ഫിലാഡെല്‍ഫിയ: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ. ഇൻജുറി ടൈംമിന്‍റെ അവസാന ആറു മിനിറ്റിൽ മൂന്നു ഗോളുകളും ഒരു ചുവപ്പ് കാർഡും കണ്ട ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. സെമിയില്‍ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് റയലിന്റെ എതിരാളികള്‍. കളി തുടങ്ങി 10ാം മിനിറ്റിൽ തന്നെ റയൽ ലീഡെടുത്തു. ഗോണ്‍സാലോ ഗാര്‍സ്യയാണ് റയലിനായി വലകുലുക്കിയത്. അർദ ഗുലറിന്‍റെ ക്രോസ് മികച്ചൊരു വോളിയിലൂടെയാണ് താരം വലയിലാക്കിയത്. 20ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍സ്യയും ലക്ഷ്യം കണ്ടു. ട്രെന്‍റ് അലക്സാണ്ടർ അർനോൾഡാണ് ഗോളിന് വഴിയൊരുക്കിയത്. 2-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ഡോർട്ട്മുണ്ടിന്‍റെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഏകപക്ഷീയമായി മത്സരം റയൽ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈം നാടകീയമാകുന്നത്. 92ാം മിനിറ്റിൽ ഡോര്‍ട്ട്മുണ്ട് ഒരു ഗോൾ മടക്കി. മാക്‌സമില്ല്യന്‍ ബെയറാണ് ഗോൾ നേടിയത്. രണ്ടു മിനിറ്റികനം പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച്…
Author: Rizwan
ഫ്ലോറിഡ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ. കരുത്തരുടെ നേരങ്കം കണ്ട ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ഒമ്പതുപേരിലേക്ക് ചുരുങ്ങിയിട്ടും ബയേണിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് വീഴ്ത്തിയത്. സെമിയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണ് എതിരാളികൾ. മറ്റൊരു ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് റയലിന്‍റെ സെമി പ്രവേശനം. ജർമൻ സൂപ്പർ താരം ജമാൽ മുസിയാല ഗുരുതര പരിക്കേറ്റ് മടങ്ങിയ കളിയിൽ പി.എസ്.ജിക്കായി ഡിസയർ ഡൂവെയും ഉസ്മാനെ ഡെംബലെയും സ്കോർ ചെയ്തു. കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും ജർമൻ അതികായർ വല കുലുക്കാനാകാതെ മടങ്ങി. ആദ്യപകുതി ഗോൾരഹിതമായാണ് പിരിഞ്ഞത്. 78ാം മിനിറ്റിൽ ഡിസയർ ഡൂവെയലൂടെ പി.എസ്.ജി ലീഡെടുത്തു. ഹാരി കെയ്നിൽനിന്ന് പന്ത് തട്ടിയെടുത്ത ജോവോ നെവസ് നൽകിയ അസിസ്റ്റിൽനിന്നാണ് ഡൂവെയുടെ ഗോൾ. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ബയേണിന്‍റെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഇതിനിടെ ഹാരി കെയ്ൻ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ട്രാപ്പിൽ കുടുങ്ങി. 82ാം മിനിറ്റിൽ…
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും വിശ്വസ്ത പ്രതിരോധ താരം കൈൽ വാക്കർ പുതിയ തട്ടകത്തിലേക്ക്. പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ബേൺലി ക്ലബ്ബുമായാണ് വാക്കർ കരാർ ഒപ്പുവെച്ചത്. രണ്ട് വർഷത്തെ കരാറിലാണ് 35-കാരനായ ഈ സൂപ്പർതാരം ബേൺലിയിൽ ചേർന്നത്. ട്രാൻസ്ഫർ തുക എത്രയാണെന്ന് ക്ലബ്ബുകൾ വെളിപ്പെടുത്തിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ ഏഴ് വർഷം നീണ്ട ഐതിഹാസിക കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. സിറ്റിക്കൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ വാക്കർ സ്വന്തമാക്കിയിരുന്നു. സിറ്റിയുടെ പ്രതിരോധത്തിലെ അവിഭാജ്യ ഘടകമായിരുന്ന വാക്കറുടെ കൂടുമാറ്റം ആരാധകർക്ക് അപ്രതീക്ഷിതമായി. ബേൺലി ക്ലബ്ബ് തിരഞ്ഞെടുക്കാൻ വാക്കറെ പ്രേരിപ്പിച്ചത് മാനേജർ സ്കോട്ട് പാർക്കറുമായുള്ള ആത്മബന്ധമാണ്. ഇരുവരും മുമ്പ് ടോട്ടൻഹാം ഹോട്സ്പറിലും ഇംഗ്ലണ്ട് ദേശീയ ടീമിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. “സ്കോട്ടുമായി സംസാരിച്ചപ്പോൾ തന്നെ ബേൺലിയുടെ പദ്ധതികളിൽ ഞാൻ ആകൃഷ്ടനായി. അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” വാക്കർ പറഞ്ഞു. കഴിഞ്ഞ സീസണിൽ…
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ യുവ സൂപ്പർതാരം ജമാൽ മുസിയാലയ്ക്ക് കളിക്കളത്തിൽ ഗുരുതരമായി പരിക്കേറ്റു. ഫിഫ ക്ലബ്ബ് ലോകകപ്പ് 2025-ലെ നിർണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം നടന്നത്. പി.എസ്.ജി ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് മുസിയാല കളിക്കളത്തിൽ വീണപ്പോൾ അത് ഫുട്ബോൾ പ്രേമികളുടെയെല്ലാം നെഞ്ചിൽ ഒരു നടുക്കമുണ്ടാക്കി. കളിക്കളത്തിലെ ഭീതിപ്പെടുത്തുന്ന നിമിഷങ്ങൾ മത്സരത്തിന്റെ രണ്ടാം പകുതിയിൽ, പി.എസ്.ജി ബോക്സിലേക്ക് മുന്നേറിയ ജമാൽ മുസിയാലയെ തടയാനായി ഗോൾകീപ്പർ ജിയാൻലൂജി ഡൊന്നരുമ്മ മുന്നോട്ട് കയറിവന്നു. നിർഭാഗ്യവശാൽ, ഈ കൂട്ടിയിടിയിൽ മുസിയാലയുടെ കണങ്കാലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരത്തിനരികിലേക്ക് ഇരുടീമിലെയും കളിക്കാർ ഓടിയെത്തി. പ്രാഥമിക ചികിത്സ നൽകിയ ശേഷം താരത്തെ സ്ട്രെച്ചറിൽ കളത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ സ്റ്റേഡിയത്തിൽ നിറഞ്ഞ നിശ്ശബ്ദത ഈ പരിക്കിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. പരിക്ക് എത്രത്തോളം ഗുരുതരം? പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ജമാൽ മുസിയാല പരിക്ക് വളരെ സാരമുള്ളതാണെന്നാണ്. താരത്തിന്റെ കണങ്കാലിന്…
ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കിയ ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് നാടകീയവും ആവേശകരവുമായ ജയം. ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെതിരെ ഒമ്പത് പേരുമായി ചുരുങ്ങിയിട്ടും എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പി.എസ്.ജി വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ പി.എസ്.ജി ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. അറ്റ്ലാന്റയിലെ ആവേശത്തിരയിളകിയ സ്റ്റേഡിയത്തിൽ നടന്ന പി.എസ്.ജി vs ബയേൺ മ്യൂണിക്ക് പോരാട്ടം തുടക്കം മുതൽ ആവേശകരമായിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതി നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മത്സരത്തിന്റെ 78-ാം മിനിറ്റിലാണ് പി.എസ്.ജി ആദ്യ ഗോൾ നേടിയത്. യുവതാരം ഡിസയർ ഡൗവേയാണ് ബയേൺ പ്രതിരോധം ഭേദിച്ച് ടീമിന് നിർണായക ലീഡ് സമ്മാനിച്ചത്. എന്നാൽ, ഗോൾ നേടിയതിന്റെ ആവേശം അടങ്ങും മുൻപേ പി.എസ്.ജിക്ക് തിരിച്ചടി നേരിട്ടു. 82-ാം മിനിറ്റിൽ വില്യൻ പാച്ചോയും, കളിയുടെ അവസാന നിമിഷങ്ങളിൽ ലൂക്കാസ് ഹെർണാണ്ടസും ചുവപ്പ് കാർഡ്…
