മാഡ്രിഡ് : ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തിൽ മരണപ്പെട്ടു. സ്പെയിനിലെ സമോറയിൽ നടന്ന അപകടത്തിൽ താരത്തിന്‍റെ സഹോദരൻ ആൻഡ്രെ സിൽവയും മരിച്ചിട്ടുണ്ടെന്ന് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയൊടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് താരം യാത്ര ചെയ്ത ഒരു ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് താരത്തിന്‍റെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവർക്ക് മൂന്ന് കുട്ടികളുണ്ട്. 1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.26 കാരനായ…
Author: Rizwan
ന്യൂഡൽഹി: തോൽവികൾ തുടർക്കഥയായതോടെ ഇന്ത്യൻ ഫുട്ബാൾ ടീം മുഖ്യപരിശീലകൻ മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞു. പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കെ. സത്യനാരായണ പറഞ്ഞു. ഒരു വർഷം കരാർ ബാക്കിയുണ്ടെങ്കിലും സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന മാർക്വേസിന്റെ അപേക്ഷ എ.ഐ.എഫ്.എഫ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇരു കക്ഷികൾക്കും സാമ്പത്തിക ബാധ്യതയില്ലാതെയാണ് തീരുമാനം. മുഖ്യപരിശീലക സ്ഥാനത്തേക്ക് ആളെ തേടി ഉടൻ പരസ്യം ചെയ്യുമെന്നും സത്യനാരായണ പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ രണ്ടു വർഷത്തെ കാലാവധിക്കാണ് സ്പാനിഷ് പരിശീലകനെ നിയമിച്ചത്. 2024-25 സീസണിൽ ഐ.എസ്.എൽ ടീമായ എഫ്.സി ഗോവയുടെ മുഖ്യപരിശീലകനെന്നനിലയിൽ കഴിഞ്ഞ വർഷം ഇരട്ട റോളിലായിരുന്നു മാർക്വേസ് പ്രവർത്തിച്ചത്. ജൂൺ 10ന് നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ദുർബലരായ ഹോങ്കോങ്ങിനോട് 1-0ന് തോറ്റതാണ് മാർക്വേസിന്റെ പുറത്തേക്കുള്ള വഴിക്ക് പെട്ടെന്നുണ്ടായ കാരണമെന്നാണ് സൂചന. 2027ലെ ഏഷ്യാകപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയാണ് ഈ തോൽവിയോടെ നഷ്ടമായത്. മാർക്വേസിന്റെ…
ബെയ്ജിങ്: മനുഷ്യർ കരുത്തുറ്റ കാലുകൾ കൊണ്ട് പൊരുതുന്ന ക്ലബ് വേൾഡ് കപ്പിൽ ലോകം ആവേശഭരിതമായിരിക്കെ, റോബോട്ടുകൾ മാറ്റുരച്ച സോക്കർ ലീഗുമായി അമ്പരപ്പിച്ച് ചൈന. ജൂൺ 28ന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ നാല് യൂനിവേഴ്‌സിറ്റി ടീമുകൾ സോക്കർ മത്സരങ്ങളിൽ ഏറ്റുമുട്ടി. ചൈനയിൽ ആദ്യത്തേതാണിത്. ബെയ്ജിങ് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ‘വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസി’ന്റെ ഒരു പ്രിവ്യൂ ആയും ഈ ടൂർണമെന്റ് വിശേഷിപ്പിക്കപ്പെടുന്നു. പങ്കെടുത്ത എല്ലാ റോബോട്ടുകളും മനുഷ്യ ഇടപെടലോ മേൽനോട്ടമോ ഇല്ലാതെ എ.ഐയിൽ അധിഷ്ഠിതമായ തന്ത്രങ്ങൾ ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രിതമായി പ്രവർത്തിച്ചുവെന്ന് സംഘാടകരായ ബൂസ്റ്റർ റോബോട്ടിക്‌സ് അഭിപ്രായപ്പെട്ടു. അവസാന മത്സരത്തിൽ സിങ്‌ഹുവ സർവകലാശാലയുടെ ടി.