Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

MLS

അർജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം റോഡ്രിഗോ ഡി പോൾ എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് യാഥാർത്ഥ്യമായാൽ, ലയണൽ മെസ്സിയോടൊപ്പം വീണ്ടും കളിക്കാൻ ഡി പോളിന് അവസരം ലഭിക്കും. ട്രാൻസ്ഫർ സാധ്യതകൾ സജീവം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അർജന്റീനൻ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പ്രമുഖ ഫുട്ബോൾ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ കൂടി ഈ വിവരം സ്ഥിരീകരിച്ചതോടെ, ഇന്റർ മിയാമി റോഡ്രിഗോ ഡി പോൾ ട്രാൻസ്ഫർ യാഥാർത്ഥ്യമാകുമോ എന്ന ആകാംഷയിലാണ് ആരാധകർ. ഇന്റർ മിയാമിക്ക് ഡി പോളിനെ സ്വന്തമാക്കാൻ വ്യക്തമായ പദ്ധതികളുണ്ടെന്നും സൂചനയുണ്ട്. ഔദ്യോഗിക ഓഫർ സമർപ്പിച്ചു അർജന്റീനൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡ്യൂളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്റർ മിയാമി റോഡ്രിഗോ ഡി പോളിന് ഒരു ഔദ്യോഗിക ഓഫർ സമർപ്പിച്ചു കഴിഞ്ഞു. ഡി പോളിന്റെ മറുപടിക്കായി അവർ കാത്തിരിക്കുകയാണ്. ഡി പോൾ സമ്മതം മൂളുകയാണെങ്കിൽ, അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡ്ഡുമായി ഇന്റർ മിയാമി…

Read More

ചെൽസി താരങ്ങളായ ലിയാം ഡെലപും റീസ് ജെയംസും പരിശീലനത്തിൽന്യൂ ജേഴ്സി (യു.എസ്): ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്നും നാളെയുമായി നടക്കും. ചൊവ്വാഴ്ച ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഈസ്റ്റ് റഥർഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയെ ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസ് നേരിടും. ബുധനാഴ്ച ഇതേ സമയത്ത് കരുത്തരുടെ നേരങ്കത്തിനും സ്റ്റേഡിയം വേദിയാവും. റയൽ മഡ്രിഡിന് പാരിസ് സെന്റ് ജെർമെയ്നാണ് എതിരാളികൾ. നീണ്ട ഇടവേളക്കുശേഷം യുവേഫ കോൺഫറൻസ് ലീഗിലൂടെ ഒരു കിരീടം ഇക്കുറി സ്വന്തമാക്കാനായ ചെൽസിക്ക് മേധാവിത്വം യൂറോപ്പിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള സുവർണാവസരമാണ്. ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ പോർചുഗീസുകാരായ ബെൻഫികയെ 4-1നും ക്വാർട്ടർ ഫൈനലിൽ ബ്രസീലിലെ പാൽമിറാസിനെ 2-1നും തോൽപിച്ചാണ് നീലപ്പട സെമിയിലെത്തിയത്. എൻസോ മരെസ്ക പരിശീലിപ്പിക്കുന്ന സംഘത്തിന് ഫ്ലുമിനൻസ് അത്ര ചെറിയ എതിരാളികളല്ല. ടൂർണമെന്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട സ്ട്രൈക്കർ ലിയാം ഡെലപിനും ഡിഫൻഡർ ലെവി കോൾവിലിനും ഇന്ന് പുറത്തിരിക്കേണ്ടിവരും. സമാന പ്രശ്നങ്ങൾ…

Read More

റിയാദ്, ജൂലൈ 8, 2025: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസ്സിയെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാൻ സൗദി ക്ലബ്ബുകൾ സജീവമായി രംഗത്ത്. 2026-ൽ മെസ്സിയുടെ ഇന്റർ മിയാമിയിലെ കരാർ അവസാനിക്കുന്നതോടെ അദ്ദേഹത്തെ സൗദിയിലേക്ക് കൊണ്ടുവരാനാണ് അൽ ഹിലാൽ, അൽ അഹ്‌ലി തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾ ശ്രമിക്കുന്നത്. ഇത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മെസ്സിയെ സ്വന്തമാക്കാൻ അൽ ഹിലാൽ അവരുടെ ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ക്ലബ് പ്രസിഡന്റ് ഫഹദ് ബിൻ നാഫൽ ഇപ്പോൾ അമേരിക്കയിലുണ്ട്. അവിടെ ലയണൽ മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജ് മെസ്സിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മെസ്സിയെ സൗദിയിലെത്തിക്കാൻ അൽ ഹിലാൽ വമ്പൻ തുക മുടക്കാൻ തയ്യാറാണെന്ന് ഇത് വ്യക്തമാക്കുന്നു. മെസ്സി സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ കൂടിയാണ്. ഈ ബന്ധം അദ്ദേഹത്തെ സൗദി ലീഗിലേക്ക് ആകർഷിക്കാൻ ഒരു പ്രധാന ഘടകമായേക്കാം. മെസ്സി സൗദിയിലേക്ക് എത്തുകയാണെങ്കിൽ, നിലവിൽ അൽ നാസറിനായി കളിക്കുന്ന…

