കൊല്ലം: കേരള ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളും മുൻ നായകനുമായ എ. നജിമുദ്ദീൻ (72) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. കൊല്ലം തേവള്ളി സ്വദേശിയാണ്. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയതിനു പിന്നിലെ ശിൽപികളിൽ ഒരാളാണ്. എട്ടു വര്‍ഷത്തോളം കേരളത്തിനും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനും ബൂട്ടുകെട്ടി. 1953ല്‍ തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972ല്‍ കേരള യൂനിവേഴ്‌സിറ്റി താരമായി കളിച്ചതോടെയാണ് കരിയർ മാറുന്നത്. 73ല്‍ ടൈറ്റാനിയത്തിനായി കളിക്കാനിറങ്ങി. 1973ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുമ്പോൾ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19കാരനായിരുന്നു. 1981 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 1975ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി. രാജ അവാര്‍ഡും സ്വന്തമാക്കി. 1979ലാണ് കേരളത്തിന്റെ ക്യാപ്റ്റനാകുന്നത്. 1977ല്‍ ഇന്ത്യക്കുവേണ്ടി സൗഹൃദമത്സരം കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരെയായിരുന്നു ദേശീയ ജഴ്സിയിൽ പന്തുതട്ടിയത്. 2009ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍…
Author: Rizwan
ബിൽബാവോ (സ്പെയിൻ): യുവേഫ യൂറോപ്പ ലീഗ് കിരീടം ടോട്ടനം ഹോട്സ്പറിന്. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ടോട്ടനം കിരീടമുയർത്തിയത്. 42-ാം മിനിറ്റിൽ ബ്രെനൻ ജോൺസണാണ് ടോട്ടനത്തിന്‍റെ വിജയഗോൾ നേടിയത്. കളിയുടെ മൂന്നിലൊന്ന് സമയവും പന്ത് കാലിലുണ്ടായിട്ടും ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകൾ തൊടുത്തിട്ടും യുണൈറ്റഡിന് ഗോൾ കണ്ടെത്താനായില്ല. അതേസമയം, ടോട്ടനത്തിന്‍റെ ഒരേയൊരു ഷോട്ട് വലയിൽ കയറുകയും ചെയ്തു. തുടക്കം മുതൽക്കേ പ്രതിരോധത്തിലൂന്നിയാണ് ടോട്ടനം കളിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി 42ാം മിനിറ്റിൽ ടോട്ടനത്തിന് ഗോൾ വീഴുകയായിരുന്നു. Tottenham win their first European trophy since 1984 🏆#UELfinal pic.twitter.com/NYtE5qNZSv— UEFA Europa League (@EuropaLeague) May 21, 2025 പേപ്പ് സാറിന്റെ ഇടത് വശത്തുനിന്നുള്ള ക്രോസ് ബ്രെനൻ ജോൺസൺ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ മത്സരത്തിൽ ടോട്ടനത്തിന് നിർണായക മേൽക്കൈ. രണ്ടാംപകുതിയിൽ യുണൈറ്റഡ് ഗോൾ മടക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. അധിക സമയത്ത് ലൂക് ഷായുടെ ഹെഡ്ഡർ ടോട്ടനം…
