എൽ ക്ലാസിക്കോയ്ക്ക് മുൻപേ വിനീഷ്യസും സാബി അലോൺസോയും തമ്മിൽ തർക്കമുണ്ടായിരുന്നു: റിപ്പോർട്ട്


വിനീഷ്യസ് ജൂനിയറും സാബി അലോൺസോയും തമ്മിലുള്ള തർക്കം: റയൽ മാഡ്രിഡിൽ സംഭവിച്ചത് എന്ത്?

കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, എൽ ക്ലാസിക്കോ മത്സരത്തിനിടെ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ മൈതാനം വിട്ട സംഭവം പെട്ടെന്നുണ്ടായ ഒന്നല്ല. മത്സരത്തിന്റെ 73-ാം മിനിറ്റിൽ റോഡ്രിഗോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ, “എപ്പോഴും എന്നെയാണ് ലക്ഷ്യമിടുന്നത്, ഞാൻ ടീം വിടുകയാണ്”, “എന്നെയാണോ? നീ പോയി തുലയൂ” എന്ന് സാബി അലോൺസോയോട് വിനീഷ്യസ് ആക്രോശിച്ചിരുന്നു. എന്നാൽ ഇത് ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ തുടക്കമായിരുന്നില്ല.

ക്ലബ് വേൾഡ് കപ്പ് ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് മാധ്യമപ്രവർത്തകൻ പാക്കോ ഗോൺസാലസ് വെളിപ്പെടുത്തുന്നു. വിനീഷ്യസിനെ ഒഴിവാക്കി എംബാപ്പെ-ഗൊൺസാലോ സഖ്യത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലൈനപ്പാണ് അലോൺസോ പരീക്ഷിച്ചത്.

പിന്നീട് പരിക്കിനെത്തുടർന്ന് ലൈനപ്പിൽ മാറ്റം വരുത്തുകയും വിനീഷ്യസ് മത്സരത്തിൽ കളത്തിലിറങ്ങുകയും ചെയ്തെങ്കിലും, അലോൺസോയുടെ തീരുമാനം താരത്തിന്റെ മനസ്സിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.

എൽ ക്ലാസിക്കോയിലെ ഈ വാഗ്വാദം കോച്ചിന്റെ സ്ഥാനം നഷ്ടപ്പെടാൻ കാരണമാവുകയും അർബെലോയക്ക് വഴിതുറന്നു കൊടുക്കുകയും ചെയ്തു.

എങ്കിലും, സാബി അലോൺസോയ്ക്ക് പകരക്കാരനായി എത്തിയ അർബെലോയ്ക്ക് റയൽ മാഡ്രിഡിന്റെ പ്രകടനം മെച്ചപ്പെടുത്താനായില്ല. ലോസ് ബ്ലാങ്കോസ് തുടർച്ചയായ രണ്ടാം സീസണിലും ട്രോഫികളില്ലാതെ സീസൺ അവസാനിപ്പിക്കാനാണ് സാധ്യത.

© Madhyamam