പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സ്വന്തം തട്ടകമായ പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ ജയം. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് പി.എസ്.ജിയുടെ തിരിച്ചുവരവ്. ഡിസയർ ഡൗയി, ഖ്വിച്ച ക്വരത്‌സ്‌ഖേലിയ, ന്യൂനോ മെൻഡിസ് എന്നിവരാണ് പാരീസ് ക്ലബിനായി വലകുലുക്കിയത്. മോർഗൻ റോജേഴ്സിന്‍റെ വകയായിരുന്നു ഇംഗ്ലീഷ് ക്ലബിന്‍റെ ആശ്വാസ ഗോൾ. ഈമാസം 16ന് വില്ലയുടെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം. പന്തടകത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പി.എസ്.ജി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. കളിയുടെ ഒഴുക്കിന് വിപരീതമായി മത്സരത്തിന്‍റെ 35ാം മിനിറ്റിൽ പി.എസ്.ജിയെ ഞെട്ടിച്ച് സന്ദർശകർ ലീഡെടുത്തു. യൂറി ടൈൽമാൻസ് ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ക്രോസ് റോജേഴ്സ് വലയിലാക്കി. പിന്നീട് കണ്ടത് പി.എസ്.ജിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു. വില്ലയുടെ സന്തോഷത്തിന് നാലു മിനിറ്റിന്‍റെ ആയുസ്സ് മാത്രം. 39ാം മിനിറ്റിൽ ഡിസയർ ഡൗയിയുടെ മാജിക് ഗോളിലൂടെ പി.എസ്.ജി ഒപ്പമെത്തി. ബോക്സിനു പുറത്ത്, 20 വാരെ അകലെ നിന്നുള്ള…
Author: Rizwan
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കി ബാഴ്സലോണ. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് ക്ലബിന്‍റെ ജയം. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീൽ താരം റാഫിഞ്ഞ ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. കൗമാര താരം ലമീൻ യമാലാണ് നാലാം ഗോൾ നേടിയത്. ഈമാസം 15ന് ഡോർട്ട്മുണ്ടിന്‍റെ മൈതാനത്താണ് രണ്ടാംപാദ പോരാട്ടം. പന്തു കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ മത്സരത്തിലുടനീളം ബാഴ്സയുടെ ആധിപത്യമായിരുന്നു. തുടക്കം മുതൽ തന്നെ ബാഴ്സ താരങ്ങൾ ജർമൻ ക്ലബിന്‍റെ ബോക്സിനുള്ളിൽ വെല്ലുവിളി ഉയർത്തി. ആദ്യ ഏഴു മിനിറ്റിനുള്ളിൽ മൂന്നു തവണയാണ് ഡോർട്ട്മുണ്ട് ഗോൾകീപ്പർ ഗ്രിഗർ കോബിയെ യമാലും ലെവൻഡോവ്സ്കിയും പരീക്ഷിച്ചത്. ഒടുവിൽ 25ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ കറ്റാലൻസ് ലീഡെടുത്തു. പോ കുബാർസിയുടെ ക്രോസിൽനിന്നാണ് റാഫിഞ്ഞ വല കുലുക്കിയത്. ⭐️⭐️⭐️⭐️FULL TIME!!!!⭐️⭐️⭐️⭐️#BarçaBVB…
ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അഥവാ സാഫിൽ (SAFF) നിന്ന് ബംഗ്ലാദേശ് വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ സജീവമാകുന്നു. തായ് പ്രതിനിധികളുമായി ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയാണ് ഇതിന് പ്രധാന കാരണം. ആസിയാൻ (ASEAN) രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരുന്നത് ബംഗ്ലാദേശ് ഫുട്ബോൾ ടീമിന് വലിയ ഗുണങ്ങൾ ചെയ്യുമെന്നാണ് വിലയിരുത്തൽ. ആസിയാനിൽ അംഗമാകുന്നതോടെ ബംഗ്ലാദേശിന് അവരുടെ ക്ലബ്ബ് തല മത്സരങ്ങളിലും