Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിലെ തലപ്പൊക്കം വിട്ടുകൊടുക്കാതെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ സീസണിൽ ടൂർണമെന്‍റിൽ കളിക്കാനായില്ലെങ്കിലും ഇതുവരെ മറ്റാർക്കും താരത്തിന്‍റെ ഗോളുകളുടെ എണ്ണം മറികടക്കാനായിട്ടില്ല. ആകെ ഏഴ് ഗോളുകളാണ് ഇതുവരെ താരത്തിന്‍റെ സമ്പാദ്യം. ആറ് ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലയണൽ മെസ്സി ഈ സീസണിൽ റൊണാൾഡോക്കൊപ്പമെത്തുമെന്ന് കണക്കുക്കൂട്ടിയെങ്കിലും ഇന്‍റർ മയാമി പ്രീക്വാർട്ടറിൽ പുറത്തായതോടെ ക്രിസ്റ്റിയാനോയുടെ റെക്കോഡിനൊപ്പമെത്താനായില്ല. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജിയോട് ഇന്‍റർമയാമി തോൽവി ഏറ്റുവാങ്ങിയത്. ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 7 ലയണല്‍ മെസി – 6 കരീം ബെന്‍സെമ – 6 ഗാരെത് ബെയ്ല്‍ – 6 from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

ക്ലബ്ബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗ് ജേതാക്കളും ഫ്രഞ്ച് വമ്പന്‍മാരുമായ പി.എസ്.ജിയോടായിരുന്നു ടീമിന്റെ പരാജയം. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജി മയാമിയെ തകര്‍ത്തത്. മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മെസ്സിയെ ട്രോളിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളും നിറഞ്ഞു. മെസ്സിയുടെ പ്രതാപകാലം കഴിഞ്ഞെന്നായിരുന്നു പല പോസ്റ്റുകളിലുമുണ്ടായിരുന്നത്. എന്നാൽ ഇതിന് പിന്നാലെ മെസ്സിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ സ്വീഡൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസ്സിയെ ചോദ്യം ചെയ്യുന്നവരെ സ്ലാട്ടൻ വിമർശിച്ചു, അദ്ദേഹം ഒപ്പമുണ്ടായിരുന്ന കളിക്കാരുടെ നിലവാരവും അദ്ദേഹം അവതരിപ്പിക്കുന്ന ലീഗിന്റെ നിലവാരവും വളരെ താഴ്ന്നതാണെന്ന് പറഞ്ഞു. മെസ്സി ഇപ്പോഴും നല്ല കളിക്കാരനാണെന്നും പക്ഷേ മയാമിയിലെ സഹകളിക്കാർ നിലവാരമില്ലാത്തവരുമാണെന്നായിരുന്നു ഇബ്രാഹിമോവിച്ച് പറഞ്ഞത്. “മെസ്സിയുടെ തോൽവിയോ? ഇല്ല, തോൽവിയെക്കുറിച്ച് അയാളുടെ തെറ്റാണെന്ന് കരുതി സംസാരിക്കരുത്. ലിയോ മെസ്സി തോറ്റിട്ടില്ല , ഇന്റർ മിയാമി തോറ്റു. മെസ്സി കളിക്കുന്നത്…

Read More

ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ പിന്തുണയിലുള്ള ക്ലബ് അറ്റ്ലാന്‍റ ടീമിനെതിരായ മത്സരത്തിന് മുമ്പ് അത്ലറ്റിക്കൊ ഓൾ ബോയ്സ് ക്ലബ്ബിന്‍റെ ആരാധകരാണ് പ്രകടനം നടത്തിയത്. ‘സ്വതന്ത്ര ഫലസ്തീൻ’ എന്നെഴുതിയ ലഘുലേഖകളും വിതരണംചെയ്തു. അർജന്‍റീന ഫുട്ബാൾ ലീഗ് സെക്കൻഡ് ഡിവിഷനിലെ മത്സരമായിരുന്നു നടന്നത്. ക്ലബ് അറ്റ്ലാന്‍റ ജൂതരുടെ പിന്തുണയിലുള്ള ഫുട്ബാൾ ടീമാണ്. മത്സരത്തിന് മുന്നോടിയായി എതിരാളികളായ അത്ലറ്റിക്കൊ ഓൾ ബോയ്സ് ക്ലബ്ബിന്‍റെ ആരാധകർ വലിയ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫലസ്തീൻ പതാകകൾ ഉയർന്നത്. മാൽവിനാസ് സ്റ്റേഡിയത്തിന് പുറത്ത് ശവപ്പെട്ടിയിൽ ഇസ്രായേലിന്‍റെ പതാക പതിച്ച് പ്രകടനം നടത്തുകയും ചെയ്തു. ഇസ്രായേലും ക്ലബ് അറ്റ്ലാന്‍റ ടീമും ഒരേപോലെയാണെന്ന് പ്രകടനക്കാർ ആരോപിച്ചു. Sucedió hoy en la previa de All Boys y Atlanta. Antisemitas lisa y llanamente. Que la antidiscriminatoria caiga contra ellos. @caallboys y…

