ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന യുനൈറ്റഡ് ടീമിലുള്ള 37കാരനായ ഇവാൻസ്, വെള്ളിയാഴ്ച ഹോങ്കോങ് ദേശീയ ടീമിനൊപ്പമുള്ള മത്സരശേഷമാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. മത്സരത്തിൽ ഒരു ഗോളിനു പിന്നിൽപോയ യുനൈറ്റഡ് രണ്ടാംപകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ജയം പിടിച്ചെടുത്തത്. ജൂൺ അവസാനത്തോടെ യുനൈറ്റഡും ഇവാനും തമ്മിലുള്ള കരാർ അവസാനിക്കാനിരിക്കെയാണ് താരം കളി നിർത്താൻ തീരുമാനിച്ചത്. രണ്ടു കാലയളവിലായി യുനൈറ്റഡിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 240 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവും നേടിയിട്ടുണ്ട്. വടക്കൻ അയർലൻഡ് ദേശീയ ടീമിനായി 107 മത്സരങ്ങൾ കളിച്ചു. അയർലൻഡ് ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഇവാൻസുമുണ്ട്. 🚨 Official: Jonny Evans 𝐫𝐞𝐭𝐢𝐫𝐞𝐬 from professional football after leaving United ❤️👋🏻🏆 x4 Community…
Author: Rizwan Abdul Rasheed
ലണ്ടൻ: ഇംഗ്ലീഷ് ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്‍റെ ഒഴിവിലേക്ക് മണിക്കൂറുകൾക്കകം പകരക്കാരനെ ക്ലബിലെത്തിച്ച് ലിവർപൂൾ. ബയർ ലെവർകുസന്‍റെ ഡച്ച് സൂപ്പർതാരം ജെറമി ഫ്രിംപോങ്ങാണ് അഞ്ചു വർഷത്തെ കരാറിൽ ആൻഫീൽഡിലെത്തിയത്. 339.67 കോടി രൂപയാണ് (35 മില്യൺ യൂറോ) കരാർ തുക. ലെവർകുസന് 2023-24 സീസണിൽ പ്രഥമ ബുണ്ടസ് ലിഗ കിരീടം നേടികൊടുക്കുന്നതിൽ ഡച്ചു താരം നിർണായക പങ്കുവഹിച്ചിരുന്നു. ഈ സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 53 മത്സരങ്ങളിലാണ് താരം ലെവർകുസനായി കളിച്ചത്. സീസണിൽ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്ക് ജേതാക്കളായപ്പോൾ ലെവർകുസൻ രണ്ടാമതാണ് ഫിനിഷ് ചെയ്തത്. 🚨🔴 Liverpool will pay €35m fee for Jeremie Frimpong in three annual installments as part of the agreement with Bayer Leverkusen. pic.twitter.com/D11eHAmXwm— Fabrizio Romano (@FabrizioRomano) May 31, 2025 കഴിഞ്ഞദിവസമാണ് അലക്സാണ്ടർ അർനോൾഡ് സ്പാനിഷ് ക്ലബായ റയൽ മഡ്രിഡിൽ ചേർന്നത്. ആറ് വർഷത്തേക്കാണ് കരാർ. പ്രതിഫലം…
മ്യൂണിക് (ജർമനി): ആരാവും യൂറോപ്പിലെ ചാമ്പ്യന്മാരുടെ ചാമ്പ്യൻ? വൻകരയുടെ പുതിയ ക്ലബ് ചക്രവർത്തിയെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് ശനിയാഴ്ച മ്യൂണിക്കിലെ അലയൻസ് അറീന വേദിയാവും. നാലാം കിരീടം ലക്ഷ്യമിടുന്ന ഇറ്റാലിയൻ ക്ലബ് ഇന്റർമിലാന് ഇതുവരെ ജേതാക്കളാവാത്ത പാരിസ് സെന്റ് ജെർമെയ്നാണ് എതിരാളികൾ. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മത്സരം തുടങ്ങും. പരിഷ്കരിച്ച രൂപത്തിലെത്തിയ ചാമ്പ്യൻസ് ലീഗിൽ ഇക്കുറി ലീഗ് ഘട്ടത്തിൽ 19 പോയന്റോടെ നാലാം സ്ഥാനക്കാരായിരുന്നു ഇന്റർ. എന്നാൽ, 13 പോയന്റുമായി പി.എസ്.