ദേശീയ ടീം മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ഇത് കളിക്കാരുടെ നിലവാരം ഉയർത്താനും കൂടുതൽ മത്സര പരിചയം നേടാനും സഹായിക്കും. ഓസ്ട്രേലിയ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ ഫുട്ബോളിൽ ശക്തമായ രാജ്യങ്ങൾ ആസിയാൻ അംഗങ്ങളാണ്. ഇവരുമായി മത്സരിക്കുന്നത് ബംഗ്ലാദേശ് ടീമിന് വലിയൊരു മുതൽക്കൂട്ട് തന്നെയാകും. അതേസമയം, ഇന്ത്യയുടെ സൗദി അറേബ്യയുമായും സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുമായുമുള്ള ധാരണാപത്രങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ ധാരണാപത്രങ്ങൾ കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പലരും ചോദ്യം ചെയ്യുന്നു. ഇതുവരെ കാര്യമായ ഫലങ്ങൾ ഒന്നും കാണാത്ത ഈ നീക്കങ്ങളെക്കുറിച്ച്…
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ്, ജർമൻ വമ്പന്മാർക്ക് അടിതെറ്റി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) ആഴ്സനൽ വീഴ്ത്തിയത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ ഗണ്ണേഴ്സിനെ ഡെക്ലാൻ റൈസിന്റെ ഇരട്ട ഫ്രീകിക്ക് ഗോളുകളാണ് മുന്നിലെത്തിച്ചത്. ബുക്കായോ സാക്കായെ വീഴ്ത്തിയതിന് 58ാം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്ക് ഡെക്ലാൻ റൈസ് മനോഹരമായി വലയിലാക്കി. 70ാം മിനിറ്റിലും തനിയാവർത്തനം തന്നെയായിരുന്നു. സക്കായെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തന്നെ പായിച്ച ഡെക്ലാൻ റൈസ് റയലിനെ വീണ്ടും ഞെട്ടിച്ചു(2-0). 75ാം മിനിറ്റിൽ ലൂയിസ് സ്കെല്ലി നൽകിയ പാസിൽ മൈക്കൽ മെറീഞ്ഞോയും ഗോൾ നേടിയതോടെ റയലിന്റെ പതനം പൂർണമായി.(3-0). അന്തിമ വിസിലിന് തൊട്ടുമുൻപ് രണ്ടാം മഞ്ഞകാർഡ് കണ്ട് റയലിന്റെ എഡ്വേർഡോ കാമവുംഗ പുറത്താവുകയും ചെയ്തു. ഏപ്രിൽ 16ന് സാന്റിയാഗോ ബർണബ്യൂവിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ റയിലിന് മൂന്ന് ഗോളിന്റെ ലീഡ് മറികടക്കുക ശ്രമകരമാകും.�…
ന്യൂഡൽഹി: ഐ ലീഗിൽ നഷ്ടപ്പെട്ട മൂന്ന് പോയന്റ് തിരികെ ലഭിക്കാൻ ഇന്റർ കാശി കാത്തിരിപ്പ് തുടരവെ സൂപ്പർ കപ്പ് ഫിക്സ്ചർ പുറത്തുവിട്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ കപ്പിൽ കളിക്കുന്നുണ്ട്. ഏപ്രിൽ 20നാണ് മത്സരങ്ങൾ ആരംഭിക്കുക. എന്നാൽ, ഇന്റർ കാശിയുടെ പരാതി എ.ഐ.എഫ്.എഫ് അപ്പീൽ കമ്മിറ്റി പരിഗണിക്കുന്നത് 28നാണ്. ഈ സാഹചര്യത്തിൽ ഐ ലീഗിലെ സ്ഥാനങ്ങൾ എങ്ങനെ തീരുമാനിക്കുമെന്നത് അനിശ്ചിതത്വമുണ്ടാക്കുന്നു. ഐ ലീഗ് സീസൺ സമാപിച്ചപ്പോൾ ചർച്ചിൽ ബ്രദേഴ്സ് (40), ഇന്റർ കാശി (39), റിയൽ കശ്മീർ (37) ടീമുകളാണ് ആദ്യ മൂന്നിൽ. എന്നാൽ, മുമ്പ് നാംധാരി എഫ്.സിക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് അനുവദിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മൂന്ന് പോയന്റ് തിരിച്ചുകിട്ടണമെന്നാണ് ഇന്റർ കാശിയുടെ ആവശ്യം. നാംധാരിയാണ് കളി ജയിച്ചതെങ്കിലും അവർ അയോഗ്യനായ താരത്തെ കളിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മത്സരഫലം തിരുത്തിയിരുന്നു. ഇന്റർ കാശിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതിനെതിരെ നാംധാരി അപ്പീൽ പോയതോടെ ഇന്റർ കാശിയിൽനിന്ന്…
യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! നാളെ ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ ആഴ്സണലും തമ്മിൽ ആദ്യ പാദ മത്സരം നടക്കും. ഈ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും സാധ്യതകളും കണക്കുകളും വിലയിരുത്തുകയാണ്. റയൽ മാഡ്രിഡ് ഇതിനോടകം ലണ്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇംഗ്ലീഷ് ടീമുകൾക്കെതിരെ റയൽ മാഡ്രിഡിന് മികച്ച റെക്കോർഡ് ആണുള്ളത്. അവർ ഇതുവരെ 26 മത്സരങ്ങളിൽ വിജയിക്കുകയും 16 എണ്ണത്തിൽ സമനില നേടുകയും 18 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ആഴ്സണലിനെതിരെ റയൽ മാഡ്രിഡിന്റെ കണക്കുകൾ അത്ര മികച്ചതല്ല. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയുമാണ് റയലിന് നേരിടേണ്ടി വന്നത്. ഇത് ആഴ്സണലിന് മുൻതൂക്കം നൽകുന്നു എന്ന്…
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന കളിക്കാരനായ കെവിൻ ഡി ബ്രൂയിൻ ഈ സീസൺ കഴിയുമ്പോൾ ടീം വിടും. ഇത് ഫുട്ബോൾ ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. തുടക്കത്തിൽ സൗദി അറേബ്യയിലെ ക്ലബ്ബുകളിലേക്ക് പോകും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അമേരിക്കയിലെ ഇന്റർ മിയാമി ടീം അദ്ദേഹത്തിന് വലിയ ഓഫർ നൽകാൻ തയ്യാറാവുന്നു എന്നാണ്. ഇന്റർ മിയാമിയുടെ ഉടമ ഡേവിഡ് ബെക്കാം ഡി ബ്രൂയിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഡി ബ്രൂയിനും കുടുംബത്തിനും മിയാമിയിൽ താമസിക്കാനാണ് കൂടുതൽ ഇഷ്ടം എന്നാണ് അറിയുന്നത്. അങ്ങനെ വന്നാൽ മെസ്സി, സുവാരസ് പോലുള്ള വലിയ കളിക്കാർക്കൊപ്പം ഡി ബ്രൂയിനും ഇന്റർ മിയാമിക്ക് വേണ്ടി കളിക്കും. ഇത് അമേരിക്കൻ ലീഗിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും എന്നതിൽ സംശയമില്ല. 2015-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ കെവിൻ ഡി ബ്രൂയിൻ ക്ലബ്ബിൻ്റെ നിരവധി കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ കളിമികവും പാസിംഗ് കൃത്യതയും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതമാണ്. 33 വയസ്സുള്ള…
ഒടുവിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു! സ്വന്തം തട്ടകത്തിൽ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാൻ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറോടെ അവർ ഫൈനലിന് യോഗ്യത നേടി. ഇത് മോഹൻ ബഗാന്റെ തുടർച്ചയായ മൂന്നാം ഐഎസ്എൽ ഫൈനൽ ആണ് എന്നതും ശ്രദ്ധേയമാണ്. ഇനി ഫൈനലിൽ അവർക്ക് ബംഗളൂരു എഫ്‌സിയാണ് എതിരാളി. കൊൽക്കത്തയിലെ മോഹൻ ബഗാൻ ഹോം ഗ്രൗണ്ടിലാകും ഈ വാശിയേറിയ കലാശപ്പോരാട്ടം അരങ്ങേറുക. കളിയിൽ ജംഷഡ്‌പൂരിന്റെ പ്രതിരോധത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അവർക്ക് കിട്ടിയ അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. ജംഷഡ്‌പൂരിന്റെ താരം പ്രണയ് ഹാൾദർക്ക് രണ്ട് പിഴവുകൾ സംഭവിച്ചത് ടീമിന് വലിയ തിരിച്ചടിയായി. ഒരു ഹാൻഡ്‌ബോൾ പെനാൽറ്റിക്കും, കളി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒരു പാസ് പിഴച്ച് അത് എതിർ ടീമിന്റെ ഗോളിനും…
