.group-card {
margin-bottom: 20px;
position: relative;
border: 2px solid transparent;
border-radius: 5px;
background: #f0f8ff;
display: flex;
align-items: center;
padding: 7px;
justify-content: space-between;
overflow: hidden;
}
@keyframes whatsapp-border-animation {
0% {
border-color: transparent;
}
50% {
border-color: #25d366;
}
100% {
border-color: transparent;
}
}
@keyframes telegram-border-animation {
0% {
border-color: transparent;
}
50% {
border-color: #004F7A;
}
100% {
border-color: transparent;
}
}
@keyframes facebook-border-animation {
0% {
border-color: transparent;
}
50% {
border-color: #E1306C;
}
100% {
border-color: transparent;
}
}
.seoquake-nofollow {
display: inline-flex;
align-items: center;
justify-content: center;
font-size: 1rem;
font-weight: bold;
text-decoration: none;
padding: 5px 20px;
border-radius: 2px;
flex-shrink: 0;
transition: all 0.3s ease-in-out;
color: white !important;
}
.seoquake-nofollow i {
margin-right: 5px;
}
.whatsapp-card .seoquake-nofollow {
background: #25d366;
}
.telegram-card .seoquake-nofollow {
background: #004F7A;
}
.facebook-card .seoquake-nofollow {
background: #2311F3;
}
.seoquake-nofollow:hover {
transform: scale(1.05);
}
ലിയണൽ മെസ്സിയുടെ ‘ഗോട്ട്’ (GOAT) ടൂറിന്റെ ഭാഗമായി കൊൽക്കത്ത സന്ദർശന വേളയിലുണ്ടായ വിവാദങ്ങളിൽ മൗനം വെടിഞ്ഞ് സംഘാടകൻ രംഗത്ത്. മെസ്സിയും ഇന്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ രാഷ്ട്രീയ നേതാക്കളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് അവരെ വളയുകയായിരുന്നു. ഇതിനെത്തുടർന്ന് സ്റ്റേഡിയത്തിലെത്തിയ കാണികൾക്ക് മെസ്സിയെ കാണാൻ പോലും അവസരം ലഭിച്ചില്ല.
മെസ്സിയെ ചുറ്റിയുള്ള തിരക്ക് നിയന്ത്രിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വലിയ തുക മുടക്കി ടിക്കറ്റെടുത്ത ആരാധകരുമായി സംസാരിക്കാൻ കഴിയാത്തതിലുള്ള അതൃപ്തി കാരണം മെസ്സി ഉടൻ തന്നെ മടങ്ങുകയും ചെയ്തു. മെസ്സി മടങ്ങിയതോടെ ആരാധകർ പ്രകോപിതരാവുകയും സ്റ്റേഡിയത്തിൽ അക്രമം അഴിച്ചുവിടുകയും ചെയ്തു. കാണികൾ കുപ്പികളും പോസ്റ്ററുകളും വലിച്ചെറിയുകയും കൂകിവിളിക്കുകയും ചെയ്തു.
Also Read: ലിയണൽ മെസ്സിക്കെതിരെ തട്ടിപ്പ് കേസ്: 7 ദശലക്ഷം ഡോളറിന്റെ കരാർ ലംഘിച്ചെന്ന് മിയാമി പ്രൊമോട്ടർ
‘ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യും’
സംഭവത്തിന് പിന്നാലെ സംഘാടകനായ ശതാബ്ദു ദത്തയെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. മെസ്സിയെ വളഞ്ഞുനിന്നവരിൽ മുൻ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രം സഹിതം ദത്ത സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ബിശ്വാസും തൃണമൂൽ കോൺഗ്രസും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
“അവിടെ വെച്ച് ഫോട്ടോ എടുക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ അധികാരം ഉപയോഗിച്ച് അദ്ദേഹം ഫോട്ടോകൾ എടുക്കുകയായിരുന്നു. ഇതിന് അദ്ദേഹം മറുപടി പറയേണ്ടി വരും,” ദത്ത വ്യക്തമാക്കി.
വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലായ ദത്ത 39 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജനുവരി 19-നാണ് ബിധാനഗർ കോടതിയിൽ നിന്ന് 10,000 രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം നേടിയത്. ഫേസ്ബുക്ക് സ്റ്റോറികളിൽ ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ബിശ്വാസിനെതിരെയാണ് ആരോപണങ്ങൾ എന്ന് വ്യക്തമാണ്.
“ഉടൻ തന്നെ പത്രസമ്മേളനം നടത്തും. എല്ലാം പുറത്തുകൊണ്ടുവരും. നിങ്ങൾ എന്റെ പരിപാടി അട്ടിമറിച്ചു. എന്നെ ഇരയാക്കി. എന്റെ മൂന്നു വർഷത്തെ കഠിനാധ്വാനം നിങ്ങൾ വെറുതെയാക്കി. ആരാധകരെ നിരാശരാക്കി. എന്നെ 38 ദിവസം ജയിലിലടച്ചു. ഇനി എന്റെ ഊഴമാണ്,” ദത്ത കുറിച്ചു.
“സത്യം മൗനം കൊണ്ട് മറച്ചുവെക്കാമെന്ന് അവർ കരുതി. എന്റെ ടീമിനെ നിർബന്ധിച്ച് ഗ്രൗണ്ട് ആക്സസ് കാർഡുകൾ കൈക്കലാക്കാൻ ശ്രമിച്ചു. അത് വിസമ്മതിച്ചപ്പോൾ പ്രവേശനം നിഷേധിച്ചു. എന്റെ ആളുകളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. ഭീഷണിപ്പെടുത്തലും നിയന്ത്രണങ്ങളും നടത്തി. അവരുടെ ആളുകൾ പരിപാടിയിൽ ഇടപെടുക മാത്രമല്ല, ബ്ലാക്ക് മെയിൽ ചെയ്യുകയും എല്ലാം തകർക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