ഫ്ലോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിന് പാൽമിറാസിനെയാണ് ചെൽസി മടക്കിയത്. ഫ്ലുമിനൻസ് ഇതേ സ്കോറിന് സൗദി അറേബ്യക്കാരായ അൽ ഹിലാലിനെയും വീഴ്ത്തി. ജൂലൈ എട്ടിന് നടക്കുന്ന സെമിയിൽ ചെൽസിയും ഫ്ലുമിനൻസും ഏറ്റുമുട്ടും. ബ്രസീലിയൻ ക്ലബായ പാൽമിറാസിനെതിരെ 16ാം മിനിറ്റിൽ കോൾ പാമറിലൂടെ നീലപ്പട ലീഡ് പിടിച്ചു. രണ്ടാം പകുതി തുടങ്ങി 53ാം മിനിറ്റിൽ എസ്റ്റെവോ വില്ലിയനിലൂടെ ഗോൾ മടക്കിയതോടെ 1-1. എന്നാൽ, 83ാം മിനിറ്റിൽ പാൽമിറാസ് ഡിഫൻഡർ അഗസ്റ്റിൻ ഗയേയുടെ പേരിൽ രേഖപ്പെടുത്തിയ സെൽഫി ഗോളിലൂടെ ചെൽസി ജയം പിടിച്ചെടുക്കുകയായിരുന്നു. ടൂർണമെന്റിൽ രണ്ടാം മഞ്ഞകാർഡ് ലഭിച്ച ചെൽസി സ്ട്രൈക്കർ ലിയാം ഡെലാപിനും ഡിഫൻഡർ ലെവി കോൾവില്ലിനും സെമിയിൽ കളിക്കാനാവില്ല. അതേസമയം, നിലവിലെ റണ്ണറപ്പായ ഫ്ലുമിനൻസ് കളിയുടെ 40ാം മിനിറ്റിൽ മാത്യൂസ് മാർട്ടിനെല്ലി നേടിയ ഗോളിൽ ഹിലാലിനെതിരെ ലീഡ് പിടിച്ചു. 51ാം മിനിറ്റിൽ മാർകോസ് ലിയനാഡോയിലൂടെ…
പോർചുഗൽ ഫുട്ബാളർ ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാത്തതിൽ വിമർശനം ശക്തമാകുന്നു. ജന്മനാടായ പോർചുഗലിലെ ഗോണ്ടോമോറിൽ ശനിയാഴ്ചയാണ് ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും സംസ്കാരം നടന്നത്. കഴിഞ്ഞദിവസം കാറപകടത്തിലാണ് ജോട്ടയും സഹോദരൻ സിൽവയും മരിച്ചത്. ദേശീയ ടീമിൽ കളിക്കുന്ന സഹതാരത്തിന്‍റെ സംസ്കാര ചടങ്ങിൽ ക്രിസ്റ്റ്യാനോ തീർച്ചയായും പങ്കെടുക്കണമായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ പക്ഷം. സംസ്കാര ചടങ്ങിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തില്ലെന്ന് ഡെയ്‍ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു. വാർത്ത ആരാധകരെ ഞെട്ടിച്ചു. ജോട്ടയുടെ അടുത്ത സുഹൃത്തുക്കളും ലിവർപൂൾ ക്ലബ് താരങ്ങളും ചടങ്ങിനെത്തിയിരുന്നു. മത്സരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ വരാതിരുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ, ജോട്ടയുടെ വിയോഗത്തിൽ താരം സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തിൽ പലരും സമൂഹമാധ്യമങ്ങളിൽ നിരാശപങ്കുവെച്ചു. ലിവർപൂൾ നായകൻ വിർജിൽ വാൻഡെക്, കെല്ലെഹർ, പരിശീലകൻ ആർനെ സ്ലോട്ട്, പോർചുഗൽ ടീമിൽ ജോട്ടയുടെ സഹതാരങ്ങളായ ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം ചടങ്ങിനെത്തി. അതേസമയം, ചില…
1970 ൽ ശിവരാജനുൾപ്പെട്ട വാസ്കോ ഗോവ ടീം മെഡൽ നേടിയപ്പോൾ (മധ്യനിരയിൽ ഇടത്തുനിന്ന് ആദ്യത്തെയാൾ)കണ്ണൂർ: അതിവേഗത്തിൽ പന്തുമായി കളം നിറഞ്ഞു കളിച്ച ഒരു കളിക്കാരനുണ്ടായിരുന്നു കണ്ണൂരിൽ. പഴയ തലമുറക്ക് അത്രമേൽ ആവേശമായിരുന്നു ആ താരം. കഴിഞ്ഞ ദിവസം അന്തരിച്ച സി.എം. ശിവരാജനായിരുന്നു കാൽ പന്തുകളിയിൽ കണ്ണൂരിന്റെ പേര് നാടിനു പുറത്തെത്തിച്ചത്. കളിക്കളങ്ങളിൽ അതിവേഗതയിൽ പന്തെടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കൊടുത്തിരുന്ന ശിവരാജന്റെ പ്രകടനം കാണാൻ നാടിന്റെ പലഭാഗങ്ങളിൽ നിന്നുമായി ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നതായി അന്നത്തെ ജൂനിയർ കളിക്കാരനായിരുന്ന കണ്ണൂരിലെ സെയ്ത് ഓർമിക്കുന്നു. എസ്.