Author: Rizwan Abdul Rasheed

2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയെരെന്ന നിലയിൽ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ലാറ്റിനമേരിക്കയിൽ നിന്നും ചാമ്പ്യൻമാരായ അർജന്‍റീനക്ക് പുറമേ ബ്രസീലും എക്വഡോറും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യയിൽ നിന്നും ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജോർഡൻ, ഉസ്ബെകിസ്താൻ എന്നീ ടീമുകളും ഓഷ്യാനയിൽ നിന്ന് ന്യൂസിലൻഡും ലോകകപ്പിൽ പന്ത് തട്ടും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ 48 രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. ഇനി 35 ടീമുകള്‍ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക. യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നുമാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക. 16 ടീം. നിലവില്‍ ഒരു ടീമും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

വീണ്ടും ഫലസ്തീൻ അനുകൂല നിലപാടുമായി മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള. ഫലസ്തീൻ ഐകദാർഢ്യത്തിന്‍റെ പ്രതീകമായ കഫിയ ധരിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഗ്വാർഡിയോള വീണ്ടും തന്‍റെ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിന് അനുകൂലമായി കമന്‍റ്ബോക്സിൽ ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം മാർക്ക് കാസഡോയും രംഗത്തെത്തി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം പ്രസംഗിക്കവേ ഗ്വാർഡിയോള ഗസ്സക്ക് വേണ്ടി ശക്തമായി ശബ്ദമുയർത്തിയിരുന്നു. ഗസ്സയിലെ കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണെന്നും ലോകം മൗനം തുടരരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘ഗസ്സയിൽ നമ്മൾ കാണുന്ന കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ -ഇത് ആശയധാരകളുടെ വിഷയമല്ല. ഞാൻ ശരിയാണെന്നോ നീ തെറ്റാണെന്നോ ഉള്ള വാദങ്ങളുടെ കാര്യമല്ല. ഇത് ജീവിതത്തോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമാണ്. നിങ്ങളുടെ അയൽക്കാരോടുള്ള കരുതലിനെ കുറിച്ചാണ്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ ബോംബിനാൽ കൊല്ലപ്പെടുന്നത് നമ്മൾ കാണുകയാണ്. ആശുപത്രി…

Read More

2026 ൽ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് യോഗ്യത നേടാനാവാതെ ചിലി. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയാണ് ചിലി പുറത്തായത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പില്‍ നിന്നാണ് ചിലി പുറത്താവുന്നത്. നേരത്തെ 2018-ലും 2022-ലും ലാറ്റിനമേരിക്കന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പ് യോഗ്യത നേടിനായിരുന്നില്ല. ബൊളീവിയയുമായുള്ള കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ചിലി ഗോൾ വഴങ്ങി. 21 കാരനായ മിഗ്വൽ ടെർസേസാണ് ബൊളീവിയക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്‍റെ 19 – മിനിറ്റിൽ ബൊളീവിയൻ താരം ലുക്കാസ് ചാവേസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ചിലിക്ക് അവസരം മുതലെടുക്കാനായില്ല. കളിയുടെ അവസാനം 90 മിനിറ്റിൽ എൻസോ മൊൺടെരിയോ ബൊളീവിയയുടെ രണ്ടാം ഗോളും നേടിയതോടെ ചിലിയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരശ്ശീല വീണു. മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ 2-1 പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പിന് യോഗ്യത നേടി .സൗദിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്.…

Read More

ലണ്ടർ: ബെൽജിയത്തിന്‍റെ മിഡ്ഫീൽഡ് മാന്ത്രികൻ കെവിൻ ഡി ബ്രൂയിൻ ഇറ്റാലിയൻ സീരീ എ ചാമ്പ്യന്മാരായ നാപ്പോളിയുമായി ധാരണയിലെത്തി. രണ്ടു വർഷത്തേക്കാണ് കരാറെന്നും പ്രമുഖ ഫുട്ബാൾ മാധ്യമപ്രവർത്തകനും ട്രാൻസ്ഫർ വിദഗ്ധനുമയ ഫാബ്രിസിയോ റൊമാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ജൂൺ ആദ്യത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കരാർ, ബെൽജിയത്തിന്‍റെ ലോകകപ്പ് യോഗ്യത മത്സരങ്ങളെ തുടർന്നാണ് നീണ്ടുപോയത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലെ പത്ത് വര്‍ഷത്തെ കരിയറിന് ശേഷമാണ് ഡി ബ്രൂയിന്‍ ക്ലബ് വിട്ടത്. 2015ല്‍ വൂള്‍ഫ്സ്ബര്‍ഗില്‍നിന്നാണ് താരം സിറ്റിയിലെത്തുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി വളർന്നു. 🚨💣 BREAKING: Kevin De Bruyne to Napoli, here we go! Final green light arrives from Belgian star to join Italian champions.Two year deal + option agreed, medical and formal steps to follow for KDB to become Napoli player.Massive…