Read More

ഫ്ലോറിഡ: ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയെ 4-2ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ കടന്നു. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരട്ട ഗോളോടെ ഹാരി കെയ്നാണ് ബയേണിന്‍റെ ഹീറോ ആയത്. ആറാംമിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങിയതോടെ ക്ഷീണത്തോടെയായിരുന്നു ഫ്ലമെംഗോയുടെ തുടക്കം. ജോഷ്വാ കിമ്മിഷിന്റെ കോർണറിൽ നിന്ന് ഫ്ലമെംഗോയുടെ എറിക് പുൾഗർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. ഇതിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഒമ്പതാം മിനിറ്റിൽ ഹാരി കെയ്നിന്‍റെ ആദ്യ ഗോൾ പിറന്നു. സ്കോർ 2-0. 33ാം മിനിറ്റിൽ ജെർസന്‍റെ ഗോളിലൂടെ ഫ്ലമെംഗോ തിരിച്ചുവരവിനുള്ള ശ്രമം നടത്തി. എന്നാൽ, 41ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്സ്ക തകർപ്പൻ ഗോളിലൂടെ ബയേണിന്‍റെ ലീഡ് രണ്ടാക്കി നിലനിർത്തി. സ്കോർ: 3-1. രണ്ടാംപകുതിയിൽ മൈക്കിൾ ഒലിസെ കൈകൊണ്ട് പന്ത് തട്ടിയതിന് ഫ്ലമെംഗോക്ക് ലഭിച്ച പെനാൽറ്റിയിലൂടെ ജോർഗിഞ്ഞോ ഗോൾ നേടി. സ്കോർ: 3-2. എന്നാൽ, 73ാം മിനിറ്റിൽ ഹാരി കെയ്നിന്‍റെ രണ്ടാംഗോളെത്തി (4-2). ഇതോടെ…

Read More
ISL

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ വിപണിയിൽ നിർണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ വിംഗർ ഫാറൂഖ് ചൗധരിയെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ആദ്യ ഓഫർ നൽകി. നിലവിൽ ചെന്നൈയിൻ എഫ്‌സിയുടെ താരമായ ഫാറൂഖിനായി ശക്തമായ മത്സരമാണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ നീക്കത്തിന് പിന്നാലെ, മുൻ ചാമ്പ്യന്മാരായ എഫ്‌സി ഗോവയും താരത്തെ സ്വന്തമാക്കാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഗോവയും ഉടൻ താരത്തിനായി ചെന്നൈയിൻ എഫ്‌സിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ചെന്നൈയിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ഫാറൂഖ് ചൗധരി. താരവുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി ക്ലബ്ബ് നീട്ടിയിട്ടുണ്ട്. എങ്കിലും, മികച്ച ഒരു ട്രാൻസ്ഫർ ഫീസ് ലഭിക്കുകയാണെങ്കിൽ താരത്തെ വിട്ടുനൽകാൻ ക്ലബ്ബ് തയ്യാറായേക്കും. വേഗതയും പന്തുമായി മുന്നേറാനുള്ള കഴിവുമാണ് 28-കാരനായ ഫാറൂഖിനെ ടീമുകളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഐഎസ്എൽ കിരീടം നേടാൻ സാധ്യതയുള്ള ഒരു ടീമിൽ കളിക്കാൻ ഫാറൂഖ് താൽപര്യപ്പെടുന്നതായാണ് വിവരം. മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി തുടങ്ങിയ…

