ലണ്ടൻ: 10 വേദികളിലായി 20 ടീമുകൾ മുഖാമുഖം നിൽക്കുന്ന അവസാന നാളിലെ പോരാട്ടച്ചൂടിൽ പ്രിമിയർ ലീഗ്. ആദ്യ അഞ്ചിലെ ടീമുകൾ ആരെന്നതടക്കം തീരുമാകാനുള്ളതിനാൽ ഒരേ സമയമാകും മത്സരം. നിരവധി ടീമുകൾക്ക് ഇന്നത്തെ കളി അതിനിർണായകമാണ്. നാലു കളികൾ ബാക്കിനിൽക്കെ ലിവർപൂൾ കിരീടമുറപ്പിക്കുകയും സതാംപ്ടൺ, ലെസ്റ്റർ സിറ്റി, ഇപ്സ്വിച്ച് ടൗൺ എന്നിവ തരംതാഴ്ത്തപ്പെടുകയും ചെയ്തതൊഴികെ പലതും തീരുമാനമാകാനുണ്ട്. ചാമ്പ്യൻസ് ലീഗിൽ ചെമ്പടക്കൊപ്പം ഗണ്ണേഴ്സും ഇടമുറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മൂന്ന് സ്ഥാനങ്ങൾ ഇന്ന് തീരുമാനമാകും. സിറ്റിക്ക് ഒറ്റ പോയിന്റ് ലഭിച്ചാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറക്കുമെങ്കിൽ ജയിച്ചാൽ മൂന്നാമന്മാരുമാകും. ന്യുകാസിലിന്റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
Author: Rizwan
ലണ്ടൻ: കിരീടമേറിയ ലിവർപൂൾ മുന്നേറ്റത്തിലെ ഗോളടിയന്ത്രം മുഹമ്മദ് സലാഹ് പ്രീമിയർ ലീഗ് സീസണിലെ താരം. 2017-18ൽ ഇതേ നേട്ടം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സലാഹ് ഇതേ ആദരത്തിൽ മുത്തമിടുന്നത്. സഹ താരങ്ങളായ വിർജിൽ വാൻ ഡൈക്, റയാൻ ഗ്രാവൻബെർക് എന്നിവരെയാണ് സലാഹ് പിറകിലാക്കിയത്. ഡെച്ച് താരം ഗ്രാവൻബെർക് പ്രീമിയർ ലീഗ് യുവതാരമായി. ഗണ്ണേഴ്സ് താരങ്ങളായ മോർഗൻ ഗിബ്സ്- വൈറ്റ്, ഡെക്ലാൻ റൈസ്, ന്യൂകാസിൽ താരം അലക്സാണ്ടർ ഇസാക്, ബ്രെന്റ്ഫോർഡിന്റെ ബ്രയാൻ എംബ്യൂമോ, നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ക്രിസ് വുഡ് എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. 2018-19നു ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ സിറ്റി താരം ഈ പുരസ്കാരത്തിൽ പുറത്താകുന്നത്. ലീഗിലെ അവസാന അങ്കം ഇന്ന് നടക്കാനിരിക്കെ സലാഹ് 28 ഗോളും 18 അസിസ്റ്റും നൽകിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വിദേശതാരമെന്ന റെക്കോഡും സലാഹ് സ്വന്തമാക്കി. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഇറ്റാലിയൻ ലീഗായ സീരി എയിൽ കിരീടം ചൂടി നാപ്പോളി. കഴിഞ്ഞ ദിവസം നടന്ന നിർണായക പോരിൽ കഗിലാരിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് നാപ്പോളി ലീഗ് സ്വന്തമാക്കിയത്. 38 മത്സരങ്ങളിൽ നിന്ന് 82 പോയിന്റു്റുമാണ് നാപ്പോളി കിരീടമുറപ്പിച്ചത്. സ്കോട്ട് മക്ടോമിനയ്, റൊമേലു ലുക്കാക്കൂ എന്നിവർ നാപ്പോളിക്കായി വലചലിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഇന്റർ മിലാനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് നാപ്പോളി സിരീ എ ചാമ്പ്യൻമാരായത്. സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മിലാൻ കോമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 24 വിജയവും ഒമ്പത് സമനിലയും അഞ്ച് തോൽവിയും ഉൾപ്പെടെ ഇന്റർ മിലാൻ 81 പോയിന്റുകൾ നേടി. അവസാന മത്സരത്തിലെ ജയത്തോടെ 24 വിജയവും 10 സമനിലയും നാല് തോൽവിയും ഉൾപ്പെടെ നാപ്പോളിക്ക് 82 പോയിന്റാണ് നേടാനായത്. സീരി എയിൽ നാപ്പോളിയുടെ നാലാം കിരീടമാണിത്. 1987, 1990 സീസണുകളിൽ ഡീഗോ മറഡോണയുടെ മാന്ത്രികതയിൽ ആദ്യ രണ്ട്…
