Author: Rizwan Abdul Rasheed

2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഷെഡ്യൂൾ പുറത്ത് വിട്ടു. സീസൺ സെപ്റ്റംബർ 13-ന് വെള്ളിയാഴ്ച ആരംഭിക്കും. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി കരിരംഗനിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ മോഹൻ ബാഗാൻ സൂപ്പർ ജയന്റ്, ISL 2023-24 കപ്പ് വിജയികളായ മുംബൈ സിറ്റി എഫ്സി തമ്മിലാണ് ഏറ്റുമുട്ടൽ. സെപ്റ്റംബർ 14, ശനിയാഴ്ച ചെന്നൈയിൻ എഫ്സി ഒഡിഷ എഫ്സിയെയും, ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സിയെയും നേരിടും. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരെ ആണ്. സെപ്റ്റംബർ 15 ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് മത്സരം. സെപ്റ്റംബർ 19-ന് ബെംഗളൂരു എഫ്സിയും ഹൈദരാബാദ് എഫ്സിയും അവരുടെ ആദ്യ മത്സരം കളിക്കും. “ഹൈദരാബാദ് എഫ്സി-യുടെ മത്സര ഫിക്സറുകൾ അവരുടെ AIFF ക്ലബ് ലൈസൻസിങ് ക്ലിയർ ചെയ്തതിനെ ആശ്രയിച്ചായിരിക്കും,” ഒരു ISL മാധ്യമ പ്രസ്താവന പറഞ്ഞു. ഐ-ലീഗിൽ ഒന്നാം സ്ഥാനം നേടി ISL-ലേക്ക് പ്രമോഷൻ നേടിയ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബും…

Read More

പുലർച്ചെ നടന്ന മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യന്മാരായ എഫ്‌സി സിൻസിനാറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി. ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സി കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനാൽ ഇന്നലത്തെ മത്സരത്തിലും കളിക്കാനായില്ല. എന്നാൽ മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവർ മൈതാനത്ത് ഇറങ്ങി. ആദ്യ 30 സെക്കൻഡിനുള്ളിൽ തന്നെ സുവാരസ് സ്കോർ ചെയ്തു. പെനൽറ്റി ഏരിയയിൽ ലഭിച്ച ബോൾ ഗോൾ വലയിലേക്ക് ആക്കുകയായിരുന്നു. അഞ്ച് മിനിറ്റുകൾക്കു ശേഷം, മാറ്റിയസ് റോജാസുമായി യോജിച്ച് സുവാരസ് നേടി മത്സരത്തിലെ രണ്ടാം ഗോളും നേടി. സിൻസിനാറ്റിയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. സിൻസിനാറ്റിയുടെ 17 ഷോട്ടുകളിൽ അതിൽ 8 എണ്ണവും ടാർഗെറ്റിലായിരുന്നു. അതേസമയം, ഇന്റർ മിയാമിക്ക് ഗോൾ വലയിലേക്ക് അഞ്ച് ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ മൂന്ന് എണ്ണം ടാർഗെറ്റിലായിരുന്നു. ഈ വിജയത്തോടെ…

Read More

മാഞ്ചസ്റ്റർ സിറ്റിയ്ക്ക് എതിരെയുള്ള ധനകാര്യ നിയമ ലംഘന കേസിനെ (FFP) കുറിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നതായും ഗ്വാർഡിയോള കൂട്ടിച്ചേർത്തു. 2009 മുതൽ 2018 വരെയുള്ള പത്തു വർഷത്തോളം FFP വ്യവസ്ഥ ലംഘിച്ചുവെന്ന 115 ആരോപണങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. എന്നാൽ, ക്ലബ്ബ് ഇവയെല്ലാം നിഷേധിച്ചിരുന്നു. സെപ്റ്റംബർ 15 ന് ശേഷം വിചാരണ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയർ ലീഗ് ചെയർമാൻ റിച്ചാഡ് മാസ്റ്റേഴ്സ് വിചാരണയ്ക്ക് തീയതി നിശ്ചയിച്ചത്. “ഇത് ഉടൻ തന്നെ ആരംഭിക്കുമെന്നതിൽ ഞാൻ സന്തുഷ്ടനാണ്, അത് ഉടൻ തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ക്ലബ്ബിനും മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും ശിക്ഷയ്ക്കായി കാത്തിരിക്കാത്ത എല്ലാവർക്കും ഇത് ഗുണം ചെയ്യും,” ഗ്വാർഡിയോള പറഞ്ഞു. ഇപിസിച്ചിനെതിരെയുള്ള മത്സരത്തിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ ആയിരിന്നു ഗ്വാർഡിയോളയുടെ പ്രതികരണം. മത്സരത്തിൽ ഇപ്സ്വിച്ചിനെതിരെ…