Read More

റൊസാരിയോ, ജൂലൈ 8, 2025: അർജന്റീനയുടെ ലോകകപ്പ് ജേതാവ് ഏഞ്ചൽ ഡി മരിയ തന്റെ ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങിയെത്തി. 18 വർഷത്തെ യൂറോപ്യൻ ഫുട്ബോൾ ജീവിതത്തിന് ശേഷമാണ് ഈ വൈകാരിക ഡി മരിയ തിരിച്ചുവരവ്. 2007-ലാണ് ഡി മരിയ റൊസാരിയോ വിട്ട് യൂറോപ്പിലേക്ക് പോയത്. പിന്നീട് ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമ്മൻ തുടങ്ങിയ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ലോകകപ്പ് നേട്ടവും ഉൾപ്പെടെ നിരവധി ട്രോഫികൾ നേടി, അദ്ദേഹം റൊസാരിയോയിലേക്ക് തിരികെയെത്തി. റൊസാരിയോയിലെ ആയിരക്കണക്കിന് ആരാധകർക്ക് മുന്നിലാണ് ഡി മരിയയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. “ഇതൊരു പ്രത്യേക നിമിഷമാണ്. റൊസാരിയോ സെൻട്രലിനൊപ്പം ഒരു കിരീടം നേടുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം,” കണ്ണുനിറഞ്ഞുകൊണ്ട് ഡി മരിയ പറഞ്ഞു. ഇത് റൊസാരിയോ സെൻട്രൽ ഫുട്ബോൾ ടീമിന് വലിയ ഊർജ്ജം നൽകും. കഴിഞ്ഞ വർഷങ്ങളിൽ റൊസാരിയോയിലെ സുരക്ഷാ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ…

Read More

കൊച്ചി: ഇന്ത്യയുടെ യുവ പ്രതിരോധതാരം സുമിത് ശർമയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മണിപ്പൂരിൽ നിന്നുള്ള 18കാരനായ സുമിത്തുമായി മൂന്നു വർഷത്തെ കരാറിലാണ് ക്ലബ് ഒപ്പുവെച്ചത്. 2024ൽ സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിലെ അംഗമായിരുന്നു സുമിത്. മണിപ്പൂരിലെ ക്ലാസിക് ഫുട്ബാൾ അക്കാദമിയിൽ പന്തുതട്ടി തുടങ്ങിയ സുമിത് ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-20 ടീമുകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഈ വർഷം ഇന്ത്യയിൽ നടന്ന സാഫ് അണ്ടർ-19 ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനുള്ള സുമിതിന്റെ മിടുക്ക് സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിന് ശേഷം ചർച്ചയായിരുന്നു. View this post on Instagram A post shared by Kerala Blasters FC (@keralablasters) സുമിത് മികച്ച ഫുട്ബാൾ അടിത്തറയുള്ള ഒരു കളിക്കാരനാണെന്നും ഒരു പ്രതിരോധനിര കളിക്കാരന് വേണ്ട കൃത്യമായ ഗുണങ്ങളുമുള്ള ആളാണെന്നും അടുത്ത തലമുറയിലെ ഇന്ത്യൻ ഫുട്‌ബാൾ കളിക്കാരെ കണ്ടെത്തി വളർത്തിയെടുക്കുക…