Read More

ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബിന്‍റെ ജയം. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പാരീസുകാർ ബഹുദൂരം മുന്നിലായിരുന്നു. ജോവോ നെവെസ് ഇരട്ട ഗോളുമായി തിളങ്ങി. അഷ്റഫ് ഹക്കീമിയും വലകുലുക്കി. മയാമി താരം ടോമസ് അവിലസിന്‍റ വകയായിരുന്നു മറ്റൊരു ഗോൾ. പഴയകാല ക്ലബിനെതിരെ ആദ്യമായാണ് മെസ്സി കളിക്കാനിറങ്ങിയത്. ബയേൺ മ്യൂണിക്ക്-ഫ്ലമെംഗോ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ പി.എസ്.ജി നേരിടുക. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ ടൂർണമെന്റിന്റെ സംഘാടനത്തിനെതിരെ പ്രമുഖർ. ബെൻഫികയോട് പ്രീക്വാർട്ടറിൽ ജയിച്ചു കയറിയ ചെൽസിയുടെ കോച്ചായ എൻസോ മരെസ്ക മോശം കാലാവസ്ഥയെ തുടർന്ന് മത്സരം നിർത്തിവെച്ചതിനെതിരെ രംഗത്തെത്തി. അവസാന മിനിറ്റിനോടടുത്തപ്പോൾ മഴയും കാറ്റും ഇടിമിന്നലുംമൂലം നിർത്തിയ കളി രണ്ടു മണിക്കൂറിനു ശേഷമാണ് പുനരാരംഭിച്ചത്. ഇത്തരത്തിൽ കളിക്കുന്നത് ഫുട്ബാളായി കരുതില്ലെന്നും തമാശയാണെന്നും ചെൽസി കോച്ച് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മത്സരം നിർത്തിവെക്കുന്നത് മനസ്സിലാക്കാം. എന്നാൽ, കാലാവസ്ഥയിൽ ഏഴ്, എട്ട് മാച്ചുകൾ നിർത്തിവെക്കുന്നതിലൂടെ തെളിയുന്നത് വലിയ ടൂർണമെന്റുകൾ നടത്താൻ ഇതു ശരിയായ സ്ഥലമല്ലെന്നാണെന്നും മരെസ്‌ പറഞ്ഞു. ഫുട്ബാളിന്റെ ചരിത്രത്തിൽ ഇതുവരെ നടപ്പാക്കിയതിൽ വെച്ച് ഏറ്റവും മോശം ആശയമെന്നാണ് ലിവർപൂള്‍ മുൻ പരിശീലകൻ യർഗൻ ക്ലോപ്പ് ക്ലബ് ലോകകപ്പിനെ വിശേഷിപ്പിച്ചത്. ജർമൻ പത്രമായ ഡൈ വെൽറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ക്ലോപ്പിന്‍റെ വിമർശനം. 32 ടീമുകളെ പങ്കെടുപ്പിച്ച് നാലു വർഷത്തിലൊരിക്കൽ നടത്തുന്ന പുതിയ ടൂർണമെന്‍റ് ഫോര്‍മാറ്റ് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. സമയക്രമം,…

Read More

ചിയാങ് മായ് (തായ്‍ലൻഡ്): എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. എതിരില്ലാത്ത നാല് ഗോളിന് തിമോർ ലെഷ്തിനെയാണ് തകർത്തത്. ജയത്തോടെ ആറ് പോയന്റുമായി ഇന്ത്യ ഗ്രൂപ് ബിയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. മനീഷ കല്യാണിന്റെ ഇരട്ട ഗോളുകളാണ് മത്സരത്തിലെ ഹൈലൈറ്റ്. താരതമ്യേന ദുർബലരായ തിമോർ ലെഷ്തിനെതിരെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. 12ാം മിനിറ്റിൽ മനീഷ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയിൽ പക്ഷേ, കഥ മാറി. 59ാം മിനിറ്റിൽ അഞ്ജു തമാങ് ഗോൾ നേടി ലീഡ് കൂട്ടി. 80ാം മിനിറ്റിൽ മനീഷയുടെ രണ്ടാം ഗോൾ. പിന്നാലെ ലിൻഡ കോം സെർത്തോ (86) പട്ടിക തികച്ചു. ആദ്യ കളിയിൽ ഇന്ത്യ ഏകപക്ഷീയമായ 13 ഗോളിന് മംഗോളിയയെ തരിപ്പണമാക്കിയിരുന്നു. അന്ന് ഗോൾ നേടിയ മലയാളി താരം മാളവിക പ്രസാദ് ഇന്നലെ 58ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങി. ജൂലൈ രണ്ടിന് ഇറാഖിനെയും അഞ്ചിന് തായ്‍ലൻഡിനെയും ഇന്ത്യക്ക്…

