Categories: Football

ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകൻ; അപേക്ഷിച്ചവരിൽ ലിവർപൂൾ ഇതിഹാസങ്ങളും, മുൻഗണന ഇന്ത്യക്കാരന്…

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്‍റെ മുൻ ഇതിഹാസ താരങ്ങളായ റോബി ഫൗളറും ഹാരി കെവെലും.

മൊത്തം 170 അപേക്ഷകളാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ലഭിച്ചത്. സ്പെയിൻകാരൻ മനോലോ മാർക്കേസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പുതിയ പരിശീലകനെ തേടി എ.ഐ.എഫ്.എഫ് ഈ മാസം നാലിന് പരസ്യം നൽകി‍യത്. കഴിഞ്ഞവർഷം 291 അപേക്ഷകൾ ലഭിച്ചിരുന്നു. ഇന്ത്യയുടെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ വീണ്ടും അപേക്ഷ സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

അപേക്ഷകരുടെ പേരുകൾ ഫേഡറേഷൻ പുറത്തുവിട്ടിട്ടില്ല. റോബി ഫൗളർ, ഹാരി കെവെൽ എന്നിവരാണ് അപേക്ഷ‍ിച്ചവരിൽ പ്രമുഖർ എന്നാണ് പുറത്തുവരുന്ന വിവരം. ക്യൂൻസ് ലാൻഡിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ബ്രിസ്ബേൻ റോറിനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ച അനുഭവം ഫൗളറിനുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒമ്പതാമത്തെ ഗോൾ സ്കോററാണ് സ്ട്രൈക്കറായിരുന്നു ഫൗളർ. 1993 മുതൽ 2001 വരെയുള്ള ലിവർപൂൾ കരിയറിൽ 183 ഗോളുകളാണ് താരം നേടിയത്. ആൻഫീൽഡിലെ ആരാധകർ ‘ദൈവം’ എന്ന വിളിപ്പേരാണ് താരത്തിന് ചാർത്തി നൽകിയത്. പിന്നാലെ ലീഡ്സ് യുനൈറ്റഡിലും മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ച ഫൗളർ 2006ൽ വീണ്ടും ലിവർപൂളിലെത്തി.

Manolo Marquez has finally spoken after stepping away from Indian football.He mentioned that he had resigned in April but was requested to stay on till the June window.Via: Khel Now#allindiafootball #IndianFootball pic.twitter.com/8M4K2nNVR4

— All India Football (@AllIndiaFtbl)
July 7, 2025

ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 26 മത്സരങ്ങളിൽനിന്ന് ഏഴു ഗോളുകൾ നേടി. ഇംഗ്ലണ്ടിന്‍റെ 1996, 2000 യൂറോ ടീമിലും 2002 ഫിഫ ലോകകപ്പ് ടീമിലും ഇടംനേടിയിരുന്നു. ആസ്ട്രേലിയൻ പരിശീലകനായ കെവെൽ ലീഡ്സ് യുനൈറ്റഡ്, ലിവർപൂൾ, ഗലറ്റ്സാറെ, മെൽബൺ വിക്ടറി ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഓസീസ് ദേശീയ ടീമിനുവേണ്ടി 58 മത്സരങ്ങളിൽനിന്ന് 17 തവണ വലകുലുക്കി. ഇംഗ്ലീഷ് ഫുട്ബാളിലെ ലോവർ ഡിവിഷനിലുള്ള ക്ലബുകളുടെ പരിശീലകനായി പേരെടുത്തിട്ടുണ്ട് കെവെൽ. കൂടാതെ, മോഹൻ ബഗാൻ മുൻ പരിശീലകൻ സാൻജോയ് സെൻ, ജംഷഡ്പുർ എഫ്‌.സി പരിശീലകൻ ഖാലിദ് ജമീൽ എന്നീ ഇന്ത്യക്കാരും സ്പെയിനിൽ നിന്നുള്ള ആന്‍റോണിയോ ലോപ്പസ് ഹബാസും അപേക്ഷകരുടെ കൂട്ടത്തിലുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിൽ നിന്നുള്ളവർക്കാണു എ.ഐ.എഫ്.എഫ് മുൻഗണന നൽകുന്നതെന്ന് വിവരമുണ്ട്.

ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, മോഹൻ ബഗാൻ ക്ലബുകളുടെ പരിശീലകനായിരുന്ന 48കാരൻ ഖാലിദ് ജമീലിനെ ഫെഡറേഷന് ഏറെ താൽപര്യമുണ്ടെന്നാണു വിവരം. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Recent Posts

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

2 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

3 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

7 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

9 hours ago

അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്

വിരാട് കോഹ്‍ലിയും രോഹിത് ശർമയും പരിശീലനത്തിൽമെൽബൺ: അഡ്‍ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ…

13 hours ago

അൽനസ്റിനോട് പൊരുതി തോറ്റ് എഫ്.സി ഗോവ, 2-1

പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു.…

22 hours ago