ജിയുണ്ടായിരുന്നത് 15ാം സ്ഥാനത്താണ്. ടോപ് എട്ട് ബെർത്തിലൂടെ നേരിട്ട് പ്രീക്വാർട്ടറിലെത്തി അന്നത്തെ സീരീ എ ചാമ്പ്യന്മാർ. ഫ്രഞ്ച് ജേതാക്കൾക്കാവട്ടെ പ്ലേ ഓഫ് കടമ്പ കടക്കേണ്ടിവന്നു. ഇരുകൂട്ടർക്കും പിന്നീട് നേരിടാനുണ്ടായിരുന്നത് കരുത്തരെ. ലിവർപൂൾ, ആസ്റ്റൻ വില്ല, ആഴ്സനൽ ടീമുകളെ യഥാക്രമം പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും തകർത്താണ് പി.എസ്.ജിയുടെ വരവ്. അപ്പുറത്ത് ഫെയ്നൂർഡിനെ തോൽപിച്ച് ക്വാർട്ടറിലെത്തിയ ഇന്ററിനെ ഫൈനലിലേക്കുള്ള വഴികളിൽ കാത്തിരുന്നത് സാക്ഷാൽ ബയേൺ…
ഫുട്ബാൾ ലീഗുകളിൽ തുടർച്ചയായി ഒരു ടീം അഞ്ചും ആറും തവണ കിരീടം നേടുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല. എന്നാൽ, ഒരു ടീം തുടർച്ചയായി 23 തവണ ചാമ്പ്യന്മാരാകുന്നത് അദ്ഭുതം തന്നെയാണ്. ബോസ്നിയ ആൻഡ് ഹെർസഗോവിന വനിത പ്രീമിയർ ലീഗിൽ എസ്.എഫ്.കെ 2000 സരയാവോ ക്ലബാണ് ഈ നേട്ടം കൈവരിച്ചത്. ടീം ആദ്യമായി ലീഗ് കിരീടം നേടുമ്പോൾ ഇന്ന് ടീമിലുള്ള പകുതിയിലധികം താരങ്ങളും ജനിച്ചിട്ടുപോലുമില്ല. ലീഗിലെ തന്നെ എമിന ക്ലബിനെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് സരയാവോ തങ്ങളുടെ 23ാം ലീഗ് കിരീടം ഉറപ്പിച്ചത്. ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ഒന്നാംനിര വനിത ലീഗിന്‍റെ ചരിത്രത്തിൽ ഇതുവരെയുള്ള 24 സീസണുകളിൽ 23 തവണയും സരയാവോയാണ് ജേതാക്കളായത്. ടീം നേരത്തെ തന്നെ ഗിന്നസ് റെക്കോഡ് നേടിയിരുന്നു. പ്രഥമ സീസണിൽ എൻ.കെ ഇസ്‌ക്ര ബുഗോയ്നോയാണ് കിരീടം നേടിയത്. ’ഈ നേട്ടത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. ബോസ്നിയയിലും ഈ മേഖലയിലും വനിതാ ഫുട്ബാളിനോടുള്ള കാഴ്ചപ്പാട് ഞങ്ങൾ മാറ്റിമറിച്ചു, കാരണം ഞങ്ങളുടെ…
യുവേഫ യൂറോപ്പ കോൺഫറൻസ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചാമ്പ്യൻമാർ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നായിരുന്നു ചെൽസിയുടെ കിരീടധാരണം. 65ാം മിനുട്ട് മുതൽ ഇഞ്ചുറി ടൈം വരെ നാല് ഗോളുകളാണ് ചെൽസി അടിച്ചെടുത്തത്. 2021 ൽ ആരംഭിച്ച ലീഗിൽ ചെൽസിയുടെ കന്നികിരീടമാണിത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇസ്‌കോയുടെ അസിസ്റ്റില്‍ അബ്ദെ എസ്സാൽസൗലിയിലൂടെ റയൽ ബെറ്റിസാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ചെൽസി 65-ാം മിനിറ്റിൽ അർജന്‍റീനൻ താരം എൻസോ ഫെർണാണ്ടസിലൂടെ സമനില പിടിച്ചു. 70 -ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ചെൽസിയെ മുന്നിലെത്തിച്ചു. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് പാമറായിരുന്നു. ശേഷം 83-ാം മിനിറ്റിൽ ജാഡൻ സാഞ്ചോയും ഇഞ്ചുറി ടൈമിൽ കഓസൊദേയും ഗോൾ നേടിയതോടെ 4 -1 ന്റെ ജയം നേടാൻ ചെൽസിക്കായി. from Madhyamam: Latest Malayalam…
