Categories: Football

ലോകകപ്പ് കിക്കോഫ് സമയം: ചൂടിനും ബ്രോഡ്കാസ്റ്റർ സമ്മർദത്തിനുമിടയിൽ ഫിഫ; ഇന്ത്യക്കാരുടെ ഉറക്കം കളയുമോ?

ന്യൂയോർക്ക്: മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളക്കു ശേഷം, ലോകകപ്പ് ഫുട്ബാൾ അമേരിക്കൻ മണ്ണിലെത്തുകയാണ്. അമേരിക്കക്കു പുറമെ, അയൽ രാജ്യങ്ങളായ കാനഡയും മെക്സികോയും ചേർന്ന് സംയുക്ത ആതിഥേയരാകുമ്പോൾ ലോകമെങ്ങുമുള്ള ആരാധകരെ കാത്തിരിക്കുന്നത് സമ്പന്നമായൊരു കളിക്കാലമാകും.

റോബർടോ ബാജിയോയുടെ കണ്ണീരും, മരുന്നടി പിടിക്കപ്പെട്ട് ഡീഗോ മറഡോണയുടെ പുറത്താവലും, ആന്ദ്രെ എസ്കോബാറിന്റെ നീറുന്ന ഓർമകളും, ദുംഗയിലൂടെ ബ്രസീൽ ഉയർത്തിയ കിരീടവുമെല്ലാമായിരുന്നു അമേരിക്ക അവസാനമായി വേദിയായ 1994 ലോകകപ്പ്. 31 വർഷം പിന്നിടുന്ന ഈ ലോകകപ്പിന്റെ ഓർമകൾ മങ്ങി തുടങ്ങുന്നതിനിടെയാണ് അമേരിക്കയിൽ വീണ്ടും കളിയെത്തുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് മറ്റു വൻകരകളെല്ലാം താണ്ടിയ ശേഷം ലോകകപ്പ് അമേരിക്കയിലും അയൽ രാജ്യങ്ങളിലുമായെത്തുമ്പോൾ ആരാധകർ ഏറെയുള്ള ഏഷ്യക്കും യൂറോപ്പിനും ഇത്തവണ കളി കാണണമെങ്കിൽ ഉറക്കിളക്കേണ്ടി വരും.

യൂറോപ്യൻ രാജ്യങ്ങളിൽ അർധരാത്രിയിലും, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ അതിരാവിലെയുമായിരിക്കും മത്സരങ്ങളേറെയുമെന്നതാണ് പ്രത്യേകത.

പകൽ കളിക്ക് ചൂട് വെല്ലുവിളി

​​2026 ലോകകപ്പിന്റെ മത്സര ഷെഡ്യൂളും കിക്കോഫ് സമയവും ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂൺ-ജൂലായ് മാസങ്ങളിൽ ആതിഥേയ നഗരങ്ങളിലെ കടുത്ത ചൂട് വെല്ലുവിളിയാവുന്ന സാഹചര്യത്തിൽ മത്സരങ്ങൾക്ക് വൈകി കിക്കോഫ് കുറിക്കാനാണ് സംഘാടകർക്ക് താൽപര്യം. എന്നാൽ, യൂറോപ്പിലെ ബ്രോഡ്കാസ്റ്റർമാർക്ക് രാത്രി അധികം വൈകാതെ കൂടുതൽ കാഴ്ചക്കാരെ കിട്ടുന്ന സമയത്ത് കളി നടത്താനാണ് ഇഷ്ടം. ഇതിനിടയിൽ സമ്മർദത്തിലാവുകയാണ് ഫിഫ.

ബ്രിട്ടീഷ് സമയം വൈകുന്നേരം അഞ്ചിനും എട്ടിനുമിടയിൽ കളി നടന്നാൽ യൂറോപ്പിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുമെന്ന് ബ്രോഡ്കാസ്റ്റർമാർ അവകാശപ്പെടുന്നു. എന്നാൽ, മത്സര വേദികളായ കിഴക്ക്-​പടിഞ്ഞാൻ അമേരിക്കൻ നഗരങ്ങളിൽ സൂര്യൻ നട്ടുച്ചിയിലെത്തുന്ന ഉച്ച സമയത്താവും ഇത്.

