 5-0. കൂറ്റൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുൾപ്പടെയുള്ളവരുള്ള ഗ്രൂപ്പിൽ ഒന്നാമതെത്താനും യുവന്റസിനായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മൊറോക്കൻ ക്ലബ്ബായ…
ഫിഫ ക്ലബ് ലോകകപ്പിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കൻ ക്ലബ്ബായ വൈഡാഡ് എഫ്.സിയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ ഫിൽ ഫോഡൻ ഇംഗ്ലീഷ് വമ്പന്മാരെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ ജെറമി ഡോകു സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. 88-ാം മിനിറ്റിൽ സിറ്റിയുടെ റീക്കോ ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. പുതുതായി സിറ്റി കൂടാരത്തിലെത്തിച്ച റെയ്ൻഡേഴ്സും റയാൻ ചെർക്കിയും ടീമിനായി ഇന്നലെ പന്ത് തട്ടാനിറങ്ങി. ഗ്രൂപ്പ് ജിയിലെ അടുത്ത മത്സരത്തിൽ യു.എ.ഇ യുടെ അൽ എയ്‌നെയാണ് സിറ്റി നേരിടുക. ജൂൺ 23 നാണ് മത്സരം. മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽമാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നു. സൗദി ക്ലബായ അൽ ഹിലാലിനോട് ഒന്നേ ഒന്നിന്റെ സമനിലയാണ് സ്പാനിഷ് വമ്പന്മാർ ഏറ്റുവാങ്ങിയത്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫിഫ ക്ലബ് വേൾഡ്കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡിന് സമനില കുരുക്ക്. സൗദി ക്ലബായ അൽ ഹിലാലിനോടാണ് റയൽ സമനില ഏറ്റുവാങ്ങിയത്. രണ്ട് ടീമുകളും ഒരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. സീസണിൽ ഒരൊറ്റ കിരീടവുമില്ലാത്ത റയൽ ക്ലബ് വേൾഡ്കപ്പ് ഉയർത്തി അഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. കളിയുടെ 34 -ാം മിനിറ്റിൽ ഗോൻസാലോ ഗ്രേഷ്യയാണ് റയലിന് ലീഡ് സമ്മാനിച്ചത്. എന്നാൽ 41 -ാം മിനിറ്റിൽ അൽ ഹിലാൽ ഗോൾ മടക്കി സമനില പാലിച്ചു. പെനാൽറ്റിയിലൂടെ റൂബൻ നെവാസാണ് റയലിന്‍റെ വലകുലുക്കിയത്. പുതിയ പരിശീലകനായെത്തിയ സാബി അലോൺസോക്ക് കീഴിലുള്ള റയലിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. ബയർ ലെവർകൂസൻ പരിശീലകനായിരുന്ന സാബി ലീഗ് സീസൺ അവസാനിച്ചതോടെയാണ് റയലിലേക്ക് ചേക്കേറിയത്. മറുവശത്ത് അൽ ഹിലാലിനും പുതിയ പരിശീലകനാണ് തന്തങ്ങൾ മെനഞ്ഞത്. ഇന്റർ മിലാൻ കോച്ചായിരുന്ന സിമോൺ ഇൻസാഗി ഈ സീസണിനൊടുവിലാണ് അൽ ഹിലാലിലെത്തിയത്. from Madhyamam: Latest Malayalam news, Breaking news…
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ക്ലബായ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ബ്രസീലിലെ പ്രശസ്തമായ ബോട്ടഫോഗോയുമായി കൈകോർക്കുന്നു. കേരളത്തിലെ, പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ ഫുട്ബാൾ വികസനത്തിന് കുതിപ്പേകുന്ന വൻപദ്ധതികളാണ് ഇരുകൂട്ടരും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്. 2024ൽ ബ്രസീലിയൻ ചാമ്പ്യന്മാരായ ബോട്ടഫോഗോ ക്ലബ് ഇപ്പോൾ യു.എസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. കൊമ്പൻസിനെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ബോട്ടഫോഗോയുമായുള്ള സഹകരണം. കൊമ്പൻസിന്റെ അതിവേഗം വളരുന്ന കമ്യൂണിറ്റി അധിഷ്ഠിത പരിശീലന പരിപാടികൾക്ക് ബ്രസീലിയൻ ഫുട്ബാളിന്റെ ലോകപ്രശസ്തമായ കളിമികവും വിദഗ്ധ രീതികളും പകർന്നു നൽകുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്. വെറും ഫുട്ബാൾ മാത്രമല്ല. ഇന്ത്യ പോലുള്ള പുതിയ ദേശങ്ങളിൽ സാംസ്കാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ശ്രമമാണിത്. കേരളത്തിന് ഒരു യഥാർഥ ഫുട്ബാൾ കേന്ദ്രമായി മാറാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” ബോട്ടഫോഗോ സി.ഇ.ഒ തൈറോ അറൂഡ പറഞ്ഞു. “ബോട്ടഫോഗോയുമായുള്ള ഈ പങ്കാളിത്തം കേരളത്തിലെ യുവതീ-യുവാക്കൾക്ക് അന്താരാഷ്ട്ര ഫുട്ബാൾ…
അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ യുവന്‍റസ്, എന്നിവരുൾപ്പടെയുള്ള വമ്പൻമാരെല്ലാം ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനായി ഇനി മൈതാനത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി 9.30 നാണ് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്ററിന്‍റെ മത്സരം. ഗ്രൂപ്പ് ജി യിലെ മത്സരത്തിൽ മൊറോക്കൻ ക്ലബ്ബായ വൈഡാഡ് എഫ്.സിയാണ് സിറ്റിയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ രാത്രി 12.30 ന് സാബി അലോൺസക്ക് കീഴിലെ ആദ്യപോരാട്ടത്തിനായി റയൽ മാഡ്രിഡ് പോരിനിറങ്ങും. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ സൗദി ക്ലബ്ബായ അൽ ഹിലാലാണ് റയലിന്‍റെ മറു ചേരിയിൽ അണിനിരക്കുക. സീസണിൽ ഒരു കിരീടവും നേടാനാവാത്ത റയലിന് ടൂർണമെന്‍റിലെ മത്സരങ്ങൾ ഏറെ നിർണ്ണായകമാണ്. പുലർച്ചെ 3.30 ന് നടക്കുന്ന മത്സരത്തിൽ പച്ചൂക്കയും സാൽസ്ബർഗും തമ്മിൽ ഏറ്റുമുട്ടും. നാളെ രാവിലെ 6.30 ന് നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസ് യു.എ.ഇ ക്ലബ്ബായ അൽ…
അർജന്‍റീനൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങള്‍ ടീം സന്ദര്‍ശിക്കുമെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല. ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള മൂന്നു ദിവസമാണ് ഇന്ത്യയിലുണ്ടാവുക. ഇന്ത്യന്‍ പര്യടനത്തില്‍ മെസ്സി തന്റെ കരിയറിനെയും കായികരംഗത്തോടുള്ള പ്രതിബദ്ധതയും പ്രതിപാദിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയില്‍ മെസ്സിയെ ആദരിക്കുമെന്ന് ബംഗാളി മാധ്യമമായ സീ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കും. കൊല്‍ക്കത്തയില്‍ മെസ്സി, കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ ശിൽപശാല നടത്തുകയും ഫുട്‌ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗോട്ട് കപ്പ് (GOAT Cup) എന്ന പേരില്‍…