Read More

മുംബൈ: മനോലോ മാർക്വേസിനു കീഴിൽ 11 മാസമായി പരിശീലിക്കുന്ന ഇന്ത്യക്ക് ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്. റാങ്കിങ്ങിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമുകളോടുപോലും ടീം ദയനീയമായി പരാജയപ്പെടുകയാണ്. 2024 മുതൽ ഇതുവരെ 16 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്, ജയിച്ചത് ഒരു മത്സരത്തിൽ മാത്രം. ചൊവ്വാഴ്ച എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിനോടും ഇന്ത്യ തോറ്റു. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി. തോൽവിയോടെ ഇന്ത്യയുടെ യോഗ്യത തുലാസിലായി. രണ്ടു മത്സരങ്ങളില്‍ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ ഗ്രൂപ്പിൽ സിയിൽ നാലാം സ്ഥാനത്താണ്. നാലു പോയന്‍റുമായി ഹോങ്കോങ് ഒന്നാമതെത്തി. മാർക്വേസിനു കീഴിൽ ടീമിന് വലിയ പുരോഗതിയില്ലെന്നു മാത്രമല്ല, നിലവിലുള്ള റാങ്കിങ്ങിൽനിന്ന് താഴോട്ട് വീഴുകയും ചെയ്തു. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ സൂപ്പർ താരം സുനിൽ ഛേത്രിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയതും വലിയ വിമർശനത്തിനിടയാക്കി. 157th ranked Hong Kong have defeated 127th ranked India! #90ndstoppage pic.twitter.com/JOAImdt0RO— 90ndstoppage (@90ndstoppage) June 10,…

Read More

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സെനഗാൾ. നോട്ടിങ്ഹാമിലെ സ്വന്തം ആരാധകർക്കു മുന്നിൽ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ത്രീ ലയൺസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെനഗാൾ നിലംപരിശാക്കിയത്. ഇസ്മായില സാർ, ഹബീബ് ദിയാറ, ചെക്ക് സബാലി എന്നിവരാണ് സെനഗാളിനുവേണ്ടി വലകുലുക്കിയത്. നായകൻ ഹാരി കെയ്നിന്‍റെ വകയായിരുന്നു ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോൾ. ജയത്തോടെ സെനഗാൾ അവരുടെ അപരാജിത കുതിപ്പ് 24 മത്സരങ്ങളിലേക്ക് നീട്ടി. സൂപ്പർ താരങ്ങളെ കളത്തിലിറക്കിയിട്ടും വമ്പൻ തോൽവി വഴങ്ങിയത് പുതിയ പരിശീലകൻ തോമസ് തുഷേലിനും ടീമിനും ക്ഷീണമായി. തുഷേലിനു കീഴിൽ കളിച്ച നാലു മത്സരങ്ങളിൽ ആദ്യ തോൽവിയാണിത്. England 1-3 Senegal The Lions of Teranga become the first African nation to beat England in history #ENGSEN pic.twitter.com/HNHjyyQcQP— Aadoo Ozzo🇵🇸 (@Aadozo) June 10, 2025 കഴിഞ്ഞദിവസം അൻഡോറക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ട് കളിച്ച ടീമിൽനിന്ന് 10…

Read More

സാവോ പോളോ: 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് മുൻ ചാമ്പ്യന്മാരായ ബ്രസീൽ. ലാറ്റിനമേരിക്കൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ പരാഗ്വെയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കാനറികൾ യോഗ്യത ഉറപ്പിച്ചത്. View this post on Instagram A post shared by FOX Soccer (@foxsoccer) 44ാം മിനിറ്റിൽ വിങ്ങർ വിനീഷ്യസാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ബ്രസീലിന്‍റെ ആദ്യ ജയം. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീലിനെ കൂടാതെ, അർജന്‍റീനയും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽനിന്ന് 25 പോയന്‍റുമായാണ് ബ്രസീലും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. 🇧🇷 Brazil 👉 #FIFAWorldCup 26@CBF_Futebol | #WeAre26— FIFA World Cup (@FIFAWorldCup) June 11, 2025 ഒന്നാം സ്ഥാനത്തുള്ള അർജന്‍റീനക്ക് 16 മത്സരങ്ങളിൽനിന്ന് 35 പോയന്‍റാണ്. അടുത്ത വർഷം ജൂൺ 11 മുതൽ…