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യാത്രയയപ്പിൽ കെവിൻ ഡി ബ്രൂയിൻ കുടുംബത്തോടൊപ്പംലണ്ടൻ: ടീമിനൊപ്പം ബൂട്ടുകെട്ടിയ ഒരു പതിറ്റാണ്ടുകാലത്തിനിടെ ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടവും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയുമക്കം 16 കിരീടങ്ങൾ. ഇംഗ്ലീഷ് ലീഗിൽ എതിരാളികളില്ലാതെ മാഞ്ചസ്റ്റർ സിറ്റി മാത്രമായ നാളുകളിലെ രാജാവ് കെവിൻ ഡി ബ്രുയിൻ പടിയിറങ്ങുമ്പോൾ ഇത്തിഹാദ് മൈതാനം കണ്ണീരിലാണ്. ഇത് ദുഃഖദിനമാണെന്ന് കോച്ച് പെപ് ഗാർഡിയോള കണ്ണുനിറച്ച് പറയുന്നു. പരാജയങ്ങളുടെ പടുകുഴിയിൽ വീണുപോയ ഇടവേളക്കു ശേഷം ടീം വമ്പൻ തിരിച്ചുവരവുമായി പോയന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലേക്ക് കയറിയ സീസൺ അവസാനത്തിലാണ് ഡിബ്രുയിന്റെ പടിയിറക്കം. ബോൺമൗത്തിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോൾ ജയം ആഘോഷിച്ചായിരുന്നു താരം മൈതാനം വിട്ടത്. യൂറോപ്യൻ സോക്കറിൽ മാഞ്ചസ്റ്റർ സിറ്റിയും അതിലെ നെടുംതൂണായി ഡി ബ്രുയിനും മാത്രമായ സീസണുകളാണ് അരങ്ങൊഴിയുന്നത്. മെസ്സിക്കു ശേഷം താൻ കൂടെ കൂട്ടിയ ഏറ്റവും മികച്ചവനാണ് ടീം വിടുന്നതെന്ന് പെപ് പറയുന്നു. 2015 സെപ്റ്റംബറിൽ സിറ്റി ജഴ്സിയിൽ അരങ്ങേറിയത് മുതൽ…
പിതാവിന്റെ വഴിയേ വരവറിയിച്ച പുത്രനെ തേടി കളിക്കൂട്ടങ്ങളുടെ നീണ്ട നിര. അപാരമായ പ്രതിഭാശേഷി കൊണ്ട് ആധുനിക ഫുട്ബാളിൽ അതിശയം വിരിയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനെ അണിയിലെത്തിക്കാൻ താൽപര്യം കാട്ടി യൂറോപ്പിലെ വമ്പന്മാരുൾപ്പെടെ നിരവധി ക്ലബുകളാണ് രംഗത്തുള്ളത്. പോർചുഗീസ് സൂപ്പർതാരത്തിന്റെ പുത്രൻ കഴിഞ്ഞയാഴ്ച പോർചുഗൽ അണ്ടർ 15 ടീമിനുവേണ്ടി ബൂട്ടുകെട്ടിയിരുന്നു. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച്ച് ഇന്റർനാഷനൽ ടൂർണമെന്റിൽ തന്റെ ആദ്യ രാജ്യാന്തര ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ജൂനിയർ ടീമിനൊപ്പം കിരീടനേട്ടത്തിലും പങ്കാളിയായി. ക്രൊയേഷ്യക്കെതിരെ പോർചുഗൽ 3-2ന് ജയിച്ച കളിയിൽ ടീമിന്റെ രണ്ടു ഗോളുകൾ ജൂനിയറിന്റെ വകയായിരുന്നു. ഗോൾ നേടി പിതാവിന്റെ ആഘോഷരീതി അനുകരിച്ച മകന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. View this post on Instagram A post shared by Portugal (@portugal) ലോകത്തെ മികച്ച അക്കാദമികളിൽനിന്ന് കളിപഠിച്ചു തുടങ്ങിയ ക്രിസ്റ്റ്യാനോ ജൂനിയറിനെ ടൂർണമെന്റിലെ മിന്നും പ്രകടനത്തിനുശേഷം ഉറ്റുനോക്കുകയാണ് വമ്പൻ ക്ലബുകൾ. പിതാവ് അരങ്ങുതകർത്ത…
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്തിഹാദ് മൈതാനത്ത് 142ാമത്തെയും അവസാനത്തെ ലീഗ് മത്സരവും കളിച്ച് കെവിൻ ഡി ബ്രൂയിൻ എന്ന ബെൽജിയൻ ഇതിഹാസം വിടവാങ്ങി. കഴിഞ്ഞ ഒരു ദശകമായി സിറ്റിയുടെ മധ്യനിരയിലെ കരുത്തായ 33കാരനെ നിറകണ്ണുകളോടെയാണ് സഹതാരങ്ങൾ യാത്രയാക്കിയത്. പ്രീമിയർ ലീഗിൽ ബേൺമൗത്തിനെിതിരെ 3-1 ന്റെ വിജയം സമ്മാനിച്ചാണ് ഈ ബെൽജിയൻ സൂപ്പർ താരം പടിയിറങ്ങുന്നത്. മത്സരത്തിന്റെ 14, 38, 89 മിനുറ്റുകളിലാണ് സിറ്റി ഗോൾ കണ്ടെത്തിയത്. ഉമർ മാർമോഷ്, ബെർണാഡോ സിൽവ, നികോ ഗോൺസാലസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി യഥാക്രമം വലചലിപ്പിച്ചത്. അന്തിമ വിസിലിന് തൊട്ടുമുൻപാണ് ഡാനിയൽ ജെബിസനിലൂടെ ബേൺമൗത്ത് ആശ്വാസ ഗോൾ നേടുന്നത്. മത്സരത്തിന്റെ 67ാം മിനിറ്റിൽ സിറ്റിയുടെ മാറ്റിയോ കൊവാസികും 73ാം മിനിറ്റിൽ ബേൺമൗത്തിന്റെ ലൂയിസ് കുക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. അവസാന മത്സരത്തിന് ശേഷം കെവിൻ ഡി ബ്രൂയിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. നിറകണ്ണുകളോടെ ‘ദുഖകരമായ ദിവസം’ എന്നാണ് പെപ് ഗാർഡിയോള വിശേഷിപ്പിച്ചത്. …
200ാം ഗോൾ നേടിയ ജെയ്മി വാർഡിയുടെ ആഹ്ലാദം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ലെസ്റ്റർ സിറ്റിയും ഇപ്സ് വിച്ച് ടൗണും തമ്മിലെ മത്സരം. ലെസ്റ്റർ നായകൻ ജെയ്മി വാർഡി കളത്തിലിറങ്ങുന്നത് തന്റെ ക്ലബിനായുള്ള അവസാന പോരാട്ടത്തിന്. 28 ാം മിനിറ്റിൽ നായകൻതന്നെ ലെസ്റ്ററിന് ആദ്യ ലീഡ് സമ്മാനിക്കുന്നു. നീണ്ട 13 വർഷത്തെ ലെസ്റ്ററിലെ കളി ജീവിതത്തിനൊടുവിൽ വിടവാങ്ങാനിറങ്ങിയ 500 ാം മത്സരത്തിൽ തന്റെ 200 ാം ഗോൾ. അതും ടീമിലെത്തിയതിന്റെ 13ാം വാർഷികദിനത്തിൽ. ആരും കൊതിച്ച് പോകുന്നൊരു വിടവാങ്ങൽ മുഹൂർത്തം. കാലത്തിന്റെ കാവ്യനീതി എന്നത് വെറും ആലങ്കാരികമല്ലെന്ന് തെളിയിച്ചിരിക്കുന്നു. 2012, ലെസ്റ്റർ സിറ്റിയുടെ കടുത്ത ആരാധകർപോലും പ്രീമിയർ ലീഗ് കിരീടമെന്നത് സ്വപ്നംപോലും കണ്ടിട്ടില്ലാത്ത നാളുകളിലായിരുന്നു വാർഡിയുടെ വരവ്. 2015-16ൽ ആണ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തികൊണ്ട്, വമ്പന്മാരെ ഞെട്ടിച്ചുകൊണ്ട് ക്ലോഡിയോ എന്ന പരിശീലകനും അനുയായികളും ഇംഗ്ലീഷ് ഫുട്ബാളിന്റെ അതികായരായത്. എടുത്തുപറയാൻ വലിയ പേരുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ ടീം. ആ…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രൈറ്റൺ. രണ്ടു തവണ ലീഡെടുത്ത ലിവർപൂളിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൺ മുട്ടുകുത്തിച്ചത്. ജയത്തോടെ അടുത്ത സീസണിലെ യുവേഫ കോൺഫറൻസ് ലീഗ് പ്രതീക്ഷ ബ്രൈറ്റൺ നിലനിർത്തി. യാസിൻ അയാരി, കോരി മിത്തോമ, പകരക്കാരൻ ജാക്ക് ഹിൻഷൽവുഡ് എന്നിവരാണ് ബ്രൈറ്റണായി വലകുലുക്കിയത്. ഹാർവെ എല്ലിയോട്ട്, ഡൊമിനിക് സൊബോസ്ലായി എന്നിവരാണ് ചെമ്പടക്കായി ഗോൾ നേടിയത്. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 58 പോയന്‍റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബ്രൈറ്റൺ. ബ്രൈറ്റണിന്‍റെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ എല്ലിയോട്ടിലൂടെ സന്ദർശകർ ലീഡെടുത്തു. കോണോർ ബ്രാഡ്ലിയുടെ മികച്ച അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. 32ാം മിനിറ്റിൽ യാസിൻ അയാരിയിലൂടെ അതിഥേയർ ഒപ്പമെത്തി. ജർമൻ താരം ബ്രജാൻ ഗ്രൂഡയുടെ അസിസ്റ്റിൽനിന്നാണ് ഗോളെത്തിയത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ (45+1) സൊബോസ്ലായിയിലൂടെ ലിവർപൂൾ വീണ്ടും ലീഡെടുത്തു. 69ാം മിനിറ്റിൽ മിത്തോമയിലൂടെ ബ്രൈറ്റൺ വീണ്ടും ഒപ്പം. ഇതിനിടെ…
