Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

ബാഴ്സലോണ: ലാ ലിഗയിൽ ചാമ്പ്യൻപട്ടം ഉറപ്പിച്ച് അവസാന ഹോം മത്സരത്തിനിറങ്ങിയ ബാഴ്സലോണക്ക് അടിതെറ്റി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിയ്യാറയലിനോട് തോൽവി വഴങ്ങുന്നത്. തോറ്റെങ്കിലും കിരീടം ചൂടിയതിന്റെ ആഘോഷം ഹോം മൈതാനത്ത് നടന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ അയോസ് പെരസിലൂടെ വിയ്യാ റയൽ മുന്നിലെത്തി (1-0). 38ാം മിനിറ്റിൽ ലമീൻ യമാലിലൂടെ ബാഴ്സ ഗോൾ മടക്കി (1-1). ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫെർമിൻ ലോപസിലൂടെ ബാഴ്സ ലീഡെടുത്തു (2-1). രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം വിയ്യാ റയൽ ഒപ്പമെത്തി. 50ാം മിനിറ്റിൽ സാൻറി കൊമസനയാണ് ഗോൾ നേടിയത്. 80ാം മിനിറ്റിൽ ടാജോൻ ബുക്കാനന്റെ ഗോളിലൂടെ വിയ്യാ റയൽ വീണ്ടും മുന്നിലെത്തുകയായിരുന്നു (3-2). കളിയുടെ എഴുപത് ശതമാനത്തിലധികം പന്ത് കൈവശം വെച്ച ബാഴ്സയുടെ ഗോളടക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് തോൽവി വഴങ്ങിയത്. കിരീടം ഉറപ്പിച്ച ബാഴ്സലോണ 37 മത്സരങ്ങളിൽ നിന്ന് 85 പോയിന്റാണുള്ളത്. ലീഗിലെ അവസാന മത്സരം ഈ മാസം 26ന് അത്ലറ്റിക്…

Read More

എഫ്.എ കപ്പ് കിരീടവുമായി ക്രിസ്റ്റൽ പാലസ് താരങ്ങൾ”നമ്മൾ ഫുട്ബോൾ കളിക്കാരെയും മാനേജർമാർരെയും സംബന്ധിച്ച് ഏറ്റവും വലിയ വിജയമെന്നത് ട്രോഫി ഉയർത്തുന്നതല്ല, മറിച്ച് ആയിരക്കണക്കിന് ആരാധകർക്ക് അവരുടെ ജീവിതത്തിൽ ഒരു നിമിഷം സമ്മാനിക്കാൻ കഴിയുന്നതാണ്. നമ്മുടെ ആരാധകർക്ക് വേണ്ടി നമ്മൾ അത് ചെയ്തുകഴിഞ്ഞു.” മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ട ശേഷം ക്രിസ്റ്റൽ പാലസ് മാനേജരായ ഒലിവർ ഗ്ലാസ്നർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 1905 ൽ സ്ഥാപിച്ച ക്ലബ്ബിന്‍റെ നീണ്ട 119 സംവത്സരങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ക്രിസ്റ്റൽ പാലസ് ആദ്യമായൊരു മേജർ ട്രോഫിയിൽ മുത്തമിട്ടിരിക്കുന്നു. എന്ത് കൊണ്ടൊരു കിരീടമില്ലെന്ന നൂറ്റാണ്ട് പഴക്കമുള്ള ചോദ്യത്തിന് കാലം തന്നെ ഉത്തരം നൽകിയിരിക്കുന്നു. അവർ ആഗ്രഹത്തെ പുൽകിയിരിക്കുന്നു. കഴുകൻമാരെന്ന വിളിപ്പേരുള്ളവരുടെ കണ്ണുകളിലെ തിളക്കം കാണാൻ വേണ്ടി മാത്രം ഉറക്കമിളച്ച പാതിരാവുകൾക്ക് അറുതിയായിരിക്കുന്നു. 1990 മെയ് 12 അന്ന് വെംബ്ലി സ്റ്റേഡിയത്തിൽ കളികാണാനെത്തിയത് 78000 പേർ. നവീകരണ പ്രവർത്തികൾ പൂർത്തിയായതിനാൽ വെംബ്ലിയിലെ…

