യൂറോപ്യൻ ഫുട്‌ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബ്ബ് അൽ നാസറിലേക്ക് പോയ താരങ്ങളിൽ ഒരാളാണ് സെനഗൽ താരം സാദിയോ മാനെ.
2023-ൽ അൽ നാസറിൽ ചേർന്ന സെനഗൽ സ്‌ട്രൈക്കർ സ്റ്റെഫാനോ പിയോളിയുടെ കീഴിൽ മികച്ച ഫോമിലാണ് ഇപ്പോൾ. 16 സൗദി പ്രോ ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ 32-കാരൻ ഗുണനിലവാരമുള്ള പ്രകടനങ്ങളിലൂടെയും മികച്ച ശാരീരിക സാന്നിധ്യത്തിലൂടെയും ടീമിനെ സഹായിച്ചിട്ടുണ്ട്.
അത്കൊണ്ട് തന്നെ, കഴിഞ്ഞ ആഴ്ചകളിൽ അദ്ദേഹത്തിന്റെ യൂറോപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇന്റർ മിലാൻ താരത്തെ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ഈ വാർത്തകൾ മാനെ നിഷേധിച്ചു:
“ഇത് ഫുട്ബോളിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു, ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങൾ അത് അംഗീകരിക്കണം. എല്ലായ്പ്പോഴും കിംവദന്തികൾ ഉണ്ടാകും, പക്ഷേ അവയിൽ സ്വാധീനിക്കപ്പെടാൻ ഞാൻ ഒരു ചെറുപ്പക്കാരനല്ല. ഞാൻ ഇവിടെയുണ്ട്, എന്റെ ടീമിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അത് എന്നെ അലട്ടുന്നില്ല. അൽ നാസറിൽ തുടരുകയും കിരീടങ്ങൾ നേടാൻ അവരെ സഹായിക്കുകയുമാണ് എന്റെ ലക്ഷ്യം,” ടിഎംഡബ്ല്യു മാനെയെ ഉദ്ധരിച്ചു.