സാവോപോളോ: പാരിസ് ഒളിമ്പിക്സിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സ്ട്രൈക്കർ മാർത്തയെ തിരിച്ചുവിളിച്ച് ബ്രസീൽ ടീം. കോപ അമേരിക്കക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള സംഘത്തിൽ 39കാരിയെ പരിശീലകൻ ആർതർ ഏലിയസ് ഉൾപ്പെടുത്തി. ഒളിമ്പിക്സിലെ മൂന്നാം വെള്ളി മെഡൽ നേട്ടത്തോടെയാണ് ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററായ മാർത്ത കളമൊഴിഞ്ഞത്. എന്നാൽ, നാഷനൽ വിമൻ സോക്കർ ലീഗിൽ ഒർലാൻഡോ പ്രൈഡിന് വേണ്ടി കളിക്കുന്ന താരം രണ്ടു വർഷത്തേക്കുകൂടി കരാർ നീട്ടിയിരുന്നു. മേയ് 30നും ജൂൺ രണ്ടിനും ജപ്പാനെതിരെയാണ് സൗഹൃദ മത്സരങ്ങൾ. തുടർന്ന് ജൂലൈ 12ന് എക്വഡോറിൽ തുടങ്ങുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ടീം പ്രഖ്യാപിക്കും. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാർ. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
Author: Rizwan
മാനോജ് മാർക്കോസ്മലപ്പുറം: കേരള പ്രീമിയർ ലീഗിൽ കളിച്ച മൂന്ന് ടീമുകൾക്കൊപ്പവും കിരീടം, ഈ സീസണിൽ കളിച്ച മൂന്ന് ടൂർണമെന്റുകളിലും ഫൈനൽ പ്രവേശനം, കാൽപന്തിന്റെ ചടുലതക്കൊപ്പം കളി ദൈവത്തിന്റെ കൈയൊപ്പുകൂടി പതിഞ്ഞ താരമാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയുടെ മാനോജ് മാർക്കോസ്. ഞായറാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കെ.പി.എൽ ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തതും ഈ പ്രതിരോധതാരത്തെയാണ്. കലാശ പോരാട്ടമുൾപ്പെടെ മൂന്ന് മത്സരങ്ങളിലാണ് മനോജ് കളിയിലെ താരമായത്. പ്രതിരോധതാരമായിട്ടും രണ്ടുതവണ എതിർടീമിന്റെ വല കുലുക്കി. ടൂർണമെന്റിലെ ഈ മിന്നും പ്രകടനമാണ് മികച്ച പ്രതിരോധതാരത്തിനുള്ള പുരസ്കാരത്തിലേക്കും വഴിതുറന്നത്. തിരുവനന്തപുരത്തിന്റെ ഫുട്ബാൾ ഫാക്ടറി എന്ന വിളിപ്പേരുള്ള പൊഴിയൂരിലെ പരുത്തിയൂരാണ് മനോജിന്റെ സ്വദേശം. അവിടെയുള്ള കടപ്പുറത്തെ മണൽ പരപ്പിൽ പന്ത് തട്ടിയാണ് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. മത്സ്യത്തൊഴിലാളിയായ മാർക്കോസിന്റെയും വീട്ടമ്മയായ ഡേവിൾസ് മേരിയുടെയും അഞ്ച് മക്കളിൽ നാലാമനാണ് മനോജ്. സന്തോഷ് ട്രോഫി ഗ്രാമമെന്ന ഖ്യാതി നേടിയ പൊഴിയൂരിലെ മറ്റു കുട്ടികളെപോലെ മനോജിനും…
ബാഴ്സലോണ: ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും തന്‍റെ ഫുട്ബാൾ കരിയറിനെ ഏറെ സ്വാധീനിച്ചതായി ബാഴ്സലോണ സൂപ്പർതാരം റാഫീഞ്ഞ. എന്നാൽ, ഈ ബ്രസീൽ താരത്തിന്‍റെ ആരാധനാപാത്രം ഇവരാരുമല്ല! വിഖ്യാത ബ്രസീലിയൻ ഫുട്ബാളറും 2002 ലോകകപ്പ് ജയിച്ച ടീമിൽ അംഗവുമായിരുന്ന റൊണാൾഡിഞ്ഞോയാണ് തന്‍റെ റോൾ മോഡലെന്ന് റാഫിഞ്ഞ പറയുന്നു. സീസണിൽ ബാഴ്സക്കായി മികച്ച ഫോമിലാണ് താരം