Read More

ലണ്ടൻ: തങ്ങളുടെ പ്രിയതാരത്തിന്റെ കുടുംബത്തെ അങ്ങനെയെങ്ങ് കൈവിട്ടു കളയാൻ ഒരുക്കമല്ല ലിവർപൂൾ ക്ലബ്. കാറപകടത്തിൽ മരിച്ച മുന്നേറ്റതാരം ഡിയഗോ ജോട്ടയുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള വഴികളിൽ കൈത്താങ്ങായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുണ്ടാകും. 28കാരനുമായി ക്ലബ് ഒപ്പുവെച്ച കരാർ പ്രകാരമുള്ള തുക ജോട്ടയുടെ ഭാര്യ റൂത്ത് കാർഡോസോക്ക് നൽകുമെന്ന് ക്ലബ് അധികൃതരെ ഉദ്ധരിച്ച് നായ പോർചുഗീസ് ദിനപത്രമായ റെക്കോർഡ് റിപ്പോർട്ട് ചെയ്തു. മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ക്ലബ് വഹിക്കും. പോർചുഗീസുകാരനുമായി ലിവർപൂൾ അഞ്ചുവർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. അഞ്ചുവർഷത്തെ കരാറിൽ രണ്ടുവർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ചൊവ്വാഴ്ച ജോട്ടയുടെ ദാരുണ മരണം. ജോട്ടയും പോർചുഗലിലെ പ്രൊഫഷനൽ ഫുട്ബാൾ താരമായ സഹോദരൻ ആന്ദ്രേ സിൽവയും വടക്ക്‌ പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ്‌ മരിച്ചത്‌. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു അപകടം. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ ടയർ പൊട്ടി നിയന്ത്രണംവിട്ട് തീപിടിക്കുകയായിരുന്നു. 2022ലാണ്…

Read More

പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസ്റുമായി കരാർ പുതുക്കിയത്. ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയത്. ഇത്തവണയെങ്കിലും ടീമിന് ഒരു കിരീടം നേടിക്കൊടുക്കണമെന്ന അതിയായ ആഗ്രഹത്തിലാണ് താരം. അതിനായി ടീമിനെ അടിമുടി പുതുക്കി പണിയാനുള്ള തയാറെടുപ്പിലാണ് ക്രിസ്റ്റ്യാനോ. ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലി നസ്റിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മാർട്ടിനെല്ലി വേണ്ടെന്ന നിലപാടാണ് ക്രിസ്റ്റ്യാനോക്ക്, പകരം റയലിന്‍റെ ബ്രസീൽ സൂപ്പർതാരം റോഡ്രിഗോയെ ടീമിലെത്തിക്കണമെന്നാണ് താരത്തിന്‍റെ ആഗ്രഹം. സൗദി പ്രോ ലീഗിനും അൽ നസ്റിനും കൂടുതൽ യോജിക്കുന്നത് ബ്രസീൽ താരമെന്നാണ് ക്രിസ്റ്റ്യാനോയടെ പക്ഷം. നസ്റിൽ വിങ്ങറുടെ അഭാവം റോഡ്രിഗോയിലൂടെ പരിഹരിക്കാനാകുമെന്നാണ് താരം വിശ്വസിക്കുന്നത്. നിലവിൽ ക്ലബിന്‍റെ കൊളംബിയൻ മുന്നേറ്റതാരം ജോൺ ഡുറാൻ വായ്പാടിസ്ഥാനത്തിൽ തുർക്കി ക്ലബ് ഫെനെർബാഷെക്കുവേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു ടീമിന് മുന്നേറ്റനിര ശക്തിപ്പെടുത്തേണ്ടതുണ്ട്. ലിവർപൂൾ താരം ലൂയിസ് ഡയസിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സൗദി ക്ലബ്…

Read More

ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ ബയേൺ മ്യൂണിക്കിന്‍റെ ജമാല്‍ മുസിയാലക്ക് മെസേജ് അയച്ച് പി.എസ്.ജി ഗോൾകീപ്പർ ജിയാൻലൂയി ഡൊണ്ണരുമ്മ. കഴിഞ്ഞ ദിവസം പി.എസ്.ജിക്കെതിരെ നടന്ന ക്വാർട്ടർ മത്സരത്തിനിടെയാണ് മുസിയാലക്ക് പരിക്കേറ്റത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിനിടെയാണ് സംഭവം. പെനാല്‍റ്റി ബോക്‌സില്‍നിന്ന് പന്ത് കൈക്കലാക്കാനുള്ള ശ്രമത്തിനിടെ മുസിയാല പി.എസ്.ജി ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലൊടിഞ്ഞ താരം വേദനകൊണ്ട് പുളഞ്ഞ് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പാഞ്ഞെത്തി താരത്തിന് ചികിത്സ നല്‍കി. പരിക്കേറ്റതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിരിക്കേറ്റ മുസിയാലയെ കണ്ട് തലയില്‍ കൈവെക്കുന്ന സഹതാരം ഹാരി കെയ്നെയും പി.എസ്.ജിയുടെ അഷ്റഫ് ഹക്കീമിയെയും ദൃശ്യങ്ങളിൽ കാണാം. ഡൊണ്ണരുമ്മ കൈകൊണ്ട് മുഖം മറച്ച് വിഷമത്തോടെ ഗ്രൗണ്ടിൽ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൈതാനത്തുനിന്ന് താരത്തെ സ്ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കണങ്കാലിന് ഗുരുതര പരിക്കേറ്റ താരത്തിന് ആറുമാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മുൻ എ.സി മിലാൻ താരമായ ഡൊണ്ണരുമ്മ…