അണ്ടർ 19 സാഫ് ഫുട്ബാൾ കിരീടവുമായി ഇന്ത്യ ടീംയൂപിയ (അരുണാചൽ പ്രദേശ്): ബംഗ്ലാദേശിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ഇന്ത്യ അണ്ടർ 19 സാഫ് ഫുട്ബാൾ കിരീടം നിലനിർത്തി. ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ നിശ്ചിത സമയം 1-1ൽ പിരിഞ്ഞു. ഇന്ത്യക്കായി രണ്ടാം മിനിറ്റിൽത്തന്നെ നായകൻ ഷിംഗമായും ഷമി സ്കോർ ചെയ്തു. 61ാം മിനിറ്റിൽ മുഹമ്മദ് ജോയ് അഹ്മദിലൂടെ ബംഗ്ലാദേശിന്റെ മറുപടിയെത്തി. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ആതിഥേയ ജയം. മലയാളിയായ ഷഫീഖ് ഹസൻ ഇന്ത്യൻ ടീമിന്റെ സഹപരിശീലകനാണ്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
തിരുവനന്തപുരം: അർജന്റീന ടീം കേരളത്തിൽ എത്തുമോ ഇല്ലയോ എന്നതിൽ ഒരു വ്യക്തതയും ഇല്ലെങ്കിലും മെസ്സിക്കും സംഘത്തിനും ഗ്രൗണ്ട് ഒരുക്കുന്ന കാര്യത്തിൽ വിവാദം തുടങ്ങിയിട്ടുണ്ട്. അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് കായികമന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ഫുട്ബാൾ മത്സരം നടത്തിയാൽ വനിത ഏകദിന ലോകകപ്പിന് ഗ്രീൻഫീൽഡ് വേദിയാക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.സി.സി.ഐ. മന്ത്രി സൂചിപ്പിച്ച ദിവസങ്ങളിൽ തന്നെയാണ് ലോകകപ്പും നടക്കുന്നത് എന്നത് കൊണ്ട് ബി.സി.സി.ഐ മുന്നറിയിപ്പിൽ കാര്യവുമുണ്ട്. ബി.സി.സി.ഐ എപ്പക്സ് കൗൺസിൽ യോഗത്തിലായിരുന്നു കാര്യവട്ടം സ്പോർട്സ് സ്റ്റേഡിയം വേദിയായി തീരുമാനിച്ചത്. മൂന്നിലേറെ മത്സരങ്ങൾ ഇവിടെ നടക്കും എന്നായിരുന്നു സൂചന. ഇതിനായുള്ള ഒരുക്കങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ചിരുന്നു. എട്ടു പിച്ചുകളാണ് നിലവിൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. അസോസിയേഷൻ സ്വന്തം ചിലവിൽ ഫ്ലഡ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. ഐ.സി.സി അംഗീകാരം ലഭിച്ചശേഷം മത്സരങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം നടത്താൻ ഒരുങ്ങുന്നത്.…
കോട്ടയം: മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണെന്നും അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിന്‍റെ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്‍റീന ടീം കേരളത്തിൽ എത്തും. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാൻ പണം നൽകാമെന്ന് സർക്കാർ പറഞ്ഞതാണ്. എന്നാൽ അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്‍റെ താൽപര്യക്കുറവ് കൊണ്ടാണ് അത് നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