Read More

ലണ്ടൻ: നീണ്ട 133 വർഷം എവർട്ടൺ ഫുട്ബാൾ ക്ലബ് താരങ്ങളുടെയും ആരാധകരുടെയും ആഹ്ലാദാരവങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയാവുകയും വിയർപ്പും രക്തവും കണ്ണീരും ഏറ്റുവാങ്ങുകയും ചെയ്ത ഗുഡിസൺ പാർക്കിനോട് വിടചൊല്ലി ടീം. പുതുതായി നിർമിച്ച ഹിൽ ഡിക്കിൻസൺ സ്റ്റേഡയമാവും അടുത്ത സീസൺ മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന ഹോം മാച്ചിൽ എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്റ്റണിനെ തോൽപിച്ചാണ് ഗുഡിസൺ പാർക്കിൽനിന്ന് എവർട്ടൺ ടീമിന്റെ പടിയിറക്കം. വെയിൻ റൂണി ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ ഗാലറിയിലിരിക്കവെ ഇലിമാൻ എൻഡിയ (6, 45+2) ഗോളുകൾ ആതിഥേയർക്ക് വിജയം സമ്മാനിച്ചു. “ശരിയായ രീതിയിൽ അവസാനിപ്പിക്കേണ്ടത് പ്രധാനമായിരുന്നു” -പരിശീലകൻ ഡേവിഡ് മോയസ് മത്സര ശേഷം പറഞ്ഞു. 37 മത്സരങ്ങളിൽ 45 പോയന്റുമായി 13ാമതാണ് എവർട്ടൻ. 12 പോയന്റുമായി 20ാം സ്ഥാനത്തുള്ള സതാംപ്റ്റൺ ഇതിനകം രണ്ടാം സീസണിലേക്ക് തരം താഴ്ത്തപ്പെട്ടു. 1892 മുതൽ എവർട്ടണിന്റെ ഹോം ഗ്രൗണ്ടാണ് ഗുഡിസൺ പാർക്ക്. ആകെ 2791 മത്സരങ്ങളിൽ പിറന്നത് 5372…

Read More

മലപ്പുറം: സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിൽ പതിവായ കൈയാങ്കളി അതിര് കടന്നുപോയിട്ട് കാലമേറെയായി. കളിക്കിടെ വീണ് കിടക്കുന്ന താരത്തിന്റെ നെഞ്ചത്ത് ചവിട്ടുക, ഫൗൾ വിളിച്ച റഫറിയെ ഓടിച്ചിട്ട് തല്ലുക തുടങ്ങിയ ക്രൂര ‘വിനോദങ്ങൾ’ സെവൻസ് കളിക്കളങ്ങളിൽ സ്ഥിരം കാഴ്ചയാണിപ്പോൾ. പേരിനൊരു അച്ചടക്ക നടപടിയെന്നതിൽ കവിഞ്ഞ് ശാശ്വതമായ ഒരു ഇടപെടലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. സെവൻസിൽ അതിരുവിടുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക. ഫുട്ബാൾ മത്സരത്തിനിടെ നടന്ന ഒരു കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ഇൻസ്റ്റഗ്രാമിൽ വിമർശന കുറിപ്പിട്ടിരിക്കുന്നത്. ഇതെന്ത് ഫുട്ബാളാണെന്ന് ചോദിച്ച താരം, ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ലെന്നും അടിയിൽ ഒരു ജീവൻ പൊലിഞ്ഞാൽ നഷ്ടപ്പെടുന്നത് ആർക്കാണെന്നും ചോദിക്കുന്നുണ്ട്. വല്ലതും സംഭവിച്ചു കഴിഞ്ഞതിന് ശേഷം വിലക്കേർപ്പെടുത്തിയിട്ടോ നടപടിയെടുത്തിട്ടോ എന്ത് കാര്യമെന്നും സെവൻസ് ഫുട്ബാൾ അധികാരികൾ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണമെന്നും തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂവെങ്കിലും കണ്ടുനിൽക്കാൻ വയ്യെന്നും അനസ് എടത്തൊടിക…

Read More

മലപ്പുറം: അർജന്റീനയും മെസ്സിയും കേരളത്തിൽ പന്തുതട്ടുമോ ഇല്ലയോ എന്ന വിവാദങ്ങൾ പുരോഗമിക്കവേ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും. ‘വരും വലൂലാ’ എന്നൊക്കെ മന്ത്രി ഇങ്ങനെ പറയുന്നത് സംസ്ഥാനത്തിന് തന്നെ മാനക്കേടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങൾ കുറച്ചൊക്കെ ആലോചിച്ചിട്ട് പറയേണ്ടതാണെന്നും ഇതിന്റെ ചിലവ് വഹിക്കാൻ കഴിഞ്ഞില്ലാന്ന് പറയുന്നത് നമുക്ക് തന്നെ ഒരു നാണക്കേടല്ലേയെന്നും ശരിയായ വിവരം ജനങ്ങളെ അറിയിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി പറഞ്ഞതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സാദിഖലി ശിഹാബ് തങ്ങളും കായികമന്ത്രിയെ ‘ട്രോളി’. ‘കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്. വരില്ലാന്ന് പറയാൻ പറ്റിലാന്നാണ് പറഞ്ഞത്. വരുമോ എന്നാണ് പറയേണ്ടത്’-എന്ന് സാദിഖലി ശിഹാബ് തങ്ങൾ തമാശ രൂപേണ മാധ്യമങ്ങളോട് പ്രതികരിച്ചു.  ലയണൽ മെസ്സിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്ത വന്നതോടെ മെസ്സി വരില്ലെന്ന് പറയാനാവില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന്…

Read More

അർജന്റീന ഫോർവേഡ് ഡി മരിയ പോർച്ചുഗൽ ക്ലബ് ബെനിഫിക്കയിൽ നിന്നും വിടപറയുന്നു. 2023ൽ യുവന്റസ് വിട്ടതിന് പിന്നാലെയാണ് ഡി മരിയ ബെനിഫിക്കക്കൊപ്പം ചേർന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈകാരിക കുറപ്പിലാണ് ബെനിഫിക്ക വിടുകയാണെന്ന സൂചനകൾ ഡി മരിയ നൽകിയത്. ഈ സീസണോടെ ക്ലബിൽ നിന്ന് ഡി മരിയ വിടപറയുമെന്നാണ് സൂചന. ഡി മരിയ കരിയറിന്റെ അവസാനത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗികമായി ഫുട്ബാളിൽ നിന്ന് വിരമിക്കുകയാണെന്ന് ഡി മരിയ അറിയിച്ചിട്ടില്ല. നേരത്തെ ലീഗിൽ പരിക്ക് മൂലം ഡി മരിയക്ക് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. എങ്കിലും ബെനിഫിക്കയു​ടെ മുന്നേറ്റത്തിലെ കുന്തമുനയായി ഇപ്പോഴും ഡി മരിയ തുടരുകയാണ്. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഡി മരിയ അഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കിയ പി.എസ്.ജി ടീമിലും അംഗമായിട്ടുണ്ട്. ഒളിമ്പിക് ഗോൾഡ് മെഡലിന് പുറമേ 2022 ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം അംഗമായി. തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി, റയൽ…

Read More

എഫ്.എ കപ്പുമായി ക്രിസ്റ്റൽ പാലസ് ടീംലണ്ടൻ: വീറുറ്റ പോരാട്ടങ്ങളുടെ ചരിത്രങ്ങളേറെ പിറന്ന വെംബ്ലിയുടെ മണ്ണിൽ അതിശയവിജയത്തിന്റെ ഒരു ക്രിസ്റ്റൽ ക്ലിയർ ചിത്രം. മാഞ്ചസ്റ്റർ സിറ്റിയെന്ന അതികായരെ വെംബ്ലിയിലെ കലാശക്കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ക്രിസ്റ്റൽ പാലസ് എഫ്.എ കപ്പ് ഫുട്ബാൾ കിരീടം ചൂടി. കളിചരിത്രത്തിലാദ്യമായി പാലസിനൊരു കിരീടനേട്ടം. 1905 മുതൽ കിരീടജയത്തിനായി കാത്തുകാത്തിരുന്ന പാലസിന്റെ സ്വപ്നങ്ങളിലേക്ക് 16-ാം മിനിറ്റിൽ എബെറെച്ചി എസെയുടെ ബൂട്ടിൽനിന്നായിരുന്നു വിധിനിർണായക ഗോൾ. മത്സരത്തിൽ അസാമാന്യമാംവിധം പിടിമുറുക്കിയിട്ടും ‘കൊട്ടാരസംഘ’ത്തിന്റെ കോട്ടകൊത്തളങ്ങൾ തകർക്കാൻ കഴിയാതെ സിറ്റി ഉഴറുന്ന കാഴ്ചയായിരുന്നു വെംബ്ലിയിൽ. ഗോളി ഡീൻ ഹെൻഡേഴ്സണിന്റെ അപാരമായ മെയ്‍വഴക്കവും മനസ്സാന്നിധ്യവുമാണ് കപ്പ് പാലസിലേക്കെത്തിച്ചത്. 79 ശതമാനം സമയത്തും പന്തിന്റെ നിയന്ത്രണം കാലിലൊതുക്കിയ സിറ്റി 23 ഷോട്ടുകൾ ക്രിസ്റ്റൽ പാലസ് വല ലക്ഷ്യമിട്ട് പായിച്ചിട്ടും ഫലമുണ്ടായില്ല. 𝐅𝐀 𝐂𝐔𝐏 𝐖𝐈𝐍𝐍𝐄𝐑𝐒Crystal Palace win their first ever major trophy 🏆@CPFC pic.twitter.com/ZzwA5buLQi— Premier League India (@PLforIndia) May 17,…