Read More

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അവസാന മിനിറ്റിലെ ഗോളിൽ കൊളംബിയയോട് സമനില പിടിച്ച് അർജന്‍റീന. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അവസാന 20 മിനിറ്റ് പത്തുപേരുമായാണ് അർജന്‍റീന പൊരുതിയത്. ¡Golazo de Colombia! 😳 Luis Diaz se armó un jugadón, esquivó a todo jugador argentino y abre el marcador ⚽️24′ | 🇦🇷 Argentina 0 – 1 Colombia 🇨🇴Mirá #ArgentinaXTelefe con @giraltpablo, @JPVarsky y @SofiMMartinez por https://t.co/2ECurz6Kmn 🏆 #Eliminatorias pic.twitter.com/GzuNJHI8uL— telefe (@telefe) June 11, 2025 ലൂയിസ് ഡയസ് കൊളംബിയക്കായും തിയാഗോ അൽമാഡ അർജന്‍റീനക്കായും വലകുലുക്കി. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച അർജന്‍റീന 16 മത്സരങ്ങളിൽനിന്ന് 35 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. സൂപ്പർ താരം ലയണൽ മെസ്സിയെ പ്ലെയിങ്…

Read More

മസ്കത്ത്: ലോകകപ്പ് യോഗ്യത സാധ്യതകൾ വീണ്ടും സജീവമാക്കി ഒമാൻ. കഴിഞ്ഞ ദിവസം നടന്ന അതിനിർണായക മത്സരത്തിൽ ഫലസ്തീനെതിരെ 1-1 സമനില പിടിച്ചാണ് റെഡ്‍വാരിയേഴ്സ് നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 97ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയുടെ സമനില ഗോളാണ് റെഡ് വാരിയേസഴ്സിന്‍റെ ലോകകപ്പ് സാധ്യതകൾക്ക് വീണ്ടും നിറം പകർന്നത്. ഒരു ഗോളിന് തോറ്റ് ടീം പുറത്താകുമെന്ന ഘട്ടത്തിൽ കിട്ടിയ പെനാൽറ്റി വളരെ വിദഗ്ധമായി ഇസ്സാം വലയിലെത്തിക്കുകയായിരുന്നു. അതേസമയം, നേരീയ പോയന്റ് വ്യത്യാസത്തിൽ ഫലസ്തീൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ നിന്ന് പുറത്താകുകയും ചെയ്തു. ഗ്രൂപ്പ് ബിയിൽ പത്ത് കളിയിൽ നിന്ന് 11പോയന്റുമായി നാലാം സ്ഥാനക്കാരായാണ് ഒമാൻ അടുത്ത റൗണ്ടിൽ പ്രവേശിച്ചത്. ഫലസ്തീന് 10 പോയന്റാണുള്ളത്. ദക്ഷിണ കൊറിയയും ജോർഡനും ഈ ഗ്രൂപ്പിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 15 പോയന്റുമായി ഗ്രൂപ്പിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി ഇറാഖും അടുത്ത റൗണ്ടിൽ കടന്നു. ജോർഡനിലെ…

Read More

കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിനോട് തോറ്റ് ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ നാലു പോയന്‍റുമായി ഹോങ്കോങ് ഒന്നാമതെത്തി. തോൽവിയോടെ ഇന്ത്യയുടെ യോഗ്യത തുലാസിലായി. രണ്ടു മത്സരങ്ങളില്‍ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിൽ (90+4) ബോക്സിനുള്ളിൽ ഹോങ്കോങ് താരം സ്റ്റെഫാൻ പെരേരയെ ഇന്ത്യൻ ഗോൾ കീപ്പർ വിശാൽ കെയ്ത് ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത പെരേരെ പന്ത് അനായാസം വലയിലാക്കി. ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. സൂപ്പർ താരം സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ മനോലോ മാർക്വേസ് ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ലാലിയൻസുവല ചാങ്തെയെ കൂടാതെ, മലയാളി താരം അഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ…

Read More