Read More

നോർത്ത് കരോലിന: ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്വാർട്ടറിൽ. എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ റീസ് ജെയിംസ് (64), ക്രിസ്റ്റഫർ എൻകുങ്കു (108), പെഡ്രോ നെറ്റോ (114), കിർനൻ ഡീവ്സ്ബറി-ഹാൾ (117) എന്നിവർ ചെൽസിക്കായി ഗോൾ നേടി. പെനാൽറ്റിയിലൂടെ ഏഞ്ജൽ ഡി മരിയയാണ് ബെൻഫിക്കയുടെ ഒരേയൊരു ഗോൾ നേടിയത്. റീസ് ജയിംസിന്‍റെ ഗോളിൽ ചെൽസി മുന്നിലെത്തി നിൽക്കേ മഴ പെയ്തതോടെ രണ്ട് മണിക്കൂറോളം കളി നിർത്തിവെക്കേണ്ടിവന്നു. കളി വീണ്ടും തുടങ്ങിയതിന് പിന്നാലെ ചെൽസിയുടെ മാലോ ഗുസ്റ്റോയുടെ കയ്യിൽ പന്ത് തട്ടിയതിന് ബെൻഫിക്കക്ക് പെനാൽറ്റി ലഭിച്ചു. ഏഞ്ജൽ ഡിമരിയ ഒട്ടും പിഴക്കാതെ ബെൻഫിക്കയെ ഒപ്പമെത്തിച്ചു. And breathe. Up the Chels!!! 💙 pic.twitter.com/7E60FQv7mC— Chelsea FC (@ChelseaFC) June 29, 2025 ജിയാൻലൂക്ക പ്രസ്റ്റിയാനിക്ക് 92ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നതോടെ അധികസമയത്ത് ബെൻഫിക്കക്ക് പത്ത് പേരുമായി കളിക്കേണ്ടിവന്നു. അവസരം മുതലെടുത്ത ചെൽസി തകർപ്പൻ നീക്കങ്ങളിലൂടെ മുന്നേറി.…

Read More

ഫിലാഡെൽഫിയ: ബ്രസീലിയൻ ടീമുകൾ ഏറ്റുമുട്ടിയ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടർ പോരിൽ ബോട്ടാഫോഗോക്കെതിരെ പാൽമിറാസിന് ജയം. എക്സ്ട്രാ ടൈമിൽ നേടിയ ഒരേയൊരു ഗോളിനാണ് പാൽമിറാസിന്‍റെ ജയം. നൂറാം മിനിറ്റിൽ പൗളിഞ്ഞോയാണ് പാൽമിറാസിനായി ഗോൾ നേടിയത്. മുഴുവൻ സമയവും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 116ാം മിനിറ്റിൽ പാൽമിറാസിന്റെ ഗുസ്താവോ ഗോമസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായി പൊരുതിയാണ് ജയം പിടിച്ചെടുത്തത്. 𝐆𝐎𝐎𝐃 𝐆𝐀𝐌𝐄, 𝐆𝐔𝐘𝐒! 👀O #PrimeiroCampeãoMundial VENCE, avança às quartas de final da #FIFACWC e mantém os 💯% de aproveitamento atuando contra clubes brasileiros no exterior! O QUE TEMOS DE HISTÓRIA PRA CONTAR É A FAMOSA SACANAGEM! 😎🏆 Palmeiras 1×0 Botafogo⚽… pic.twitter.com/8Tzz8xx2s0— SE Palmeiras (@Palmeiras) June 28, 2025 ക്വാർട്ടർ ഫൈനലിൽ ചെൽസിയാവും പാൽമിറാസിന്റെ എതിരാളികൾ.…

Read More