ബാഴ്സലോണയുടെ റഫറി അഴിമതി: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്ന് ഫ്ലോറന്റീനോ പെരസ്
ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിൽ ബാഴ്സലോണയുമായി ബന്ധപ്പെട്ട റഫറി വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് രംഗത്തെത്തി.
“നെഗ്രെയ്‌റ കേസ് ഫുട്ബോളിലെ ഏറ്റവും വലിയ അഴിമതിയാണ്,” ഫ്ലോറന്റീനോ തന്റെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല എന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഗ്രെയ്‌റ കാലഘട്ടത്തിലെ അതേ റഫറിമാർ ഇപ്പോഴും സജീവമാണ്. അവർ ഇപ്പോഴും റഫറിയിംഗ് തുടരുന്നു എന്നത് അർത്ഥശൂന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രണ്ട് പതിറ്റാണ്ടോളം ബാഴ്സലോണ നെഗ്രെയ്‌റയുടെ സേവനങ്ങൾക്ക് പണം നൽകി, എന്നാൽ ആ റഫറിമാർ മൂന്നാം പതിറ്റാണ്ടിലും ഇപ്പോഴും സജീവമായി തുടരുന്നു,” ഫ്ലോറന്റീനോ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാഴ്സലോണയ്ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്ന റയൽ മാഡ്രിഡ്, നെഗ്രെയ്‌റ കേസിലെ അന്തിമ വിധി വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുകയാണ്.