പന്തുതട്ടുന്നത്. കഴിഞ്ഞദിവസം നടന്ന എൽ ക്ലാസിക്കോയിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ തകർത്ത് ലാ ലിഗയിൽ ബാഴ്സ കീരിടത്തിനരികിലാണ്. ‘ഫുട്ബാൾ കാണാൻ തുടങ്ങിയതു മുതൽ നെയ്മർ, ക്രിസ്റ്റ്യാനോ, മെസ്സി, അരിയൻ റോബൻ എന്നിവരായിരുന്നു എന്‍റെ ഇഷ്ടതാരങ്ങൾ. ഓരോ കളിക്കാരനിലും വ്യത്യസ്തമായ കാര്യങ്ങൾ ഞാൻ കണ്ടു. കരിയറിൽ അവർ വലിയ പ്രചോദനം നൽകി. എന്നാൽ, കുട്ടിക്കാലത്ത് ആകണമെന്ന് ആഗ്രഹിച്ച ഒരേയൊരു കളിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -റൊണാൾഡിഞ്ഞോ. ഞാൻ സ്കൂളിൽ പോകുമ്പോൾ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു, ഹെഡ്ബാൻഡ് ധരിക്കും, അദ്ദേഹത്തിന്‍റെ ചിത്രമുള്ള ഷർട്ടും. എന്‍റെ റോൾ മോഡൽ അദ്ദേഹമായിരുന്നു’…
ബാഴ്സലോണയും ഇന്‍റർ മിലാനും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം നിയന്ത്രിച്ച സിമോൺ മാർസിനായാക്കിന് ശിക്ഷ വിധിച്ച് യുവേഫ. മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഫിഫ വിലക്കി. മിലാനിന്‍റെ ഹോം ഗ്രൗണ്ടിൽ വെച്ച് ബാഴ്സയും ഇന്‍ററും ഏറ്റുമുട്ടിയ മത്സരത്തിൽ ഇന്‍റർ വിജയിച്ചിരുന്നു. ക്ലാസിക്ക് മത്സരമായി കണക്കാക്കാവുന്ന കളിയിൽ 4-3നായിരുന്നു ഇന്‍ററിന്‍റെ വിജയം. രണ്ട് ലെഗ്ഗിൽ നിന്നുമായി 7-6ന്‍റെ അഗ്രഗേറ്റ് സ്കോറിൽ ജയിച്ച് ഇന്‍റർ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. സെമി ഫൈനലിലെടുത്ത ഒരുപാട് തീരുമാനങ്ങൾ വിവാദപരമായിരുന്നു. ബാഴ്സലോണയെ ഇത് ചൊടിപ്പിച്ചിരുന്നു ഇതിന് ശേഷം അദ്ദേഹത്തിനെതിരെ ബാഴ്സ പരാതി നൽകുകയും ചെയ്തു. തൽഫലമായി, മാർസിനിയാക് യൂറോപ്പ ലീഗ് ഫൈനലിലോ കോൺഫറൻസ് ലീഗ് ഫൈനലിലോ പങ്കെടുക്കില്ല, യഥാക്രമം ഫെലിക്സ് സ്വയറെയും ഇർഫാൻ പെൽജ്‌റ്റോയെയും ആ മത്സരങ്ങളിൽ ഉൾപ്പെടുത്തും എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മാഡ്രിഡ്: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഈ സീസൺ അവസാനത്തോടെ റയൽവിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകും. ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം മെയ് 26 നാണ് 65 കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന് (സി.ബി.എഫ്) വേണ്ടി ഡീഗോ ഫെർണാണ്ടസ് നടത്തിയ ചർച്ചകളെ തുടർന്നാണ് റയൽ മാഡ്രിഡുമായി ഒത്തുതീർപ്പിലെത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ഡോറിവൽ ജൂനിയറിനെ മാർച്ച് മാസത്തിൽ പിരിച്ചുവിട്ടതിനെ തുടർന്നാണ് ആഞ്ചലോട്ടിയുടെ വരവ്. ജൂൺ ആറിന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീലിൻ്റെ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യ മത്സരം. റയലിന്റെ ഏറ്റവും വിജയകരമായ മാനേജർമാരിൽ ഒരാളായിരുന്നു ആഞ്ചലോട്ടി. 2021 മുതൽ അദ്ദേഹത്തിന് കീഴിൽ റയൽ രണ്ട് സീസണുകളിലായി 15 ട്രോഫികളാണ് നേടിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാ ലിഗയും ഉൾപ്പെടെ…