Read More

എത്തിഹാദ് മൈതാനത്ത് നടന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിൽ പുതുതായി പ്രീമിയർ ലീഗിലേക്ക് വന്ന ഇപ്സ്വിച്ചിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഏഴാം മിനിട്ടിൽ സ്മോഡിക്സിന്റെ ഗോളിലൂടെ ഇപ്സ്വിച്ചാണ് ആദ്യം ലീഡ് ചെയ്തത്. എന്നാൽ പിന്നീട് പത്ത് മിനിറ്റിനുള്ളിൽ കെവിൻ ഡി ബ്രൂയ്ൻ ഒരു ഗോളും ഹാലാൻഡ് രണ്ട് ഗോളുകളും നൽകി സിറ്റി സ്‌കോർ 3-1 എന്ന നിലയിൽ എത്തിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ അരിജാനെറ്റ് മുറിക് ഇപ്സ്വിച്ചിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ചില പിഴവുകൾ വരുത്തി. രണ്ടാം പകുതിയുടെ അവസാനത്തോടെ 88 ആം മിനിറ്റിൽ എർലിംഗ് ഹാലാൻഡ് സീസണിലെ തന്റെ ആദ്യ ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ, രണ്ട് കളികളിൽ നിന്നായി നാല് ഗോളുകൾ നേടി ഗോൾ വേട്ടയിൽ ഒന്നാമതാണ് ഹാലാൻഡ്. Manchester City – Ipswich – 4:1Goals: Haaland 12, 16, 88, De Bruyne 14 – Szmodics 7.

Read More

പ്രീമിയർ ലീഗ് രണ്ടാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണിനോട് 2-1 ഗോളുകൾക്ക് പരാജയപ്പെട്ടു. അവസാന നിമിഷങ്ങളിലെ ഗോൾ ആണ് യുണൈറ്റഡിനെ തോൽവിയിലാക്കിയത്. ഡാനി വെൽബെക്കിന്റെ ഗോളാണ് ആദ്യ പകുതിയിൽ ബ്രൈറ്റണ് ലീഡ് നൽകിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അമാദ് ഡിയാലോ രണ്ടാം പകുതിയിൽ സമനില ഗോൾ നേടി. മത്സരം ഡ്രോയിൽ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് ബ്രൈറ്റൺ നിർണായക ഗോൾ നേടിയത്. സൈമൺ അഡിംഗ്രയുടെ പന്ത് പെഡ്രോയുടെ ഹെഡറിലൂടെ വലയിലെത്തി. 69 ആം മിനിറ്റിൽ യുണൈറ്റഡിന് സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ അലക്സാണ്ട്രോ ഗർണാച്ചോയുടെ ഷോട്ട് ജോഷ്വ സിർക്‌സീയ്ക്ക് തട്ടി വലയിലെത്തി, പക്ഷെ, VAR ഗോൾ അനുവദിച്ചില്ല. 31 കാരനായ ഹ്യൂർസെലർ രണ്ട് വിജയങ്ങൾ നേടി ബ്രൈറ്റണിനെ താൽക്കാലികമായി സ്റ്റാൻഡിംഗ്സിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. 2022-23 സീസൺ മുതൽ അധിക സമയത്ത് ഗോൾ വഴങ്ങി യുണൈറ്റഡ് തോറ്റത് ഇത് ആറാം തവണയാണ്. പ്രീമിയർ ലീഗിൽ ഈ കാലയളവിൽ മറ്റൊരു ടീമും ഇത്ര തവണ അത്തരത്തിൽ തോറ്റിട്ടില്ല.