ജില്ല ഫുട്ബാൾ ലീഗിൽ ബി ഡിവിഷനിൽ ചാമ്പ്യന്മാരായ ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്തിരുവനന്തപുരം: ‘യുദ്ധങ്ങളിൽ നിങ്ങൾ നേരിടാൻ പോകുന്നത് നിങ്ങളെക്കാൾ ശക്തരെയായിരിക്കും, പക്ഷേ അവർക്ക് മുന്നിൽ ഈ ടീം തോൽക്കില്ല, കാരണം നിങ്ങളുടെ ജയം ആഗ്രഹിക്കുന്ന കുറേ മനസുകൾ നമുക്ക് ചുറ്റുമുണ്ടാകും’ -ജില്ല ഫുട്ബാൾ ബി ഡിവിഷനിൽ ഇറങ്ങുന്നതിന് മുമ്പ് ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് വി. ശിവൻകുട്ടി തന്റെ താരങ്ങളോട് ഇതുപറയുമ്പോൾ അദ്ദേഹത്തിനുതന്നെ ഉറപ്പുണ്ടായിരുന്നില്ല, ലീഗിൽ ഒന്നാം സ്ഥാനക്കാരാകുമെന്ന്. പക്ഷേ ആശാന്റെ സ്വപ്നം ടീമിലെ 16 പേരും നെഞ്ചേറ്റിയപ്പോൾ ഇത്തവണ ബി ഡിവിഷൻ കണ്ടത് ഒരുകാലത്ത് തലസ്ഥാനം ഭരിച്ച നാട്ടുരാജാക്കന്മാരുടെ തിരിച്ചുവരവായിരുന്നു. കളിച്ച നാലിലും എതിരാളികളെ ഗോൾമഴയിൽ മുക്കിയാണ് ഉള്ളൂരിന്റെ രാജകുമാരന്മാർ ബി ഡിവിഷൻ ചാമ്പ്യന്മാരായത്. അതും ദേശീയതലത്തിൽപോലും ശ്രദ്ധനേടിയ ലിഫ തിരുവനന്തപുരത്തെപ്പോലും അട്ടിമറിച്ചുകൊണ്ട്. ഒരുകാലത്ത് തലസ്ഥാനത്ത് ഫുട്ബാളിന്റെ കളിത്തൊട്ടിലെന്ന് അറിയപ്പെട്ടിരുന്ന ഉള്ളൂരിൽനിന്നാണ് പ്രതിഭ ക്ലബിന്റെ ഉദയം. സന്തോഷ് ട്രോഫി ടീമിൽ വരെ…
പ്രീമിയർ ലീഗ് കിരീടം ചൂടിയ ലിവർപൂൾ ടീമംഗങ്ങളോടൊപ്പം സെൽഫി എടുക്കുന്ന മുഹമ്മദ് സലാഹ്ലണ്ടൻ: ആദ്യ രണ്ട് സ്ഥാനങ്ങൾ നേരത്തെ ഉറപ്പിച്ചുകഴിഞ്ഞ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്ന അടുത്ത മൂന്ന് സ്ഥാനങ്ങൾ തേടി നാളെ കൊട്ടിക്കലാശം. ഓരോ ഗോളും നിർണായകമാകുകയും നെഞ്ചിടിപ്പ് ഉയരുകയും ചെയ്യുന്ന കിടിലൻ അങ്കങ്ങൾക്കാണ് ഞായറാഴ്ച രാത്രി ഇംഗ്ലീഷ് മണ്ണിലെ 10 വേദികളിൽ അരങ്ങുണരുക. തുടക്കം മുതൽ ലീഡ് നിലനിർത്തി ആർനെ സ്ലോട്ടിന്റെ ചെമ്പട കിരീടധാരണം നേരത്തെ പൂർത്തിയാക്കി ക്കഴിഞ്ഞു. 71 പോയന്റുമായി ഗണ്ണേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. പ്രീമിയർ ലീഗിൽനിന്ന് ചാമ്പ്യൻസ് ലീഗിലേക്ക് അഞ്ച് ടീമുകളുണ്ടാകുമെന്നതിനാൽ അടുത്ത മൂന്ന് സ്ഥാനങ്ങൾ തേടി മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ് ടീമുകളാണുള്ളത്. വൻവീഴ്ചകളുമായി ഒരു ഘട്ടത്തിൽ ഏറെ പിറകിലായിരുന്ന സിറ്റി 68 പോയന്റുമായി നിലവിൽ മൂന്നാമതാണ്. തുല്യ പോയന്റുള്ള ന്യൂകാസിൽ, ചെൽസി, ആസ്റ്റൺ വില്ല എന്നിവയാണ് നാലുമുതൽ ആറുവരെ സ്ഥാനങ്ങളിൽ- എല്ലാവർക്കും 66 പോയന്റ്.…
മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലനത്തിനെത്തുന്ന ബ്രാൻഡൺ വില്യംസ് (ഫയൽ ചിത്രം)ലണ്ടൻ: അടുത്തിരിക്കുന്ന സഹയാത്രികയെ അമ്പരപ്പിക്കാനായി മണിക്കൂറിൽ 161 കിലോമീറ്ററിൽ കാറോടിച്ചതിന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധനിരയിലെ ഭാവിതാരമായി അറിയപ്പെട്ടിരുന്ന ബ്രാൻഡൺ വില്യംസാണ് അതിവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് 14 മാസം തടവിന് ശിക്ഷിക്കപ്പെട്ടത്. 24കാരനായ വില്യംസ് തന്റെ ഓഡി എ ത്രീ കാർ അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയത് 2023 ആഗസ്റ്റ് 20നായിരുന്നു. ചെഷയറിലെ ഹാൻഡ്ഫോർത്തിൽ വില്യംസ് ഓടിച്ച വാഹനം അമിതവേഗം കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ഫോർഡ് ഫിയസ്റ്റ കാറുമായി കൂട്ടിയിടിച്ചു. ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളും കണക്കിലെടുത്താണ് ചെസ്റ്റർ ക്രൗൺ കോടതി താരത്തിനെതിരെ വിധി പുറപ്പെടുവിച്ചത്. വില്യംസിന് അപകടത്തിൽ സാരമല്ലാത്ത പരിക്കുകൾ പറ്റിയിരുന്നു. Ex United left-back Brandon Williams has been spared prison after driving at almost 100mph and crashing his Audi A3 near Wilmslow He’s…
ന്യൂയോർക്ക്: കരിയറിൽ ഇതുവരെ നേടിയതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗോൾ തെരഞ്ഞെടുത്ത് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. അർജന്റീനയുടെ ദേശീയ ജഴ്സിയിലും ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബുകൾക്കുമായി 800ലധികം ഗോളുകളാണ് മെസ്സി ഇതുവരെ നേടിയത്. ഇതിൽതന്നെ പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയ എത്രയെത്ര ഗോളുകൾ…ഇതിൽ നിന്നാണ് മെസ്സി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ ഗോൾ തെരഞ്ഞെടുത്തത്. 2008-09 യുവേഫ ചാമ്പ്യന്സ് ലീഗ് ഫൈനലില് മാഞ്ചസ്റ്റര് യുനൈറ്റഡിനെതിരെ നേടിയ ഹെഡ്ഡർ ഗോളാണ് മെസ്സിക്ക് ഏറെ പ്രിയപ്പെട്ടത്. ഫൈനലിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് യുനൈറ്റഡിനെ വീഴ്ത്തി ബാഴ്സ കിരീടവും നേടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി നേടുന്ന ആദ്യ ഗോൾ കൂടിയാണത്. ഇന്റർ മയാമിയുടെ നേതൃത്വത്തിൽ നടന്ന ഒരു ചാരിറ്റി പരിപാടിയിലാണ് താരം ഈ ഗോൾ തെരഞ്ഞെടുത്തത്. ‘മനോഹരവും പ്രധാനപ്പെട്ടതുമായ നിരവധി ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്, പക്ഷേ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ ഫൈനലിൽ നേടിയ ഹെഡ്ഡർ ഗോളാണ് എനിക്ക് പ്രിയപ്പെട്ടത്’ -മെസ്സി പറഞ്ഞു. സാവി ഹെര്ണാണ്ടസ്…
മഡ്രിഡ്: സീസണൊടുവിൽ റയൽ മഡ്രിഡ് വിടുന്ന മിഡ്ഫീൽഡ് മാന്ത്രികൻ ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് പോർചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലുമായി വേർപിരിയുന്ന വിവരം മോഡ്രിച് തന്നെയാണ് ഫുട്ബാൾ ലോകത്തെ അറിയിച്ചത്. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക. ‘പ്രിയപ്പെട്ട മഡ്രിഡ് ആരാധകരെ, സമയമെത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്ബാള്. ജീവിതത്തില് എല്ലാത്തിനും തുടക്കവും അന്ത്യവുമുണ്ടാകും. ശനിയാഴ്ച സാന്റിയാഗോ ബെര്ണബ്യൂവിലേത് എന്റെ അവസാന മത്സരമായിരിക്കും’ -ക്രൊയേഷ്യൻ താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. View this post on Instagram A post shared by Luka Modric (@lukamodric10) പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് റയലും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ‘ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാർഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു’ -റയൽ മഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. 2012ലാണ് ക്രോയേഷ്യക്കാരനായ…
1973ൽ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവുമായി നേടിയ കേരള ടീം ക്യാപ്റ്റൻ ടി.കെ.എസ്. മണി, വൈസ് ക്യാപ്റ്റൻ ടി.എ.ജാഫർ തുടങ്ങിയവർക്കൊപ്പം എ. നജിമുദ്ദീൻ (വലത്തേയറ്റം)കൊല്ലം: ഹാഫ് വോളി ആയാലും ഫുൾ വോളി ആയാലും, കൂട്ടുകാർ നീട്ടിയെത്തിക്കുന്ന പന്ത് എതിരാളിയുടെ കോട്ട തകർത്ത് വലക്കുള്ളിലാക്കിയിരിക്കും. ഏത് ഫുട്ബാൾ ഗ്രൗണ്ടിലും വലതുവിങ്ങിൽ എ. നജിമുദ്ദീന്റെ മാന്ത്രിക ബൂട്ടുകൾ നൽകിയ ഉറപ്പ് അതായിരുന്നു. നിമിഷനേരം കൊണ്ട് കുതിച്ചുപാഞ്ഞ് ആ കാലുകൾ മുന്നേറുമ്പോൾ വലക്കുള്ളിൽ ബോംബുകളായി പറന്നിറങ്ങുന്ന പന്ത് ആയിരുന്നു എതിരാളികൾ പിന്നീട് കണ്ടിരുന്ന കാഴ്ച. കേരളത്തിന്റെയും ഇന്ത്യയുടെയും ടൈറ്റാനിയത്തിന്റെയും മുന്നേറ്റനിരയിൽ മിന്നലായി കുതിച്ച ആ കാലുകൾ നിശ്ചലമാകുമ്പോൾ, കേരള ഫുട്ബാളിൽ സുവർണ ചരിത്രം എഴുതിച്ചേർത്തൊരു മാന്ത്രികൻ കൂടിയാണ് വിടപറയുന്നത്. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച നേട്ടത്തിൽ തുടങ്ങി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായും ഇന്ത്യൻ കുപ്പായമണിഞ്ഞ രാജ്യാന്തര താരമായും അദ്ദേഹം വളർന്നു. കായികനേട്ടങ്ങളാൽ സമ്പന്നമായ കൊല്ലത്തിന്റെ മണ്ണ് കേരളത്തിന് സമ്മാനിച്ച പ്രതിഭയായാണ് 1973ൽ കേരള…
മഡ്രിഡ്: ഇതിഹാസ താരം ലൂക മോഡ്രിച് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി വേർപിരിയുന്നു. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക. ‘‘ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാർഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു’’ -റയൽ മഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. 2012ലാണ് ക്രോയേഷ്യക്കാരനായ മോഡ്രിച് റയലിലെത്തിയത്. 13 സീസണുകളിലായി, ആറ് യൂറോപ്യൻ കപ്പുകൾ, ആറ് ക്ലബ് ലോകകപ്പുകൾ, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പുകൾ, നാല് സ്പാനിഷ് ലീഗുകൾ, രണ്ട് കോപ ഡെൽ റേ, അഞ്ച് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിങ്ങനെ 28 കിരീടങ്ങൾ നേടാൻ 39കാരൻ ക്ലബിനെ സഹായിച്ചു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