ഗുവാഹത്തി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് തുടർച്ചയായി പത്തോവർ ബാറ്റ് ചെയ്യാനാവില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ചാണ് ധോണി ബാറ്റിങ് പൊസിഷൻ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ധോണി ഒമ്പതാമതായി ബാറ്റ് ചെയ്യാനിറങ്ങിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മത്സരത്തിൽ ചെന്നൈ തോൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏഴാമതായാണ് ധോണി ഇറങ്ങിയത്. 25 പന്തിൽ ജയിക്കാനായി 54 റൺസ് വേണ്ട സമയത്ത് ധോണി ഇറങ്ങിയെങ്കിലും 11 പന്തിൽ 16 റൺസ് നേടാൻ മാത്രമാണ് അദ്ദേഹത്തിന് കഴിഞ്ഞത്. കളിയിൽ രാജസ്ഥാൻ ആറ് റൺസിന് തോറ്റിരുന്നു. ഇതിന് പിന്നാലെയായിരുന്നു ധോണിക്കെതിരെ വിമർശനം ശക്തമായത്.
ധോണിയുടെ മുട്ടുകാലിന് പരിക്കുണ്ട്. അതുകൊണ്ട് തുടർച്ചയായി അദ്ദേഹത്തിന് പത്തോവർകളിക്കാനാവില്ല. എന്നാൽ, ധോണിയുടെ നേതൃത്വത്തിന് ഞങ്ങൾ വലിയ പ്രധാന്യമാണ് നൽകുന്നത്. വിക്കറ്റ് കീപ്പിങ്ങിൽ ഉൾപ്പടെ മികച്ച പ്രകടനമാണ് ധോണി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പവർപ്ലേയിലെ മോശം ബാറ്റിങ്ങാണ് ചെന്നൈയുടെ പരാജയത്തിലേക്ക് നയിച്ചതെന്നും സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു. പവർപ്ലേയിൽ രാജസ്ഥാൻ 79 റൺസെടുത്തപ്പോൾ സി.എസ്.കെക്ക് 42 റൺസെടുക്കാനാണ് കഴിഞ്ഞത്. റിയാൻ പരാഗിന്റെ ക്യാചാണ് മത്സരത്തിൽ നിർണായകമായത്. ദുബൈ മികച്ച രീതിയിൽ ബാറ്റുവീശുമ്പോഴാണ് അവിസ്മരണീയമായ ക്യാച്ചലുടെ പരാഗ് ചെന്നൈ താരത്തെ പുറത്താക്കിയതെന്നും സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/wFbBGZL