മലപ്പുറം: ‘ഏപ്രിൽ 25’ -കളിമൈതാനങ്ങളില് കാലം മായ്ക്കാത്ത കാല്പ്പാടുകള് പതിപ്പിച്ച ഐ.എം. വിജയന് ഇതൊരു ജന്മദിനം മാത്രമല്ല. കാല്പന്തില് വിജയചരിത്രമെഴുതിയ ജീവിതരേഖയിൽ കേരള പൊലീസുമായുള്ള ആത്മബന്ധത്തിന്റെ തുടക്കവും അതേ ദിവസത്തിലായിരുന്നു. കാലങ്ങൾക്കിപ്പുറം വിജയൻ കാക്കിക്കുപ്പായമഴിക്കുന്നതും അതേ ദിനത്തിലായി. യാദൃച്ഛികമെങ്കിലും ഈ ദിനത്തിൽ പൊലീസ് സേന നൽകിയ ഔദ്യോഗിക യാത്രയയപ്പ്, 56ാം പിറന്നാൾ ആഘോഷിക്കുന്ന ഐ.എം. വിജയന് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങൾ. എം.എസ്.പി അസി. കമാൻഡൻറായാണ് ഇന്ത്യൻ ഫുട്ബാൾ ടീം മുൻ നായകൻ സർവിസിൽനിന്ന് മടങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ക്യാമ്പിൽ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ കേരള പൊലീസ് ഫുട്ബാൾ ടീമിലെ സുവർണനിരയിലെ അവസാന കണ്ണിയാണ് വിരമിച്ചത്. ഏപ്രിൽ 30നാണ് ഐ.എം. വിജയന്റെ സർവിസ് കാലാവധി പൂർത്തിയാവുക. ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായ രജിത്കുമാർ, മാർട്ടിൻ ഡിക്രൂസ് എന്നിവരുടെ നേതൃത്വത്തിൽ നാല് പ്ലാറ്റൂണുകൾ പരേഡിന്റെ ഭാഗമായി. യാത്രയയപ്പ് ചടങ്ങ് എം.എസ്.പി കമാൻഡന്റ് എ.എസ്. രാജു ഉദ്ഘാടനം ചെയ്തു. അസി.…
Author: Rizwan Abdul Rasheed
മഡ്രിഡ്: സ്പാനിഷ് ലാ ലിഗ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കവെ കിരീടപ്പോരാട്ടത്തിൽ പിരിമുറുക്കം. ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം നാലാക്കി നിലനിർത്തുകയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്. ബാഴ്സ 1-0ത്തിന് മയ്യോർകയെ തോൽപിച്ചതിന്റെ പിറ്റേന്ന് ഇതേ സ്കോറിന് ഗെറ്റാഫിയെ പരാജയപ്പെടുത്തി റയൽ. 33 മത്സരങ്ങളിൽ ഇരു ടീമിനും യഥാക്രമം 76ഉം 72ഉം പോയന്റാണുള്ളത്. 21ാം മിനിറ്റിൽ ആർദ ഗ്യൂലർ നേടിയ ഗോളാണ് ഗെറ്റാഫകിക്കെതിരെ റയലിന് ജയമൊരുക്കിയത്. ശനിയാഴ്ച കോപ ഡെൽറേ ഫൈനലിൽ ബാഴ്സയും റയലും ഏറ്റുമുട്ടുന്നുണ്ട്. ലാ ലിഗയിൽ അഞ്ച് വീതം മത്സരങ്ങളാണ് ബാക്കി. അടുത്ത കളിയിൽ ബാഴ്സ തോൽക്കുകയും റയൽ ജയിക്കുകയും ചെയ്താൽ വ്യത്യാസം ഒരു പോയന്റായി ചുരുങ്ങും. ഇന്ററിനെ വീഴ്ത്തി മിലാൻ ഫൈനലിൽ മിലാൻ: ഇന്റർ മിലാനെതിരായ ഇറ്റാലിയൻ കപ്പ് സെമിഫൈനലിന്റെ രണ്ടാം പാദത്തിലെ ഉജ്ജ്വല ജയവുമായി എ.സി മിലാൻ ഫൈനലിൽ പ്രവേശിച്ചു. സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന ഡെർബിയിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മിലാന്റെ വിജയാഘോഷം. ഇതേ മൈതാനത്ത്…
ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോൾമഴ. എതിരില്ലാത്ത അര ഡസൻ ഗോളിന് മുഹമ്മദൻസ് എസ്.സിയെ തോൽപിച്ച ഇവർ സൂപ്പർകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. അലാവുദ്ദീൻ അജറായിയുടെ ഹാട്രിക്കാണ് മത്സരത്തിലെ പ്രധാന സവിശേഷത. മൂന്നാം മിനിറ്റിൽതെന്ന മലയാളി താരം എം.എസ്. ജിതിനിലൂടെ ലീഡ് പിടിച്ചു നോർത്ത് ഈസ്റ്റ്. 18ാം മിനിറ്റിൽ അജറായിയും അക്കൗണ്ട് തുറന്നു. 42ാം മിനിറ്റിൽ നെസ്റ്റർ അൽബിയാഷും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 3-0. രണ്ടാം പകുതിയിൽ അജറായിയുടെ (57) രണ്ടാം ഗോൾ പിറന്നു. 66ാം മിനിറ്റിൽ ഗില്ലർമോ ഫെർണാണ്ടസിന്റെ ഊഴം. കളി തീരാൻ നേരം അജറായി (90+3) ഹാട്രിക് തികച്ചു. വെള്ളിയാഴ്ച മത്സരമില്ല. ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ, എഫ്.സി ഗോവ-പഞ്ചാബ് എഫ്.സി ക്വാർട്ടർ ഫൈനൽ നടക്കും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്. ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. ആഴ്സനൽ ക്രിസ്റ്റൽ പാലസിനോട് സമനില (2-2) വഴങ്ങിയത് ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാക്കി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ആഴ്സനൽ മുന്നിലെത്തി. ജാക്കൂബ് കിവിയോറാണ് ആഴ്സനലിനായി ലീഡെടുത്തത്(1-0). എബെറെച്ചി എസെയിലൂടെ 27ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് ഗോൾ മടക്കി (1-1). ആദ്യപകുതി അവസാനിക്കും മുൻപ് 42ാം മിനിറ്റിൽ ആഴ്സനൽ വീണ്ടും ലീഡെടുത്തു. ലിയാൻഡ്രോ ട്രൊസാർഡാണ് ഗോൾ നേടിയത്. എന്നാൽ ആഴ്സനലിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് 83ാം മിനിറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും സമനില പിടിക്കുകയായിരുന്നു. ഈ സമനിലയിലൂടെ 34 മത്സരങ്ങൾ പൂർത്തിയാക്കിയ ആഴ്സൽ 67 പോയിന്റുമായി രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവർപൂളിന് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുണ്ട്. ഇനി നാല് മത്സരങ്ങൾ മാത്രം ബാക്കിയുള്ള ആഴ്സനൽ മുഴുവൻ മത്സരങ്ങൾ ജയിച്ചാലും 79 പോയിന്റിലെത്താനേ കഴിയൂ. ലിവർപൂളിനാകട്ടെ…
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനവുമായി റണ്ണറപ്പായ ബംഗളൂരു എഫ്.സിക്ക് സൂപ്പർ കപ്പിൽ തിരിച്ചടി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായി. നിശ്ചിത സമയം സ്കോർ 1-1 ആയിരുന്നു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 5-3ന് ജയിച്ച ഇന്റർ കാശി ക്വാർട്ടർ ഫൈനലിലും കടന്നു. ഗോൾ രഹിതമായ ഒരു മണിക്കൂറിനു ശേഷം ബംഗളൂരു ലീഡ് പിടിച്ചു. 62ാം മിനിറ്റിൽ നൊഗുവേര ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കൈകാര്യം ചെയ്യുന്നതിൽ ഇന്റർ കാശി പ്രതിരോധത്തിന് പിഴച്ചു. തക്ക സമയത്ത് പന്ത് നിയന്ത്രണത്തിലാക്കിയ റയാൻ വില്യംസിന്റെ ടൈറ്റ് ആംഗിൾ ഷോട്ട് പോസ്റ്റിൽ. ബംഗളൂരു ഏറക്കുറെ ജയമുറപ്പിച്ചിരിക്കെ 88ാം മിനിറ്റിൽ മറ്റിജ ബബോവിചിലൂടെ ഇന്റർ കാശിയുടെ സമനില ഗോൾ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇവരുടെ ഗോൾ കീപ്പർ ശുഭം ദാസ് ഹീറോയായി. ഇന്ത്യയുടെ അന്താരാഷ്ട്ര ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ബംഗളൂരുവിന്റെ…