Read More

എമിലിയാനോ മാർട്ടിനെസ്ലണ്ടൻ: അർജന്റീനയുടെ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. സൗദി അറേബ്യൻ ലീഗിൽനിന്നും യൂറോപ്യൻ ക്ലബുകളിൽ നിന്നും വമ്പൻ ഓഫറുകൾ ലഭിച്ചതിനാലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ടീമായ ആസ്റ്റൺ വില്ലയിൽ നിന്ന് എമിലിയാനോ കൂടുമാറ്റത്തിനൊരുങ്ങുന്നത്. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ വിശ്വവിജയികളായ അർജന്റീന ടീമിലെ നിർണായക താരമായിരുന്നു എമിലിയാനോ മാർട്ടിനെസ്. ഫ്രാൻസിനെതിരായ കലാശക്കളിക്കൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ ചാമ്പ്യൻ പട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത് എമിയുടെ മനസ്സാന്നിധ്യവും അത്യുഗ്രൻ സേവുകളുമായിരുന്നു. വെള്ളിയാഴ്ച ടോട്ടൻഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചുകയറിയ മത്സരം വില്ല പാർക്കിൽ മാർട്ടിനെസിന്റെ അവസാനത്തേതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 37 കളികളിൽ 66 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ് ക്ലബ്. ഈമാസം 25ന് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുശെനറ്റഡിനെതിരെയാണ് പ്രീമിയർ ലീഗിൽ വില്ലയുടെ സീസണിലെ അവസാന മത്സരം. 2024 -25 വർഷത്തെ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമിലും എമിലിയാനോ മാർട്ടിനെസ് ഉണ്ടായിരുന്നു. ക്വാർട്ടർ ഫൈനൽ…

Read More

തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാർ കരാർ തുക അടക്കാത്തതിനാൽ ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാൻ അർജന്‍റീന ഫുട്ബാൾ ടീമും മെസ്സിയും വരില്ലെന്നായിരുന്നു വാർത്തകൾ. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി സ്പോൺസർമാർ നൽകേണ്ടിയിരുന്നത്. എന്നാൽ, തുക നൽകാതിരുന്നതോടെ, ഒക്ടോബറിൽ ചൈനയിൽ രണ്ടു മത്സരങ്ങൾ കളിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. ‘സംസ്ഥാന കായിക വകുപ്പാണ് അര്‍ജന്റീന ടീമുമായി ചര്‍ച്ച നടത്തിയത്. ഇത്രയും വലിയ പണംമുടക്കാൻ സർക്കാറിനെ നിലവിലെ അവസ്ഥ അനുവദിക്കുന്നില്ല. ടീമിനെ കൊണ്ടുവരാനുള്ള സ്പോൺസറെ കണ്ടെത്തുകയാണ് ആദ്യം സർക്കാർ ചെയ്തത്. രണ്ടു കമ്പനികളെയാണ് ഇതിനുവേണ്ടി നമ്മൾ തയാറാക്കിയത്. അതിൽ ആദ്യത്തെ ടീമിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചില്ല. രണ്ടാമതു വന്നത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്…

Read More

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ചെൽസിയോടും തോറ്റതോടെ യുനൈറ്റഡ് പതിനാറാം സ്ഥാനത്തേക്ക് വീണു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്‍റെ തോൽവി. യൂറോപ്പ ലീഗ് ഫൈനലിൽ ബുധനാഴ്ച ടോട്ടൻഹാമിനെ നേരിടാനിരിക്കെയാണ് യുനൈറ്റഡ് തോൽവി. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി. ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെ, നിലവിൽ 37 മത്സരങ്ങളിൽനിന്ന് 66 പോയന്‍റുമായി നാലാം സ്ഥാനത്താണ് നീലപ്പട. മൂന്നാമതുള്ള ന്യൂകാസിലിനും അഞ്ചാമതുള്ള ആസ്റ്റൺ വില്ലക്കും 66 പോയന്‍റാണ്. സ്പാനിഷ് താരം മാര്‍ക്ക് കുക്കുറെല്ലയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 71ാം മിനിറ്റിലായിരുന്നു ചെൽസിയുടെ വിജയഗോൾ. റീസ് ജെയിംസിന്റെ അസിസ്റ്റില്‍നിന്ന് കുക്കുറെല്ല ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ഹാരി മഗ്വയറിന്‍റെ കിടിലൻ വോളിയിലൂടെ യുനൈറ്റഡ് വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. ചെൽസി താരം ജെയിംസിന്‍റെ ഒരു ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ 62ാം മിനിറ്റിൽ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും വാര്‍ പരിശോധനയില്‍…

Read More