എച്ച്യു റോബോട്ടിക്സ് ചൈനീസ് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ മൗണ്ടൻ സീ ടീമിനെ 5–3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ചാമ്പ്യൻപട്ടം നേടി. ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യ എതിരാളികളേക്കാൾ കൂടുതൽ ആവേശം സൃഷ്ടിക്കുന്നുവെന്നാണ് പൊതുവിലുള്ള റിപ്പോർട്ട്. എ.ഐ നിയന്ത്രിത റോബോട്ടുകൾക്ക് 5 മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ കഴിവുകൾ ഉണ്ടെന്ന്…
ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പിൽ യുവന്റസിനെ വീഴ്ത്തി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റിൽ സ്ട്രൈക്കർ ഗോൺസാലോ ഗാർസിയാണ് റയലിനെ മുന്നിലെത്തിക്കുന്നത്. ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ അസിസ്റ്റിൽ നിന്നാണ് ഗോളെത്തിയത്. പരിക്ക് മൂലം ഗ്രൂപ് ഘട്ടത്തിൽ നിന്ന് വിട്ടുനിന്ന റയൽ സൂപ്പർ താരം കിലിയൻ എംബാപ്പെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നു. ഗോളുറച്ച നിരവധി അവസരങ്ങൾ ഇരുടീമിനും കിട്ടിയെങ്കിലും വലചലിപ്പിക്കാനായില്ല. മറ്റൊരു മത്സരത്തിൽ മെക്സിക്കൻ ക്ലബായ മോണ്ടെറിയെ കീഴടക്കി ബോറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജയം (2-1). 14, 24ാം മിനിറ്റുകളിൽ സെർഹോ ഗുയ്‌റാസിയാണ് ഡോർട്ട്മുണ്ടിനായി ഇരുഗോളുകളും നേടിയത്. 48ാം മിനിറ്റിൽ ജർമൻ ബെർട്ടെറേമാണ് മോണ്ടെറിക്കായി ഗോൾ നേടിയത്. ക്വാർട്ടറിൽ റയൽ മാഡ്രിഡ് ആയിരിക്കും ഡോർട്ട്മുണ്ടിന്റെ എതിരാളികൾ. from Madhyamam: Latest Malayalam…
ലോക് ഫുട്ബാളിലെ മിന്നുംതാരങ്ങളിലൊരാളായിട്ടും ഇറ്റാലിയന്‍ ഇതിഹാസം റോബര്‍ട്ടോ ബാജിയോയെ ലോകമോര്‍ക്കുന്നത് ഒറ്റ പെനാല്‍ട്ടി നഷ്ടത്തിന്റെ പേരിലാണ്. 1994 ലോകകപ്പ് ഫൈനലിലാണ് അത് സംഭവിക്കുന്നത്. ഇറ്റലിയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോര്. നിശ്ചിത സമയം ഗോൾരഹിത സമനിലയിൽ അവസാനിച്ചു, അധിക സമയത്തും ഇരു ടീമുകൾക്കും വലകുലുക്കാനായില്ല. വിജയികളെ കണ്ടെത്തുന്നതിനായി മത്സരം ഷൂട്ടൗട്ടിലേക്ക്. നാലു വീതം കിക്കുകൾ കഴിഞ്ഞപ്പോൾ ബ്രസീൽ 3-2ന് മുന്നിൽ. ഇറ്റലിക്കായി അവസാന കിക്കെടുക്കാനായി എത്തിയത് പുത്തന്‍ താരോദയം റോബര്‍ട്ടോ ബാജിയോ. അഞ്ച് ഗോളുകള്‍ നേടി അസൂറികളെ ഫൈനലിലെത്തിച്ചവനാണ്. അതിസമ്മര്‍ദത്തിന്റെ മുള്‍മുനയില്‍ റോബര്‍ട്ടോയെടുത്ത കിക്ക് ഗോൾബാറിനു മുകളിലൂടെ പുറത്തേക്ക്. അതുവരെ വീരനായകനെന്ന് വാഴ്ത്തപ്പെട്ടവന്‍ ഒറ്റനിമിഷം കൊണ്ട് ആരാധകർക്ക് വില്ലനായി. ബാജിയോ ആ കിക്ക് വലയിലാക്കിയാലും ടീമിന് ജയിക്കുമെന്ന് ഉറപ്പില്ല, കാരണം ബ്രസീലിന് ഒരു കിക്ക് കൂടി ബാക്കിയുണ്ടായിരുന്നു. അത് ലക്ഷ്യം കണ്ടാലും ഇറ്റലി തോൽക്കുമായിരുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും ആ പെനാൽറ്റി നഷ്ടം ബാജിയോയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ‘അന്ന് കൈയിലൊരു കത്തിയുണ്ടായിരുന്നെങ്കിൽ എന്നെത്തന്നെ കുത്തിക്കൊല്ലുമായിരുന്നു.…
ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാനുള്ള അവസരം ഒഴിവാക്കിയതിനുള്ള കാരണം തുറന്നുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബായ അൽ നസ്ർ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. 2025 ജൂലൈ 30ന് ടീമുമായുള്ള കരാർ അവസാനിക്കുന്നതിനാല്‍ താരം ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനകളുണ്ടായിരുന്നു. നിരവധി ക്ലബ്ബുകള്‍ താരത്തെ നോട്ടമിടുകയും ചെയ്തു. എന്നാല്‍ ക്ലബ്ബ് ലോകകപ്പിന് ഇല്ലെന്ന് വ്യക്തമാക്കി താരം അല്‍ നസ്റുമായി കരാര്‍ പുതുക്കുകയായിരുന്നു. അല്‍ നസറുമായി കരാര്‍ പുതുക്കാനും സൗദിയില്‍ തന്നെ തുടരാനുമുള്ള കാരണവും പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ വ്യക്തമാക്കി. അല്‍ നസര്‍ ടിവിയില്‍ സംസാരിക്കവേയാണ് റൊണാള്‍ഡോ മനസുതുറന്നത്. ‘ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് ചില ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് നല്ല വിശ്രമവും തയ്യാറെടുപ്പും ആയിരുന്നു ഏറ്റവും ആവശ്യം. ലോകകപ്പ് കൂടി വരുന്നതുകൊണ്ട് ഈ സീസണ്‍ വളരെ ദൈര്‍ഘ്യമേറിയതായിരിക്കും’, അല്‍ നസര്‍ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റൊണാള്‍ഡോ പറഞ്ഞു. ‘അല്‍ നസറിന് മാത്രമല്ല…
നോർത് കരോലിന: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ഇന്റർ മിലാനെ അട്ടിമറിച്ച് ഫ്ലുമിനൻസ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിയൻ ക്ലബിന്‍റെ ജയം. ജെർമൻ കാനോ, ഹെർകുലീസ് എന്നിവരാണ് ഫ്ലുമിനൻസിനായി വലകുലുക്കിയത്. ക്വാർട്ടറിൽ സൗദി ക്ലബ് അൽ ഹിലാലാണ് ബ്രസീൽ ക്ലബിന്‍റെ എതിരാളികൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഫ്ലുമിനൻസ് ലീഡെടുത്തു. പോസ്റ്റിന്‍റെ വലതുവശത്ത് നിന്ന് ജോൺ ഏരിയാസ് നൽകിയ പാസ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ കാനോ വലയിലാക്കി. പന്തടക്കത്തിസും പാസ്സിങ്ങിലും മുന്നിൽ നിന്നിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ഇന്‍ററിന് തിരിച്ചടിയായത്. 40-year-old Thiago Silva captained his boyhood club Fluminense to a historic victory and clean sheet over Inter Milan. And he was loving it 🙌 pic.twitter.com/H7IDM5ixJX— B/R Football (@brfootball) June 30, 2025 40ാം മിനിറ്റിൽ ഇഗ്നാഷ്യോ ഒലിവറോ ഫ്ലുമിനൻസിനായി വലകലുക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. സൂപ്പർതാരം…
ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സൗദി ക്ലബ് അൽ ഹിലാൽ. ആവേശം അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലീഷ് ക്ലബിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തി ഹിലാൽ ക്വാർട്ടർ ഫൈനലിൽ കടന്നു. ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ ഹിലാലിനായി മാർക്കോസ് ലിയോനാർഡോ ഇരട്ട ഗോളുമായി തിളങ്ങി. മാൽകോം, കാലിദു കൂലിബാലി എന്നിവരും വലകുലുക്കി. ബെർണാഡോ ഡി സിൽവ, എർലിങ് ഹാലണ്ട്, ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ നേടിയത്. പന്തു കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും സിറ്റിക്കായിരുന്നു മുൻതൂക്കം. മത്സരത്തിൽ ആദ്യം താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ സിൽവയിലൂടെ പെപ് ഗ്വാർഡിയോളയുടെ സംഘം ലീഡെടുത്തു. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർക്കോസ് ലിയോനാർഡോയിലൂടെ (46ാം മിനിറ്റിൽ) ഹിലാൽ ഒപ്പമെത്തി. ജോവോ കാന്‍സലോയുടെ ഷോട്ട് സിറ്റി ഗോൾകീപ്പർ എഡേഴ്സൺ തടഞ്ഞിട്ടെങ്കിലും ലിയോനാർഡോ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി.…
ജോണി ഇവാൻസ്ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് ഡിഫൻഡർ ജോണി ഇവാൻസ് ഫുട്ബാൾ കളിക്കളത്തിൽനിന്ന് വിരമിച്ചു. 2006ൽ യുനൈറ്റഡിൽ സീനിയർ ക്ലബ് കരിയർ തുടങ്ങിയ ഇവാൻസ് പിന്നീട് റോയൽ അന്റ്വേർപ്, സണ്ടർലൻഡ്, ആൽബിയൺ, ലെസ്റ്റർ സിറ്റി തുടങ്ങിയവക്ക് വേണ്ടിയും കളിച്ചു. 2023ലാണ് യുനൈറ്റഡിൽ തിരിച്ചെത്തിയത്. വിവിധ ക്ലബുകൾക്കായി 400ൽ അധികം മത്സരങ്ങളിൽ ഇറങ്ങി. അന്താരാഷ്ട്രതലത്തിൽ വടക്കൻ അയർലൻഡിനായി 107 മത്സരങ്ങളും കളിച്ചിട്ടുണ്ട് 37കാരൻ. വായ്പ-വികസന വിഭാഗത്തിന്റെ ചുമതലക്കാരനായി ഇവാൻസ് യുനൈറ്റഡിൽ തുടരും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫിഫ ക്ലബ്ബ് ലോകകപ്പിൽ പി.എസ്.ജിയും ഇന്‍റർ മയാമിയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിന് ശേഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കിയതിന്‍റെ ചിത്രം പങ്കുവെച്ച് പി.എസ്.ജി താരം ഒസ്മാൻ ഡെംബലെ. മത്സരത്തിൽ ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്‍റര്‍ മയാമി പരാജയപ്പെട്ടിരുന്നു. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജി മയാമിയെ തകര്‍ത്തത്. കളി കഴിഞ്ഞയുടനെ മെസ്സിയുടെ മുൻ സഹതാരങ്ങളായിരുന്ന ഉസ്മാൻ ഡെംബലെയും അഷ്റഫ് ഹക്കീമിയും ജേഴ്സിക്കായി മെസ്സിയുടെ അടുത്തെത്തി. അണിഞ്ഞ ജേഴ്സി മെസ്സി ഹക്കീമിക്ക് കൈമാറി. ആദ്യ പകുതിയിലെ ജേഴ്സിയും ബൂട്ടുകളും ഡെംബലെക്കും നൽകി. ജേഴ്സിയും ബൂട്ടുമായി മെസ്സിക്കൊപ്പം നിൽക്കുന്ന ചിത്രം ഡെംബലെ തൻറെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