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാർ പുതുക്കി കൗമാരതാരം ലാമിൻ യമാൽ. സീസണൊടുവിൽ കരാർ അവസാനിക്കാനിരിക്കെയാണ് കാറ്റാലൻ ക്ലബുമായി ആറു വർഷത്തേക്ക് പുതിയ കരാറിലെത്തിയത്. ഇതോടെ 2031 വരെ 17കാരൻ ബാഴ്സയിൽ തുടരും. സീസണിൽ ബാഴ്സയുടെ അഭ്യന്തര ട്രെബ്ൾ കിരീട നേട്ടത്തിൽ യമാലിന് നിർണായക പങ്കുണ്ടായിരുന്നു. 2023ൽ 15ാം വയസ്സിലാണ് യമാൽ ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുന്നത്. ലാ ലിഗയിൽ 55 മത്സരങ്ങളിൽനിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ഹാൻസി ഫ്ലിക്ക് പരിശീലകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കീരിടങ്ങൾ നേടി ടീം കരുത്തു തെളിയിച്ചു. ക്ലബ് പ്രസിഡന്‍റ് ജൊവാൻ ലപോർട്ട, സ്പോർട്ടിങ് ഡയറക്ടർ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാൽ ക്ലബുമായുള്ള കരാർ പുതുക്കിയത്. The future is now. pic.twitter.com/VP2WQmbNHN— FC Barcelona (@FCBarcelona) May 27, 2025 ജൂലൈയിൽ 18 വയസ്സ് പൂർത്തിയാകുന്ന യമാൽ,…
ലണ്ടൻ: കരിയറിൽ 40 വയസ്സുവരെ ഫുട്ബാൾ കളിക്കുമെന്ന് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഭാവിയിൽ സൗദി ലീഗിലേക്ക് കൂടുമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും ലിവർപൂൾ താരം പറഞ്ഞു. സീസണിൽ ചെമ്പടയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ സലാഹിന് നിർണായക പങ്കുണ്ടായിരുന്നു. ലീഗിലെ ടോപ് സ്കോററും പ്രീമിയർ ലീഗ് താരവുമായി. 29 ഗോളുകളും 18 അസിസ്റ്റുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ലിവർപൂളുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കെ താരം സൗദി പ്രോ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വമ്പൻ ഓഫറുകളുമായി സൗദി ക്ലബുകൾ താരത്തിനു പുറകിലുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് ക്ലബുമായി താരം പുതിയ കരാറിലെത്തിയത്. മനസ്സ് പറയുമ്പോൾ കളി അവസാനിപ്പിക്കുമെന്ന് ഈജിപ്ഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സലാഹ് പറഞ്ഞു. ‘എന്നോട് അഭിപ്രായം ചോദിച്ചാൽ, 39-40 വയസ്സുവരെ കളിക്കുമെന്ന് പറയും, പക്ഷേ അതിനുമുമ്പ് നിർത്തണമെന്ന് മനസ്സ് പറഞ്ഞാൽ അവസാനിപ്പിക്കും. ഒരുപാട് കാര്യങ്ങൾ നേടി’ -താരം വ്യക്തമാക്കി. ലിവർപൂളുമായുള്ള കരാർ കാലാവധി അവസാനിച്ചതിനു പിന്നാലെ…
മഡ്രിഡ്: പുതിയ പരിശീലകനു കീഴിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. ക്ലബിന്‍റെ പുതിയ സൈനിങ് താരങ്ങളെ റയൽ ഈയാഴ്ച ആരാധകർക്കു മുമ്പിൽ അവതരിപ്പിക്കുമെന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിവർപൂൾ വിട്ടെത്തിയ ട്രെന്‍റ് അലെക്സാണ്ടർ അർനോൾഡ്, ബെൻഫിക്കയുടെ അൽവാരോ കരേരസ് എന്നിവരാണ് ക്ലബുമായി പുതുതായി കരാറിലെത്തിയത്. കാർലോ ആഞ്ചലോട്ടി പടിയിറങ്ങിയ ഒഴിവിലേക്ക് സാവി അലൻസോയെയാണ് റയൽ പരിശീലകനായി എത്തിച്ചത്. കഴിഞ്ഞദിവസം ക്രിസ്റ്റൽ പാലസിനെതിരെ അവസാന മത്സരം കളിച്ചാണ് ട്രെന്‍റ് അലക്സാണ്ടർ ആൻഫീൽഡിനോട് വിടപറഞ്ഞത്. രണ്ടു ദശകം ലിവർപൂളിനൊപ്പം പന്തു തട്ടിയാണ് താരം സൗജന്യ ട്രാൻസ്ഫറിൽ റയലിലേക്ക് കൂടുമാറിയത്. നിലവിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയുടെ പ്രതിരോധ താരമായ കരേരസുമായും റയൽ ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബെൻഫിക്കക്കായി 50 മത്സരങ്ങൾ കളിച്ച മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23കാരാനായ താരം 2017-2020 കാലയളവിൽ റയൽ മഡ്രിഡിന്‍റെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ട്. പിന്നാലെ…
റിയോ ഡി ജനീറോ: സാംബ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞ ആദ്യ നാളിൽ, ഫോമിലല്ലാത്ത നെയ്മറെ ടീമിൽനിന്ന് വെട്ടി കാർലോ ആഞ്ചലോട്ടി പണിതുടങ്ങി. ഏറെയായി സുവർണ നാളുകളുടെ നിഴൽ മാത്രമായി അന്താരാഷ്ട്ര സോക്കറിൽ മെലിഞ്ഞുനിൽക്കുന്ന ബ്രസീലിന് പുതുജീവനേക്കാനെത്തുന്ന ആഞ്ചലോട്ടി തിങ്കളാഴ്ചയാണ് ചുമതലയേറ്റത്. റിയോ ഡി ജനീറോയിൽ തിങ്ങിനിറഞ്ഞ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മുൻപരിശീലകരായ ആൽബർട്ടോ പെരേര, ലൂയി ഫിലിപ്പ് സ്കൊളാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ടീമിന്റെ ചുമതലയേൽക്കൽ. ‘‘ലോകത്തെ ഏറ്റവും മികച്ച ടീമിനെ പരിശീലിപ്പിക്കാനായതിൽ അഭിമാനമുണ്ട്. മുന്നിൽ വലിയ ദൗത്യം ബാക്കി’’- ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനത്തെ ചടങ്ങിൽ ആഞ്ചലോട്ടി പറഞ്ഞു. ബ്രസീലിൽ ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് വിദേശ പരിശീലകനെന്ന സവിശേഷതയുണ്ട്. ദേശീയ ടീം ജാക്കറ്റ് നൽകി ആഞ്ചലോട്ടിയെ വരവേറ്റ സ്കൊളാരി എല്ലാ പിന്തുണയും ഉറപ്പുനൽകി. ഡോറിവൽ ജൂനിയറുടെ പിൻഗാമിക്ക് 2026ലെ ലോകകപ്പ് അവസാനം വരെയാണ് കരാർ. ലോകകപ്പ് യോഗ്യത പട്ടികയിൽ നാലാമതാണ് ബ്രസീൽ. 2022ലെ ഖത്തർ ലോകകപ്പിൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട്…
സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്. ‘ഈ അധ്യായം പൂർത്തിയായി. കഥയോ? തുടർന്നുകൊണ്ടേയിരിക്കുന്നു. എല്ലാവർക്കും നന്ദി’ -അൽ-നസ്ർ ജഴ്സിയിലുള്ള ഫോട്ടോക്കൊപ്പം താരം പോസ്റ്റ് ചെയ്തു. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ നൽകി 40കാരനായ താരത്തിന്‍റെ പോസ്റ്റ്. സൗദി പ്രോ ലീഗിൽ 24 ഗോളോടെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. അൽ-നസ്റിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു. This chapter is over.The story? Still being written.Grateful to all. pic.twitter.com/Vuvl5siEB3— Cristiano Ronaldo (@Cristiano) May 26, 2025 മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022ലാണ് ക്രിസ്റ്റ്യാനോ അൽ-നസറിൽ ചേർന്നത്. കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ താരം നൽകിയത്. അല്‍-നസ്റിനായി 111 തവണ ഇറങ്ങിയ താരം…