മാഞ്ചസ്റ്റർ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈവിട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. ആസ്റ്റൻ വില്ലക്കെതിരെ സമനില ഉറപ്പിച്ച കളിയിലെ ഇൻജുറി ടൈം ഗോളിൽ 2-1ന് ജയിച്ചതോടെ സിറ്റി പോയന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്കും കയറി. നാല് മത്സരങ്ങൾ ബാക്കിനിൽക്കെ ആദ്യ നാലിൽ നിലനിന്നാൽ ഇവർക്ക് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് ഉറപ്പാണ്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ഏഴാം മിനിറ്റിൽതന്നെ സിറ്റി ലീഡ് പിടിച്ചു. ഉമർ മർമൂഷിന്റെ കട്ട് ബാക്കിൽനിന്ന് ലഭിച്ച പന്ത് ക്ലോസ് റേഞ്ചിൽ വലയിലേക്ക് തൊടുത്തു ബെർണാഡോ സിൽവ. എന്നാൽ, അധികം വൈകാതെ തിരിച്ചടി. ജേക്കബ് റാംസെയെ ബോക്സിൽ റൂബൻ ഡയസ് ഫൗൾ ചെയ്തു. വില്ല താരങ്ങളുടെ പെനാൽറ്റി അപ്പീൽ വാർ റിവ്യൂവിൽ അംഗീകരിക്കപ്പെട്ടു. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് വായ്പയിൽ വില്ലയിലെത്തിയ മാർകസ് റാഷ്ഫോർഡ് 18ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ഗോളാക്കി സമനില പിടിച്ചു. ഒന്നാംപകുതിയിലെ അതേ സ്കോറിൽ കളി സമാപനത്തിലേക്ക് നീങ്ങവെയാണ് മാത്യൂസ്…
റയൽ മയ്യോർക്കക്കെതിരെ ഗോൾ നേടിയ ഡാനി ഓൾമോയെ (വലത്ത്) അഭിനന്ദിക്കുന്ന സഹതാരം എറിക് ഗാർസ്യമത്സരഫലവും മൈതാനത്തെ മേധാവിത്വവും തമ്മിൽ അജഗജാന്തരം. എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണ നീക്കങ്ങളിൽ റയൽ മയ്യോർക്കയുടെ ഗോൾമുഖം പരിഭ്രാന്തിയിൽ മുങ്ങിയമർന്ന മത്സരം. എന്നിട്ടും അവർ പിടിച്ചുനിന്നത് മനസ്സാന്നിധ്യം കൈവിടാത്ത പ്രതിരോധ നീക്കങ്ങളാലും ഭാഗ്യത്തിന്റെ അതിശയിപ്പിക്കുന്ന അകമ്പടി കൊണ്ടും മാത്രം. സ്പാനിഷ് ലീഗ് ആവേശകരമായ ഫിനിഷിലേക്ക് കുതിക്കുന്ന ഘട്ടത്തിലെ അതിനിർണായകമായൊരു മത്സരത്തിൽ മയ്യോർക്കക്കെതിരെ ബാഴ്സലോണ ജയിച്ചുകയറിയത് ഏകപക്ഷീയമായ ഒരുഗോളിന്. ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തങ്ങളുടെ ലീഡ് ഏഴാക്കി ഉയർത്തി. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. ക്രോസ് ബാറിനു കീഴെ ലിയോ റോമൻ എന്ന മയ്യോർക്ക ഗോൾകീപ്പറുടെ അസാമാന്യ മെയ്‍വഴക്കം ഇല്ലായിരുന്നുവെങ്കിൽ ബാഴ്സലോണ അരഡസൻ ഗോളിലെങ്കിലും ജയിക്കുമായിരുന്നു. കളിയുടെ 78 ശതമാനം സമയത്തും പന്ത് ബാഴ്സലോണയുടെ ചരടുവലികൾക്കൊത്തുമാത്രം ചലിച്ചു. Dani Olmo breaks the ice! 🧊🔨#BarçaMallorca | #LaLigaHighlights pic.twitter.com/mIlbURL1p2— FC Barcelona (@FCBarcelona) April 22,…