ബാഴ്സലോണ: എൽ ക്ലാസിക്കോയിൽ ബാഴ്സക്കു മുന്നിൽ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി റയൽ മഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ. ഫ്രഞ്ച് സൂപ്പർതാരം ഹാട്രിക് നേടിയ മത്സരത്തിൽ 3-4 എന്ന സ്കോറിനായിരുന്നു റയലിന്‍റെ തോൽവി. രണ്ട് ഗോളിന് മുന്നിൽനിന്ന ശേഷമാണ് നാലെണ്ണം തിരിച്ചുവാങ്ങി റയൽ കളി കൈവിട്ടത്. ജയത്തോടെ ബാഴ്സ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ടാമതുള്ള റയലിനേക്കാൾ ലീഡ് ഏഴാക്കി. 35 മത്സരങ്ങളിൽ ബാഴ്സക്ക് 82ഉം റയലിന് 75ഉം പോയന്റാണുള്ളത്. എംബാപ്പെയുടെ ഹാട്രിക് ഗോളോടെ സീസണിൽ (2024-25) റയലിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി താരത്തിന്‍റെ ഗോൾ നേട്ടം 38 ആയി. റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോഡും താരം സ്വന്തമാക്കി. 1992-93 സീസണിൽ ഇവാൻ സൊമൊരാന നേടിയ 37 ഗോളുകളെന്ന റെക്കോഡാണ് താരം മറികടന്നത്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡച്ച് മുൻതാരം വാൻ…
ക്ലബ് വിടുന്ന തോമസ് മ്യൂളർ ബയേൺ മ്യൂണിക്കിലെ സഹതാരങ്ങൾക്കൊപ്പം ബുണ്ടസ് ലിഗ കിരീടവുമായിമ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ കിരീടനേട്ടം സ്വന്തം തട്ടകത്തിലെ അവസാന മത്സരവും ജയിച്ച് ആഘോഷിച്ച് ബയേൺ മ്യൂണിക്. ബൊറൂസിയ മഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. അലയൻസ് അറീനയിൽ നടന്ന കളിയുടെ 31ാം മിനിറ്റിൽ ഹാരി കെയ്നിലൂടെ ആതിഥേയർ ലീഡെടുത്തു. ഈ സ്കോറിൽ കളി തീരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ 90ാം മിനിറ്റിൽ മൈക്കൽ ഒലീസ് രണ്ടാം ഗോൾ നേടി. സീസണോടെ ക്ലബ് വിടുന്ന തോമസ് മ്യൂളറാണ് ബയേണിനെ നയിച്ചത്. അവസാന ഹോം മത്സരത്തിൽ മ്യൂളർക്കും എറിക് ഡയറിനും ചാമ്പ്യന്മാർ യാത്രയയപ്പ് നൽകി. 33 കളികളിൽ 79 പോയന്റാണ് ടീമിനുള്ളത്. മേയ് 17ന് ഹോഫെൻഹെയ്മിനെതിരായ എവേ മത്സരം ബാക്കിയുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
കെ.പി.എൽ ജേതാക്കളായ മുത്തൂറ്റ് അക്കാദമി ടീം കിരീടവുമായി - ബിമൽ തമ്പികോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ജേതാക്കളായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിൽ 2-1ന് കേരള പൊലീസിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ജേതാക്കളായത്. എസ്. ദേവദത്തും കെ.ബി. അഭിത്തും മുത്തൂറ്റിന് സ്കോർ ചെയ്തു. സീസണിലെ അവസാന റൗണ്ട് മത്സരത്തിൽ 2-1ന് പൊലീസിനോടേറ്റ പരാജയത്തിന് മധുര പ്രതികാരം ചെയ്താണ് കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി പുതിയ ചരിത്രം കുറിച്ചത്. 