ഫ്ലോറിഡ: റെക്കോഡ് ഗോൾ നേട്ടത്തോടെ സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയെങ്കിലും ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ ടൊറൻഡോ എഫ്.സിക്കെതിരായ മത്സരമാണ് 1-1 ന് അവസാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് രണ്ടുഗോളുകളും പിറന്നത്. ഫെഡറികോ ബെർണാഡെഷിയിലൂടെ ടൊറൻഡോയാണ് ആദ്യം ലീഡെടുക്കുന്നത്. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുമുൻപിൽ നിന്ന് ജോഡി ആൽബ നൽകിയ പാസ് മെസ്സിയുടെ ഒന്നാന്തരം ഇടങ്കാലൻ ഫിനിഷ് മയാമിയെ 1-1 ഒപ്പമെത്തിച്ചു. ഗോൾ നേട്ടത്തോടെ ഇന്റർമയാമിയുടെ എക്കാലത്തെയും മികച്ചഗോൾ വേട്ടക്കാരനായി മെസ്സി. 44 ഗോളുകൾ നേടിയ മെസ്സി മുൻ അർജന്റീന താരം ഗോൺസാലോ ഹിഗ്വയിനെയാണ് മറികടന്നത്. വെറും 29 മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ നേട്ടം. കരിയറിലെ 856ാംത്തെ ഗോൾ കൂടെയായിരുന്നു.� メッシ前半終了間際に同点ゴール❗️ pic.twitter.com/okXlmFN1YG— インテル・マイアミ info (@intermiami_J) April 7, 2025 മത്സരത്തിൽ ടൊറൻഡോ പോസ്റ്റിലേക്ക് ഇന്റർമയാമി മൂന്ന് ഷോട്ടുകൾ പായിച്ചെങ്കിലും ഒന്ന് മാത്രമേ ഗോളായി പരിഗണിച്ചത്. 29ാം മിനിറ്റിൽ സെഗോവിയ വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ സുവാരസ് എത്തിയതോടെ ഗോൾ നിരസിച്ചു. 39ാം…
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഡെംപോ സ്പോട്സ് ക്ലബിനെതിരെ ഗോൾ നേടുന്ന ഗോകുലം എഫ്.സിയുടെ നെൽസൺ ബ്രൗൺകോഴിക്കോട്: ഗോൾമഴ പെയ്ത ഐ ലീഗിലെ അവസാന മത്സരത്തിൽ ഡെംപോ ഗോവക്കെതിരെ തോൽവി വഴങ്ങിയ ഗോകുലത്തിന് കിരീടവും ഐ.എസ്.എൽ പ്രവേശനവുമില്ലാതെ മടക്കം. ആദ്യ 10 മിനിറ്റിനിടെ രണ്ടുവട്ടം എതിർവല കുലുക്കി മലബാറിയൻ സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങൾ നൽകിയ ശേഷമായിരുന്നു 3-4ന് ടീം അടിയറവ് പറഞ്ഞത്. സ്ട്രൈക്കർ താബിസോ ബ്രൗണിന്റെ ഹാട്രിക്കിനും ടീമിനെ രക്ഷിക്കാനായില്ല. കോർപറേഷൻ സ്റ്റേഡിയത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. നാലാം മിനിറ്റിൽ താബിസോ ബ്രൗൺ ഡെംപോ ഗോൾകീപ്പർ ആശിഷ് ഷിബിയെ കീഴടക്കി ഗോൾവേട്ടക്ക് തുടക്കമിട്ടു. കളി ചൂടുപിടിക്കുംമുന്നേ വീണ ഗോളിൽ അന്തംവിട്ട ഡെംപോ വലയിൽ 10ാം മിനിറ്റിൽ വീണ്ടും പന്തുകയറി. ഇടതുവിങ്ങിൽനിന്ന് ഗോകുലം മിഡ്ഫീൽഡർ ലബല്ലൈഡോ നൽകിയ പാസ് എടുത്ത താബിസോ ഗ്രൗണ്ട്ഷോട്ടിലായിരുന്നു വല കുലുക്കിയത്. പിന്നീടുള്ള നിമിഷങ്ങളിൽ ഡെംപോ മുന്നേറ്റത്തെ ബോക്സിനുള്ളിൽ കടക്കാൻ അനുവദിക്കാതെ മലബാറിയൻസ് പ്രതിരോധം…