Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്
    Football

    അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadMay 23, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! 
അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്
    Share
    Facebook Twitter Telegram WhatsApp

    മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലനത്തിനെത്തുന്ന ബ്രാൻഡൺ വില്യംസ് (ഫയൽ ചിത്രം)

    ലണ്ടൻ: അടുത്തിരിക്കുന്ന സഹയാത്രികയെ അമ്പരപ്പിക്കാനായി മണിക്കൂറിൽ 161 കിലോമീറ്ററിൽ കാറോടിച്ചതിന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധനിരയിലെ ഭാവിതാരമായി അറിയപ്പെട്ടിരുന്ന ബ്രാൻഡൺ വില്യംസാണ് അതിവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് 14 മാസം തടവിന് ശിക്ഷിക്കപ്പെട്ടത്.

    24കാരനായ വില്യംസ് തന്റെ ഓഡി എ​​ ത്രീ കാർ അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയത് 2023 ആഗസ്റ്റ് 20നായിരുന്നു. ചെഷയറിലെ ഹാൻഡ്ഫോർത്തിൽ വില്യംസ് ഓടിച്ച വാഹനം അമിതവേഗം കാരണം നിയ​ന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ഫോർഡ് ഫിയസ്റ്റ കാറുമായി കൂട്ടിയിടിച്ചു. ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളും കണക്കിലെടുത്താണ് ചെസ്റ്റർ ക്രൗൺ കോടതി താരത്തിനെതിരെ വിധി പുറപ്പെടുവിച്ചത്. വില്യംസിന് അപകടത്തിൽ സാരമല്ലാത്ത പരിക്കുകൾ പറ്റിയിരുന്നു.

    Ex United left-back Brandon Williams has been spared prison after driving at almost 100mph and crashing his Audi A3 near Wilmslow

    He’s currently without a club and back in training hoping to earn a contract this summer, the court was told 👀

    Will he get back to the top? pic.twitter.com/w1M7tnHsn7

    — ΛROUND THE GROUNDS (@ArndTheGrnds)
    May 23, 2025

    ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്ന വാഹനമാണ് താൻ ഓടിച്ചതെന്ന് താരം മൊഴി നൽകിയിട്ടുണ്ട്. തന്റെ അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ അതിശയിപ്പിക്കുന്നതിനായി നടത്തിയ ‘ഷോ ഓഫ്’ ആയിരുന്നു അമിതവേഗത്തിലുള്ള കാറോട്ടമെന്നും വില്യംസ് പൊലീസിനുമുമ്പാകെ സമ്മതിച്ചു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തില്ലെന്നത് ആശ്വാസമായെന്ന് പ്രൊസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.

    Read Also:  നെയ്മർ സാന്‍റോസിൽ തുടരും

    2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ അരങ്ങേറിയ ബ്രാൻഡൺ 2019ലാണ് സീനിയർ ടീമിൽ അംഗമാകുന്നത്. ഫുൾബാക്ക് പൊസിഷനിൽ കളിക്കുന്ന വില്യംസിനെ പ്രതിവർഷം 34 ലക്ഷം പൗണ്ട് (40 കോടി രൂപ) പ്രതിഫലത്തിലാണ് യുനൈറ്റഡ് ടീമിലെടുത്തത്. 2020ൽ താരവുമായി നാലു വർഷത്തെ കരാറിൽ ഒപ്പിട്ടെങ്കിലും അടുത്ത വർഷം വായ്പാടിസ്ഥാനത്തിൽ നോർവിച്ച് സിറ്റിക്ക് കൈമാറി. തുടർന്ന് 2023ൽ ഇപ്സ്‍വിച്ച് ടൗണിനും വായ്പാടിസ്ഥാനത്തിൽ കളിച്ചു. ഇംഗ്ലണ്ട് അണ്ടർ 20, അണ്ടർ 21 ടീമുകൾക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ, 18 മാസമായി താരം ബൂട്ടണിഞ്ഞിട്ടില്ല. മികവുറ്റ താരമായി മാറുമായിരുന്ന ബ്രാൻഡൺ  അച്ചടക്കമില്ലായ്മയും മറ്റുമായി കരിയർ കളഞ്ഞുകുളിക്കുന്ന അവസ്ഥയിലാണിപ്പോൾ. 

    14 മാസത്തെ ജയിൽ വാസം വിധിച്ചെങ്കിലും രണ്ടു വർഷത്തേക്ക് കോടതി അത് തടഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ 180 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനം ചെയ്താൽ ശിക്ഷയിൽ ഇളവ് ലഭിക്കും. ഈ കാലയളവിൽ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. മൂന്നു വർഷത്തേക്ക് വാഹനം ഓടിക്കുന്നതിൽനിന്നും കോടതി വില്യംസിനെ തടഞ്ഞിട്ടുണ്ട്. 

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  മെസ്സിക്ക് പിറന്നാൾ സമ്മാനം! ഇന്‍റർ മയാമി പ്രീ ക്വാർട്ടറിൽ; എതിരാളികൾ പി.എസ്.ജി
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഇതാണ് ആ ഗോൾ! കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഗോൾ തെരഞ്ഞെടുത്ത് മെസ്സി -വിഡിയോ
    Next Article പ്രീ​മി​യ​ർ ലീ​ഗി​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത ഉ​റ​പ്പി​ക്കാ​ൻ വീ​റു​റ്റ അ​ങ്ക​ങ്ങ​ൾ; ഓരോ ഗോളും നിർണായകം

    Related Posts

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    Latest

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025By Rizwan Abdul Rasheed

    ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ…

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.