ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ ഊട്ടിയുറപ്പിച്ച് ആഴ്സനലിന് ജയം. സണ്ടർലൻഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്സ് തോൽപിച്ചത്. മാർട്ടിൻ സുബിമെൻഡി (42), വിക്ടർ ഗ്യോകെറെസ് (66, 90+3) എന്നിവർ സ്കോർ ചെയ്തു.
മറ്റൊരു മത്സരത്തിൽ ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളിന് വോൾവ്സിനെ തകർത്തു. നീലപ്പടക്കായി കോൾ പാമർ ഹാട്രിക് നേടി. 13, 35 മിനിറ്റുകളിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച പാമർ 38ാം മിനിറ്റിലും ഗോൾ സ്വന്തമാക്കി.
ആസ്റ്റൻ വില്ലയെ 1-1ന് ബേൺമൗത്ത് തളച്ചപ്പോൾ ബേൺലിയെ 2-0ത്തിന് വെസ്റ്റ്ഹാമും ഫുൾഹാമിനെ 2-1നും എവർട്ടനും ന്യൂകാസിലിനെ 3-2ന് ബ്രെന്റ്ഫോഡും വീഴ്ത്തി. 25 മത്സരങ്ങളിൽ 56 പോയന്റുമായി ലീഡ് കൂട്ടി ആഴ്സനൽ. വില്ല (37) മൂന്നും ചെൽസി (43) അഞ്ചും സ്ഥാനങ്ങളിലാണ്.