23ാം മിനിറ്റിൽ മുത്തൂറ്റിന്റെ മുന്നേറ്റക്കാരായ ദേവദത്തിന്റെയും അർജുന്റെയും മിന്നൽ കുതിപ്പിന് ഭാഗ്യം ഒപ്പം ചേരാഞ്ഞതിനാൽ വല കുലുക്കാനാകാതെ കോർണർ കിക്ക് മാത്രമായി ചുരുങ്ങി. 44ാം മിനിറ്റിൽ പൊലീസ് ഡിഫൻഡർ സഫ്വാന്റെ മിസ് പാസ് മുത്തൂറ്റിന്റെ ഫോർവേഡ് ദേവദത്ത് പിടിച്ചെടുത്ത് പൊലീസ് ഗോൾകീപ്പർ മുഹമ്മദ് അസ്ഹറിന് തൊടാൻ പോലും അനുവദിക്കാതെ മനോഹരമായി ഗോളാക്കി. 54 ാം മിനിറ്റിൽ ഫാരിസിന്റെ…
ബാഴ്സലോണ: സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്ക് ഗോളുകൾക്കും റയൽ മാഡ്രിഡിനെ രക്ഷിക്കാനായില്ല. സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് (4-3) റയലിനെ വീഴ്ത്തി ബാഴ്സലോണ ലാ ലിഗ കിരീടം ഏറെ കുറേ ഉറപ്പിച്ചു. ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എറിക് ഗാർഷ്യ (19 മി.), ലാമീൻ യമാൽ (32 മി.), റഫീഞ്ഞ (34, 45 മി.) എന്നിവർ ബാഴ്സക്കായി ഗോൾ നേടിയപ്പോൾ റയലിന്റെ മറുപടി മൂന്നും എംബാപ്പെയുടെ വകയായിരുന്നു,. ബാഴ്സ കളിമുറ്റത്ത് അഞ്ചാം മിനിറ്റിൽ ആദ്യ ഗോളെത്തി. പെനാൽറ്റി വലയിലെത്തിച്ച് ഫ്രഞ്ച് സൂപർ സ്ട്രൈക്കർ എംബാപ്പെയാണ് അക്കൗണ്ട് തുറന്നത്. കളി കനപ്പിക്കാനുള്ള ബാഴ്സ നീക്കങ്ങൾക്കിടെ എംബാപ്പെ ഒരിക്കലൂടെ വല കുലുക്കി. തകർന്നുപോകുന്നതിന് പകരം ഇരട്ടി ഊർജവുമായി മൈതാനം നിറഞ്ഞ ആതിഥേയർ അഞ്ചു മിനിറ്റിനകം ഒരു ഗോൾ മടക്കി. ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ എറിക് ഗാർസിയയാണ് വല കുലുക്കിയത്. പിന്നെയെല്ലാം ബാഴ്സ മയമായിരുന്നു. 32ാം മിനിറ്റിൽ…
ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീണത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ടീമിന്‍റെ നാലാം തോൽവിയാണിത്. പരിക്കേറ്റതിനാൽ ലൂയിസ് സുവാരസില്ലാതെയാണ് മയാമി കളിക്കാനിറങ്ങിയത്. ബോംഗോകുഹ്ലെ ഹോങ്‌വാനെയിലൂടെ 32ാം മിനിറ്റിൽ മിനസോട്ടയാണ് ആദ്യം ലീഡെടുത്തത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ആന്റണി മാർക്കനിച്ചിലൂടെ ലീഡ് വർധിപ്പിച്ചു. ഇടവേളക്കുശേഷം മെസ്സി ഒരു ഗോൾ (48ാം മിനിറ്റിൽ) മടക്കി ടീമിന് പ്രതീക്ഷ നൽകി. 68ാം മിനിറ്റിൽ മാർസലോ വെഗാൻഡോ സെൽഫ് ഗോൾ വഴങ്ങിയത് മയാമിക്ക് തിരിച്ചടിയായി. അധികം വൈകാതെ റോബിൻ ലോഡ് മയാമിക്കായി വീണ്ടും വലകുലുക്കി. Conexión Alba-Messi para el primer gol de la tarde 💥 pic.twitter.com/FbHqnTY2xj— Inter Miami CF (@InterMiamiCF) May 10, 2025 നിലവിൽ മയാമി ലീഗിൽ നാലാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽനിന്ന് 21 പോയന്‍റ്. 12 മത്സരങ്ങളിൽനിന്ന്…