Read More

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2024-25 സീസണിലേക്ക് മൊഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ് (MSC) പുതിയ അംഗമായി ചേരും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ക്ലബുകളിൽ ഒന്നായ മൊഹമ്മദൻസ് എസ്‌സി, ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിര ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കും. ഇതോടെ, ISL-ലെ ക്ലബ്ബുകളുടെ എണ്ണം 13 ആകും. 2023-24 ഐ-ലീഗ് ടൈറ്റിൽ നേടിയതിനെ തുടർന്നാണ് മൊഹമ്മദൻസിന് ഈ പ്രമോഷൻ ലഭിക്കുന്നത്. പഞ്ചാബ് എഫ്‌സിക്ക് ശേഷം ISL-ലേക്ക് പ്രമോഷൻ നേടുന്ന രണ്ടാമത്തെ ക്ലബ്ബാണ് മൊഹമ്മഡൻ എസ്‌സി. A New Era Begins! ⚫⚪From the heart of Kolkata to the grand stage of the @IndSuperLeague, we’ve come a long way together! 🏆✨ With 133 years of rich history, passion, and unwavering support, Mohammedan Sporting Club is ready to write the next chapter. #MohammedanInISL pic.twitter.com/ja1mXk7L66— Mohammedan…

Read More

സൗദി അറേബ്യയിലെ ഫുട്ബോൾ ക്ലബ്ബുകൾ ലോകത്തെ മികച്ച ഫുട്ബോൾ താരങ്ങളെ ആകർഷിക്കുന്നതിൽ വലിയ പുരോഗതി നേടിയതായി കാണാം. ക്രിസ്റ്റിയാനോ റൊണാൾഡോ അൽ-നസ്റിനെ തിരഞ്ഞെടുത്തതിന് ശേഷം നെയ്മർ, കരിം ബെൻസെമ, സാഡിയോ മാനെ, ജോർദാൻ ഹെൻഡേഴ്സൺ തുടങ്ങിയ താരങ്ങൾ മധ്യേഷ്യയിലേക്കു കുടിയേറിയിട്ടുണ്ട്. എന്നാൽ ഇവിടെ സൗദി നിർത്തുന്നില്ല. സ്പോർട് ബൈബിൾ പ്രകാരം അൽ-നസ്ർ അവരുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി രണ്ട് പുതിയ താരങ്ങളെ കൊണ്ട് വരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. മുൻ റയൽ മാഡ്രിഡ് പ്രതിരോധ നിര താരം സെർജിയോ റാമോസ് ആണ് അവരുടെ ആദ്യ ലക്ഷ്യം. സാന്റിയാഗോ ബെർണബ്യുവിൽ നിന്ന് പുറപ്പെട്ടതിന് ശേഷം സ്പാനിഷ് താരം പാരീസ് സെയിന്റ്-ജർമെയിനിൽ ചേർന്നു. അവിടെ ലയണൽ മെസി, കിലിയൻ മ്പപ്പെ, നെയ്മർ എന്നിവരുടെ കൂടെ കളിച്ചു. പിന്നീട് അദ്ദേഹം തന്റെ ബാല്യകാല ക്ലബ്ബായ സെവില്ലയിലേക്ക് മടങ്ങി. ഇപ്പോൾ റാമോസ് ഒരു സ്വതന്ത്ര ഏജന്റാണ്. ട്രാൻസ്ഫർമാർക്കിന്റെ അനുസരിച്ച് അദ്ദേഹത്തിന്റെ കരാറിന് €2.5 മില്ല്യൺ വിലയുണ്ട്. സ്പാനിഷ് താരം സൗദി…

Read More

ലണ്ടൻ: റിയൽ സൊസൈഡാഡ് മിഡ്ഫീൽഡർ മൈക്കൽ മെറിനോയെ 32.6 മില്യൺ പൗണ്ടിന് ഏറ്റെടുക്കാൻ ഒരുങ്ങി ആഴ്‌സണൽ. യൂറോ 2024-ൽ സ്പെയിൻ ചാമ്പ്യൻഷിപ്പ് നേടിയ സ്പെയിൻ ദേശീയ ടീമിന്റെ ഭാഗമായ മെറിനോ, ക്വാർട്ടർഫൈനലിൽ ജർമ്മനിയെതിരെ അവസാന നിമിഷങ്ങളിൽ വിജയഗോൾ നേടിയിരുന്നു. ഇറ്റലി പ്രതിരോധ നിര താരം റിക്‌കാർഡോ കാലഫിയോറി, സ്പെയിൻ ഗോൾകീപ്പർ ഡേവിഡ് റായ എന്നിവരെ ഏറ്റെടുത്തതിന് ശേഷം മെറിനോ ആഴ്‌സെനലിന്റെ മൂന്നാമത്തെ സൈനിങ്ങാണ്. മെറിനോ, ഡെക്‌ലാൻ റൈസിനൊപ്പം മധ്യനിരയിൽ പ്രവർത്തിക്കും. റൈസ്, ജോർജിഞ്ഞോ, തോമസ് പാർട്ടി, മാർട്ടിൻ ഓഡെഗാർഡ് എന്നിവരോട് മത്സരിക്കാൻ മെറിനോ ആഴ്‌സെനലിന് മറ്റൊരു ഓപ്ഷൻ നൽകും. മെറിനോയ്ക്ക് പ്രീമിയർ ലീഗ് അനുഭവമുണ്ട്. ന്യൂകാസിൽ യുണൈറ്റഡിൽ ഒരു വർഷം ചെലവഴിച്ച ശേഷം 2018-ൽ റിയൽ സൊസൈഡാഡിൽ എത്തി. 2019-20 സീസണിൽ റിയൽ മാഡ്രിഡ് വായ്പയ്‌ക്കെത്തിയ ഓഡെഗാർഡിനൊപ്പം റിയൽ സൊസൈഡാഡിൽ കളിച്ചു.