എൻ കോളജിലെ പഠനകാലത്താണ് ശിവരാജൻ കായികരംഗത്തേക്ക് എത്തിയത്. യൂനിവേഴ്സിറ്റി തലങ്ങളിലെല്ലാം ഒട്ടേറെ കായികമത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പിന്നാലെ കണ്ണൂർ ലക്കിസ്റ്റാർ ക്ലബിന്റെ കളിക്കാരനുമായി. കേരള സ്റ്റേറ്റ് ടീമിനു വേണ്ടിയും ഏറെക്കാലം പന്തുതട്ടി. അതിനിടെ ഫുട്ബാൾ മൈതാനങ്ങളിൽ നിറഞ്ഞാടിയ ശിവരാജനെപ്പറ്റിയറിഞ്ഞ് വാസ്കോ ഗോവ ടീം അധികൃതർ കണ്ണൂരിലെത്തുകയായിരുന്നു. പിന്നെ കളി അവർക്കൊപ്പമായി. മികച്ച മധ്യനിരക്കളിക്കാരനായ അദ്ദേഹം വാസ്കോ ഗോവക്കും വിജയരാജനാവുകയായിരുന്നു. പിന്നീട്…
വാഹനാപകടത്തിൽ മരിച്ച ലിവർപൂൾ താരം ഡിയോഗോ ജോട്ടക്കും സഹോദരൻ ആന്ദ്രെ സിൽവക്കും പരിശീലനത്തിനിടെ ആദരാഞ്ജലികളർപ്പിക്കുന്ന റയൽ മഡ്രിഡ് ടീംഅത്ലാന്റ (യു.എസ്): ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സെമി ഫൈനൽ തേടി ശനിയാഴ്ച കരുത്തരുടെ നേരങ്കം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ൻ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കാണ് എതിരാളികൾ. മറ്റൊരു ജർമൻ സംഘമായ ബോറൂസിയ ഡോർട്ട്മുണ്ട് ക്ലബ് ലോകകപ്പ് മുൻ ജേതാക്കൾ കൂടിയായ റയൽ മഡ്രിഡുമായും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9.30ന് അത്ലാന്റ മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് പി.എസ്.ജി-ബയേൺ പോരാട്ടം. വെളുപ്പിന് 1.30ന് റയൽ-ഡോർട്ട്മുണ്ട് മത്സരവും നടക്കും. ന്യൂജഴ്സി ഈസ്റ്റ് റഥർഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് കളി. സീസണിൽ ഇതിനകം മൂന്ന് പ്രധാന കിരീടങ്ങൾ സ്വന്തമായുള്ള പി.എസ്.ജിയുടെ സ്വപ്നയാത്ര ക്ലബ് ലോകകപ്പ് ട്രോഫിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ലൂയിസ് എൻറിക് വ്. പ്രീക്വാർട്ടറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ എതിരില്ലാത്ത നാല് ഗോളിന് കശക്കി. യൂറോപ്യൻ ചാമ്പ്യന്മാരെ പിടിച്ചുകെട്ടുക…
അമേരിക്കൻ സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഭാവി എന്താകും? ഫുട്ബോൾ ലോകം ഒന്നടങ്കം ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ്. മെസ്സിയുടെ നിലവിലെ മെസ്സി ഇന്റർ മയാമി കരാർ 2025 സീസൺ അവസാനത്തോടെ അവസാനിക്കാനിരിക്കെ, താരത്തെ ക്ലബ്ബിൽ നിലനിർത്താനുള്ള ചർച്ചകൾക്ക് ഇന്റർ മയാമി തുടക്കമിട്ടിരിക്കുന്നു. ഇരുവർക്കും താൽപ്പര്യം, ചർച്ചകൾ സജീവം വിശ്വസനീയമായ കായിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ലയണൽ മെസ്സിയും ഇന്റർ മയാമിയും തമ്മിലുള്ള കരാർ പുതുക്കൽ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. മെസ്സിയും കുടുംബവും മയാമിയിലെ ജീവിതത്തിൽ അതീവ സന്തുഷ്ടരാണെന്നതും, ക്ലബ്ബിന്റെ സഹ ഉടമ കൂടിയാണ് താരം എന്നതും ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു. ക്ലബ്ബ് അധികൃതർ വലിയ ശുഭാപ്തിവിശ്വാസമാണ് ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്നത്. 2026-ൽ ക്ലബ്ബിന്റെ പുതിയ ഹോം ഗ്രൗണ്ടായ മയാമി ഫ്രീഡം പാർക്ക് തുറക്കുമ്പോൾ ടീമിന്റെ മുഖമായി മെസ്സിയുണ്ടാവണമെന്ന് മാനേജ്മെന്റ് അതിയായി ആഗ്രഹിക്കുന്നു. ഇത് കേവലം കളിക്കളത്തിലെ സാന്നിധ്യമല്ല, മറിച്ച് ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യത്തിനും വാണിജ്യപരമായ വളർച്ചയ്ക്കും…