മഡ്രിഡ്: ബാഴ്സലോണ മുൻനിരയിലെ കരുത്തുറ്റ സാന്നിധ്യമായ കൗമാരതാരം ലമീൻ യമാലിന് ‘ബ്രേക് ത്രൂ ഓഫ് ദ ഇയർ’ പുരസ്കാരം. ലാ ലിഗയിൽ ആറു ഗോളും 12 അസിസ്റ്റും കുറിച്ച താരം ചാമ്പ്യൻസ് ലീഗിൽ ടീമിനായി മൂന്നു ഗോളും നേടിയിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനായും മികച്ച കളിയാണ് പതിനേഴുകാരൻ പുറത്തെടുത്തത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ദേശീയ ജഴ്സിയിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കഴിഞ്ഞ വർഷം റെക്കോഡിട്ട താരം തന്റെ 17ാം ജന്മദിനപ്പിറ്റേന്ന് സ്പാനിഷ് നിരക്കൊപ്പം കിരീടനേട്ടവും ആഘോഷിച്ചു. സ്പാനിഷ് സൂപർകോപ ഫൈനലിൽ റയൽ മഡ്രിഡിനെതിരെ ഗോൾ നേടിയും ശ്രദ്ധേയനായി. ടീം കോപ ഡെൽ റേ ഫൈനലുറപ്പിച്ചതിനു പുറമെ, ചാമ്പ്യൻസ് ലീഗ് സെമിയിലും ഇടം നേടിയിട്ടുണ്ട്. പോയ വർഷത്തെ ടീമായി ചാമ്പ്യൻസ് ട്രോഫി, ലാ ലിഗ ജേതാക്കളായ റയൽ മഡ്രിഡ് തെരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ ഇതിനകം റയൽ യുവേഫ സൂപ്പർ കപ്പും പ്രഥമ ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പും നേടിയിട്ടുണ്ട്. സ്വീഡിഷ് പോൾ വോൾട്ട്…
കോഴിക്കോട്: മണിപ്പൂരിൽല നടന്ന 68ാമത് ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ചാമ്പ്യന്മാർ. ഫോർവേഡായ ഷഹനാദിന്റെ ഇരട്ട ഗോളിൽ കരുത്തരായ ഝാർഖണ്ഡിനെ 3-1 നാണ് അണ്ടർ-19 ഫൈനലിൽ തകർത്തത്. ഇംഫാലിലെ ഖുമൻ ലംപാക് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തിൽ ഷഹനാദാണ് കേരളത്തിനുവേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് അവിനാഷും ഷഹനാദും രണ്ടു ഗോളുകൾ കൂടി നേടി. മഡിലും ഗ്രാസിലും ടർഫിലുമുള്ള ക്യാമ്പിനുശേഷം 17 അംഗ ടീമാണ് മണിപ്പൂരിലെത്തിയത്. ആറു ഗോളുകൾ നേടിയ കേരളത്തിന്റെ അദ്വൈത് ലിംസാണ് ടോപ് സ്കോറർ. കേരളത്തിന്റെ അവിനാഷാണ് മികച്ച താരം. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ സലീം കൊളായിയാണ് പരിശീലകൻ. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ തോൽവിയോടെ ഗോകുലം കേരള എഫ്.സി പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ സംഘമായ എഫ്.സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് മലബാറിയൻസ് പരാജയപ്പെട്ടത്. ഗോവക്കായി ഐകർ ഗ്വരട്‌സ്‌ക ഹാട്രിക് നേടി. ജയത്തോടെ ഇവർ ക്വാർട്ടർ ഫൈനലിലും കടന്നു. 23ാം മിനിറ്റിലെ പെനാൽറ്റിയിൽനിന്നാണ് ഐകർ അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം മികച്ച നീക്കങ്ങളുമായി കളിച്ചെങ്കിലും ഫലം കണ്ടില്ല. 71ാം മിനിറ്റിൽ ഐകർ ഹാട്രിക് പൂർത്തിയാക്കി. അതേസമയം, ആതിഥേയരായ ഒഡിഷ എഫ്.സിയെ 3-0ത്തിന് തോൽപിച്ച് പഞ്ചാബ് എഫ്.സിയും ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്ന് മത്സരങ്ങളില്ല. ബുധനാഴ്ച ബംഗളൂരു എഫ്.സിയെ ഇന്റർ കാശിയും മുംബൈ സിറ്റിയെ ചെന്നൈയിൻ എഫ്.സിയും നേരിടും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