കഴിഞ്ഞ ക്ലബ് ലോകകപ്പിൽ പി.എസ്.ജിയും അത്‍ലറ്റികോയും ഉൾപ്പെടെ ഏറ്റുമുട്ടിയ മത്സരങ്ങൾ അമേരിക്കൻ സമയം ഉച്ച 12ന് നടത്തിയത് ഏറെ വിവാദമായിരുന്നു. പി.എസ്.ജി കോച്ച് ലൂയി എന്റിക്വെ പരാതിപ്പെട്ടതും, ചെൽസി താരം എൻസോ ഫെർണാണ്ടസ് ചൂടിലും ഹുമിഡിറ്റിയിലും തളർന്നതുമെല്ലാം സംഘാടകരുടെ മനസ്സിലുണ്ട്.

കളിക്കാരുടെ പ്രകടനത്തിനും സുരക്ഷക്കും മുൻതൂക്കം നൽകണോ, അതോ യൂറോപ്പിലെയും ഏഷ്യയിലെയും ബ്രോഡ്കാസ്റ്റർമാരെ ചേർത്തു പിടിക്കണോയെന്ന ആശങ്കയിലാണ് സംഘാടകർ.

ബ്രിട്ടീഷ് സമയം, വൈകുന്നേരം അഞ്ച്, എട്ട്, 11, പുലർച്ചെ രണ്ടു മണി എന്നി ഷെഡ്യൂളുകളിൽ കളി നടത്താനാണ് ഏറെയും സാധ്യതയുള്ളത്.

ബി.എസ്.ടി ​സമയവും ഇന്ത്യൻ സമയവും 4.30 മണിക്കൂറാണ് വ്യത്യാസം. അഞ്ച് മണിയുടെ കളി 9.30നും, എട്ട് മണിയുടെ കളി 12.30നും, 11ന്റെ കളി 3.30നും, പുലർച്ചെ രണ്ടിന്റെ കളി അതിരാവിലെ 6.30നുമായാവും ഇന്ത്യയിൽ കാണുന്നത്.

മത്സര വേദിയിലെ ചൂടിനെ പരിഗണിക്കാതെ സമയം നിശ്ചയിക്കാൻ കഴിയില്ലെന്ന് കോൺകകാഫ് പ്രസിഡന്റ് വിക്ടർ മോണ്ടഗ്ലിയാനി നൽകുന്ന സൂചനയിൽ ഇതു വ്യക്തമാണ്. ക്ലബ് ലോകകപ്പിൽ കളിക്കാർ നേരിട്ട പ്രശ്നങ്ങളിൽ നിന്നും പാഠം ഉൾകൊണ്ടു തന്നെ ഫിഫ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ അഞ്ചിന് നടക്കുന്ന ഫിഫ നറുക്കെടുപ്പോടെ മത്സര സമയത്തിലും ഔദ്യോഗിക തീരുമാനമാവുമെന്നാണ് പ്രതീക്ഷ.

ഖത്തർ ലോകകപ്പ് അധികം ഉറക്കമിളക്കാതെ കണ്ട ഇന്ത്യക്കാർക്ക് പക്ഷേ, അമേരിക്കൻ ലോകകപ്പിൽ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

‘ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി’ ബൈബ്ൾ വചനങ്ങൾ ഉരുവിട്ട് ജെമീമ റോഡ്രിഗസ്

മുംബൈ: ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അഞ്ചു…

3 hours ago

ജെം..! ജെമീമ; കങ്കാരുക്കളെ തൂക്കി ഇന്ത്യ ഫൈനലിൽ, ജയം അഞ്ച് വിക്കറ്റിന്

മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം…

4 hours ago

ജെമീമക്ക് സെഞ്ച്വറി, കൗറിന് അർധ സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയക്കെതിരെ 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായ നിലയിൽ. 42…

5 hours ago

റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്‌ഫീൽഡിന് സെഞ്ച്വറി

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…

8 hours ago

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…

8 hours ago

ലിച്ച്‌ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് ഗംഭീര തുടക്കം

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…

10 hours ago