Read More

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ വമ്പൻ പോരാട്ടം. സെമി ചിത്രം തെളിഞ്ഞപ്പോൾ നാലു ടീമുകളിൽ മൂന്നെണ്ണവും യൂറോപ്പിൽനിന്നുള്ളവരാണ് -യൂറോപ്യൻ ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി), സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ഇംഗ്ലീഷ് ക്ലബ് ചെൽസി. ബ്രസീൽ ക്ലബ് ഫ്ലുമിനൻസാണ് നാലാമത്തെ ടീം. ഈമാസം ഒമ്പതിന് നടക്കുന്ന ആദ്യ സെമിയിൽ ഫ്ലുമിനൻസ് ചെൽസിയെയും പത്തിന് നടക്കുന്ന രണ്ടാം സെമിയിൽ പി.എസ്.ജി റയൽ മഡ്രിഡിനെയും നേരിടും. എംബാപ്പെ തന്‍റെ പഴയ ക്ലബിനെതിരെ കളിക്കാനിറങ്ങുമെന്ന പ്രത്യേകതയുമുണ്ട്. പി.എസ്.ജിയിൽനിന്നാണ് ഫ്രഞ്ച് സ്ട്രൈക്കർ റയലിലെത്തിയത്. ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ ഒമ്പതു പേരിലേക്ക് ചുരുങ്ങിയിട്ടും പതറാതെ പി.എസ്.ജി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചുകയറിയത്. ജർമൻ സൂപ്പർ താരം ജമാൽ മുസിയാല ഗുരുതര പരിക്കേറ്റ് മടങ്ങിയ കളിയിൽ പി.എസ്.ജിക്കായി ഡിസയർ ഡൂവെയും ഉസ്മാനെ ഡെംബലെയും സ്കോർ ചെയ്തു. കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും ജർമൻ അതികായർ വല കുലുക്കാനാകാതെ മടങ്ങി. A Parisian reunion in the #FIFACWC…

Read More

ലയണൽ മെസിയുടെ തകർപ്പൻ സോളോ ഗോളുകളുടെ കരുത്തിൽ മോൺട്രേയിലിനെതിരെ ഇന്റർമയാമിക്ക് 4-1ന്റെ ജയം. ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് ഇന്റർമയാമിയുടെ തിരിച്ചു വരവ്. രണ്ടാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് മൊണ്ട്റിയാൽ വലകുലുക്കി. പ്രിൻസ് ഒവുസുവാണ് ഗോൾ നേടിയത്. എന്നാൽ, ആദ്യ പകുതിയിൽ തന്നെ മയാമി തിരിച്ചടിച്ചു. 33ാം മിനിറ്റിൽ ടാഡിയോ അലൈൻഡേ സമനില ഗോൾ നേടി. ബോക്സിന്റെ വലത് മൂലയിൽ നിന്ന് മെസി തൊടുത്തൊരു ഷോട്ട് പിഴവുകളില്ലാതെ വലയിലെത്തി. ഇതോടെ ആദ്യപകുതിയിൽഇൻർമയാമി 2-1ന്റെ ലീഡെടുത്തു. The greatest of all time 🐐 pic.twitter.com/gr4vRt7QHX— Inter Miami CF (@InterMiamiCF) July 6, 2025 രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ തന്നെ മയാമി ലീഡ് ഉയർത്തി. രണ്ട് മിനിറ്റിനകം തന്നെ മെസിയുടെ രണ്ടാം ഗോളും പിറന്നു. എട്ട് ഡിഫൻഡർമാരെ വെട്ടിച്ച് സോളോ റണ്ണിലൂടെ മെസ്സിയടിച്ച ഗോളിലൂടെ ഇന്റർ മയാമി 4-1ന് മുന്നിലെത്തി. ഇതോടെ…

Read More