Read More

മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുൻ വിവാദ താരം മേസൺ ഗ്രീൻവുഡ് തന്റെ പൗരത്വം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഫ്രഞ്ച് ടീം മാർസെയിലിനായി കളിക്കുന്ന ഗ്രീൻവുഡ് ജമൈക്കൻ ദേശീയ ടീമിൽ ചേരുന്നതിനെക്കുറിച്ച് ജമൈക്കൻ ഫുട്ബോൾ ഫെഡറേഷൻ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജമൈക്ക ആദ്യമായി ഗ്രീൻവുഡിനെ പൗരത്വം മാറ്റാൻ ക്ഷണിച്ചിരുന്നുവെങ്കിലും അന്ന് അദ്ദേഹം നിരസിച്ചിരുന്നു. എന്നാൽ, ഈ മാസം സ്റ്റീവ് മക്ലാരൻ ജമൈക്കയുടെ പരിശീലകനായി നിയമിക്കപ്പെട്ടതിന് ശേഷമാണ് ഗ്രീൻവുഡ് തന്റെ തീരുമാനം മാറ്റാനുള്ള കൂടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കോച്ചിംഗ് സ്റ്റാഫിൽ മക്ലാരൻ പരിചയമുള്ളതിനാൽ ആണ് ഗ്രീൻവുഡിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കാനുള്ള പ്രധാന കാരണം. 22 കാരനായ ഗ്രീൻവുഡ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ ആണ് ജനിച്ചത്. ഗ്രീൻവുഡിന് തന്റെ മാതാപിതാക്കൾ വഴി ജമൈക്കയെ പ്രതിനിധീപിക്കാൻ അർഹതയുണ്ട്. ഇംഗ്ലണ്ടിലായി കളിച്ചിട്ടുണ്ടെങ്കിലും ഫിഫ നിയമങ്ങൾ അനുസരിച്ച് അദ്ദേഹത്തിന് പൗരത്വം മാറ്റാൻ കഴിയും.

Read More

ബെൽജിയൻ താരം ലുക്കാകുവിനെ നാപ്പോളിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ചെൽസി സമ്മതിച്ചിരിക്കുന്നു. 30 മില്യൺ യൂറോക്കാണ് ചെൽസിയിൽ നിന്ന് നാപോളിയിലേക്ക് എത്തുന്നത്. കൂടാതെ, ട്രാൻസ്ഫറിന്റെ ഭാഗമായി നാപ്പോളി ചെൽസിക്ക് €15 മില്യൺ യൂറോ വരെയുള്ള അഡ്-ഓണുകൾ നൽകും. മൂന്ന് വർഷത്തേക്ക് ആയിരിക്കും കരാർ. നാപ്പോളി സ്പോർട്ടിംഗ് ഡയറക്ടർ ജിയോവാനി മന്ന ചെൽസി ഡയറക്ടർമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഈ ആഴ്ചയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. വെള്ളിയാഴ്ചയാണ് ആദ്യമായി നാപ്പോളി €30 മില്യണ് മുകളിലുള്ള ഒരു ഓഫർ നൽകാൻ തയ്യാറായത്. 🚨🔵 Romelu Lukaku to Napoli, here we go! Verbal agreement in place between clubs.Chelsea accept €30m fixed fee plus add-ons up to €15m for €45m potential package.Permanent transfer brokered by Ali Barat for Epic Sports.Lukaku will sign 3 year deal at Napoli until 2027. pic.twitter.com/Hc0pm21qZl—…

Read More